
കൊൽക്കത്ത: ബംഗാൾ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററുമായ അഭിഷേക് പൊരേൽ ബലാത്സംഗക്കേസിൽ അറസ്റ്റിലായി. ഒരു മെഡിക്കൽ വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ബംഗാൾ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഹുഗ്ലിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത 23 കാരനായ താരത്തെ ചോദ്യം ചെയ്ത ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തെ ചിൻസുറ കോടതിയിൽ ഹാജരാക്കി. വിവാഹവാഗ്ദാനം നൽകി തന്നെ ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നാണ് യുവതി മോഗ്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
2026 ഏപ്രിൽ 2-ന് ഡൽഹിയിൽ വെച്ച് തന്നെ തടഞ്ഞുവെയ്ക്കുകയും, മർദ്ദിക്കുകയും, ഭക്ഷണം നൽകാൻ തയ്യാറാകാതെ ഉപദ്രവിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഇതിനെ തുടർന്ന് അവർക്ക് വൈദ്യസഹായം തേടേണ്ടി വന്നിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ഇതുവരെ ഔദ്യോഗികമായി ശരിവെച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഈ കേസിൽ അഭിഷേക് പൊരേലിനെ അറസ്റ്റ് ചെയ്യാൻ ബംഗാൾ പൊലീസിന് കൽക്കട്ട ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനായി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പെൻഡ്രൈവുകൾ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
2023 മുതൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഭാഗമായ അഭിഷേക് പൊരേലിന്റെ കരിയറിന് ഈ നിയമനടടികൾ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിലവിൽ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും, നിയമപരമായ നടപടികളിലൂടെ മാത്രമേ ഇതു സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്താൻ കഴിയൂ എന്നും അധികൃതർ അറിയിച്ചു.
ഹുഗ്ലിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത 23 കാരനായ താരത്തെ ചോദ്യം ചെയ്ത ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തെ ചിൻസുറ കോടതിയിൽ ഹാജരാക്കി. വിവാഹവാഗ്ദാനം നൽകി തന്നെ ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നാണ് യുവതി മോഗ്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
2026 ഏപ്രിൽ 2-ന് ഡൽഹിയിൽ വെച്ച് തന്നെ തടഞ്ഞുവെയ്ക്കുകയും, മർദ്ദിക്കുകയും, ഭക്ഷണം നൽകാൻ തയ്യാറാകാതെ ഉപദ്രവിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഇതിനെ തുടർന്ന് അവർക്ക് വൈദ്യസഹായം തേടേണ്ടി വന്നിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ഇതുവരെ ഔദ്യോഗികമായി ശരിവെച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഈ കേസിൽ അഭിഷേക് പൊരേലിനെ അറസ്റ്റ് ചെയ്യാൻ ബംഗാൾ പൊലീസിന് കൽക്കട്ട ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനായി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പെൻഡ്രൈവുകൾ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
2023 മുതൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഭാഗമായ അഭിഷേക് പൊരേലിന്റെ കരിയറിന് ഈ നിയമനടടികൾ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിലവിൽ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും, നിയമപരമായ നടപടികളിലൂടെ മാത്രമേ ഇതു സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്താൻ കഴിയൂ എന്നും അധികൃതർ അറിയിച്ചു.







Comments