
കടുത്ത അലര്‍ജിയെ തുടര്‍ന്ന് ജീവതുല്യം സ്നേഹിച്ച വളര്‍ത്തുപൂച്ചയെ ദത്ത് നല്കാന് നിര്‍ബന്ധിതയായിരിക്കുകയാണ് നടിയും ഗായികയുമായ ശ്രുതി ഹാസന്. മൂന്ന് മാസം മുന്‍പ് ദത്തെടുത്ത അസ്ലന് എന്ന പേര്‍ഷ്യന്‍ പൂച്ചക്കുട്ടിയെയാണ് താരം വീണ്ടും ദത്ത് നല്കാന് തീരുമാനിച്ചിരിക്കുന്നത്. അലര്‍ജി കടുത്തതോടെ ആരോഗ്യവും മാനസികാവസ്ഥയും മോശമായി. അതോടെ കടുത്ത തീരുമാനത്തിലേക്ക് ശ്രുതി എത്തുകയായിരുന്നു.
മൂന്ന് മാസം മുന്‍പാണ് അസ്ലനെ ശ്രുതി ഹാസന് വീട്ടിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍, പൂച്ചക്കുട്ടി വീട്ടിലെത്തി രണ്ട് ദിവസത്തിനുളളില്‍ തന്നെ ശ്രുതിയുടെ മുഖത്ത് അലര്‍ജിയെത്തുടര്‍ന്ന് കുരുക്കളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തുടക്കത്തില്‍ മാമ്പഴം അമിതമായി കഴിച്ചതുകൊണ്ടുണ്ടായ മാറ്റങ്ങളാണെന്ന് കരുതിയെങ്കിലും ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടപ്പോഴാണ് പൂച്ചയുടെ മുടിയും ഉമിനീരുമാണ് അലര്‍ജിക്ക് കാരണമെന്ന് തിരിച്ചറിഞ്ഞത്.
പൂച്ചക്കുട്ടിയെ കൂടെനിര്‍ത്താന്‍ എല്ലാ വഴികളും താരം നോക്കി. മുടിവെട്ടുക, എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുക, ഭക്ഷണം മാറ്റുക, ആന്റി-അലര്‍ജി മരുന്നുകള്‍ കഴിക്കുക തുടങ്ങിവയെല്ലാം ചെയ്തെങ്കിലും അലര്‍ജി കുറഞ്ഞില്ല. തുടര്‍ന്ന് കടുത്ത ഡോസിലുളള മരുന്നുകള്‍ കഴിക്കേണ്ടി വന്നു. അപ്പോഴും പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു താരം.
എന്നാല്‍ ചെന്നൈയില്‍ നിന്ന് മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയതോടെ അലര്‍ജി വീണ്ടും രൂക്ഷമായി. പൂച്ചയെ കെട്ടിപ്പിടിക്കാനോ സ്നേഹിക്കാനോ കഴയാത്ത അവസ്ഥയും, തൊട്ടതിനുശേഷമെല്ലാം കൈ കഴുകേണ്ട സാഹചര്യവും താരത്തിന്റെ മാനസികാരോഗ്യത്തെയും ജോലിയെയും സാരമായി ബാധിച്ചു. തുടര്‍ന്നാണ് അസ്ലനെ പരിചരിച്ചിരുന്ന ഫോസ്റ്റര്‍ മദറിനെ വിളിച്ച് വീണ്ടും ദത്ത് നല്‍കാനുളള നടപടികള്‍ ആരംഭിച്ചത്.
എന്റെ അലര്‍ജി കൊണ്ടാണ് ഇതിന് സാധിക്കാതെ പോയത്. ഇത് പരാജയപ്പെട്ട ഒരു ദത്തെടുക്കലായി കാണരുത്. ഒരു ജീവന് തണലൊരുക്കുക എന്നത് ഏറ്റവും മനോഹരമായ കാര്യമാണ്. ശ്രുതി കുറിച്ചു. അസ്ലനെ സ്നേഹത്തോടെ പരിചരിക്കുന്ന മറ്റൊരു നല്ല കുടുംബത്തിമലക്ക് കൈമാറാനുളള ശ്രമങ്ങളിലാണ് താനെന്നും തന്റെ ജീവിതത്തിലെ വിഷമമേറിയ തീരുമാനങ്ങളില്‍ ഒന്നാണിതെന്നും ശ്രുതി പറയുന്നു.
മൂന്ന് മാസം മുന്‍പാണ് അസ്ലനെ ശ്രുതി ഹാസന് വീട്ടിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍, പൂച്ചക്കുട്ടി വീട്ടിലെത്തി രണ്ട് ദിവസത്തിനുളളില്‍ തന്നെ ശ്രുതിയുടെ മുഖത്ത് അലര്‍ജിയെത്തുടര്‍ന്ന് കുരുക്കളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തുടക്കത്തില്‍ മാമ്പഴം അമിതമായി കഴിച്ചതുകൊണ്ടുണ്ടായ മാറ്റങ്ങളാണെന്ന് കരുതിയെങ്കിലും ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടപ്പോഴാണ് പൂച്ചയുടെ മുടിയും ഉമിനീരുമാണ് അലര്‍ജിക്ക് കാരണമെന്ന് തിരിച്ചറിഞ്ഞത്.
പൂച്ചക്കുട്ടിയെ കൂടെനിര്‍ത്താന്‍ എല്ലാ വഴികളും താരം നോക്കി. മുടിവെട്ടുക, എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കുക, ഭക്ഷണം മാറ്റുക, ആന്റി-അലര്‍ജി മരുന്നുകള്‍ കഴിക്കുക തുടങ്ങിവയെല്ലാം ചെയ്തെങ്കിലും അലര്‍ജി കുറഞ്ഞില്ല. തുടര്‍ന്ന് കടുത്ത ഡോസിലുളള മരുന്നുകള്‍ കഴിക്കേണ്ടി വന്നു. അപ്പോഴും പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു താരം.
എന്നാല്‍ ചെന്നൈയില്‍ നിന്ന് മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയതോടെ അലര്‍ജി വീണ്ടും രൂക്ഷമായി. പൂച്ചയെ കെട്ടിപ്പിടിക്കാനോ സ്നേഹിക്കാനോ കഴയാത്ത അവസ്ഥയും, തൊട്ടതിനുശേഷമെല്ലാം കൈ കഴുകേണ്ട സാഹചര്യവും താരത്തിന്റെ മാനസികാരോഗ്യത്തെയും ജോലിയെയും സാരമായി ബാധിച്ചു. തുടര്‍ന്നാണ് അസ്ലനെ പരിചരിച്ചിരുന്ന ഫോസ്റ്റര്‍ മദറിനെ വിളിച്ച് വീണ്ടും ദത്ത് നല്‍കാനുളള നടപടികള്‍ ആരംഭിച്ചത്.
എന്റെ അലര്‍ജി കൊണ്ടാണ് ഇതിന് സാധിക്കാതെ പോയത്. ഇത് പരാജയപ്പെട്ട ഒരു ദത്തെടുക്കലായി കാണരുത്. ഒരു ജീവന് തണലൊരുക്കുക എന്നത് ഏറ്റവും മനോഹരമായ കാര്യമാണ്. ശ്രുതി കുറിച്ചു. അസ്ലനെ സ്നേഹത്തോടെ പരിചരിക്കുന്ന മറ്റൊരു നല്ല കുടുംബത്തിമലക്ക് കൈമാറാനുളള ശ്രമങ്ങളിലാണ് താനെന്നും തന്റെ ജീവിതത്തിലെ വിഷമമേറിയ തീരുമാനങ്ങളില്‍ ഒന്നാണിതെന്നും ശ്രുതി പറയുന്നു.







Comments