
അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അനുപമ പരമേശ്വരന്. മലയാളത്തില്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിക്കുന്നതെങ്കിലും തെലുങ്ക്, കന്നട സിനിമകളില്‍ കൈനിറയെ അവസരങ്ങള്‍ കിട്ടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. താരം പങ്കിടുന്ന പോസ്റ്റുകളെല്ലാം വളരെ വേഗത്തില്‍ തരംഗമായി മാറാറുണ്ട്.
കരിയറില്‍ തിളങ്ങി നില്‍ക്കുകയാണെങ്കിലും സമീപകാലത്ത് അനുപമ പരമേശ്വരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചില പോസ്റ്റുകൾ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തന്റെ വ്യക്തിജീവിതത്തില്‍ ഏറ്റവും വേദന നിറച്ച ഒരു അനുഭവമാണ് താരം അതിലൂടെ പങ്കിട്ടത്. അതിന്റെ പേരില്‍ താരം ഒരുപാട് സൈബര്‍ അറ്റാക്കുകളും നേരിട്ടിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് എത്തിയ ഏറെ വേദനാജനകമായ ഒരു ടോക്സിക് പ്രണയബന്ധത്തെക്കുറിച്ചും, അതിൽ നിന്ന് മുക്തയായി സ്വന്തം ജീവിതം പുനരാരംഭിച്ചതിനെക്കുറിച്ചും തുറന്നുപറയുകയാണ് അനുപമ പരമേശ്വരൻ. താൻ പ്രണയിച്ച വ്യക്തിക്ക് അതിരൂക്ഷമായ മൂഡ് സ്വിങ്സുകൾ ഉണ്ടായിരുന്നുവെന്നും അന്യൻ സിനിമയിലെ വിക്രം കഥാപാത്രത്തെപ്പോലെ മൂന്ന് വ്യത്യസ്ത വ്യക്തിത്വങ്ങളായിരുന്നു അയാൾക്കെന്നും അനുപമ പറഞ്ഞു.
‘‘ഒരു ‘അന്യനൊ’പ്പം ജീവിക്കുന്നത് പോലെയായിരുന്നു. ചില ദിവസങ്ങളിൽ അയാൾ ‘റെമോ’ ആയിരിക്കും. ഇത്രയും നല്ലൊരാളെ ജീവിതത്തിൽ കിട്ടാൻ എത്ര ഭാഗ്യവതിയാണ് നിങ്ങൾ എന്ന് തോന്നും. അടുത്ത ദിവസം അയാൾ ‘അന്യനാ’യിരിക്കും. ഏറ്റവും ക്രൂരമായി പെരുമാറും. അടുത്ത ദിവസം അയാൾ നിങ്ങളോട് ക്ഷമ ചോദിക്കും, യാചിക്കും, ആവർത്തിക്കില്ലെന്ന് ആണയിടും, കുട്ടിയെപ്പോലെ കരയും. ഇതിങ്ങനെ ആവർത്തിക്കും. അങ്ങേയറ്റം വേദനിപ്പിക്കുന്ന ആൾ തന്നെയായിരിക്കും ആശ്വാസം തരുന്നതും. ലഹരി ഉപയോഗം പോലെയാണ്. ആ ആളില്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ എത്തിക്കും. നമ്മളുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിൽ പോലും തെറ്റ് നമുക്കായിരിക്കും. അതിരൂക്ഷമായ മൂഡ് സ്വിങ്സുകളായിരുന്നു, അന്യൻ സിനിമയിലെ വിക്രം കഥാപാത്രത്തെപ്പോലെ മൂന്ന് വ്യത്യസ്ത വ്യക്തിത്വങ്ങളായിരുന്നു അയാള്‍ക്ക്. ചില ദിവസങ്ങളിൽ അയാൾ അതിയായി സ്നേഹം പ്രകടിപ്പിക്കുകയും അങ്ങേയറ്റം റൊമാന്റിക് ആവുകയും ചെയ്യും. എന്നാൽ പെട്ടെന്നൊരു നിമിഷം സ്വഭാവം പാടെ മാറും. അങ്ങേയറ്റം ദേഷ്യവും വെറുപ്പും നിറഞ്ഞ, ക്രൂരമായി പെരുമാറുന്ന ഒരാളായി അയാൾ മാറും. ഈ ദേഷ്യത്തിന് ശേഷം, ഒന്നുമറിയാത്ത പാവത്തെപ്പോലെ വന്ന് അയാൾ പൊട്ടിക്കരയുകയും മാപ്പപേക്ഷിക്കുകയും ചെയ്യും. അമിതമായ സ്നേഹം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, അതിനുശേഷമുള്ള കണ്ണീരും മാപ്പപേക്ഷയും - ഈ മൂന്ന് അവസ്ഥകളിലൂടെയും മാറിമാറി സഞ്ചരിക്കുന്ന ഒരു അവസാനമില്ലാത്ത ചക്രമായിരുന്നു ആ റിലേഷൻഷിപ്പ്.
അനാരോഗ്യകരമായ ഇത്തരം ബന്ധങ്ങളിൽ കാണുന്ന ഈ സ്ഥിരം പാറ്റേൺ, എന്നെ മാനസികമായി തളർത്തി. ഒരു തരത്തിലുള്ള വൈകാരിക സുരക്ഷിതത്വവും ആ ബന്ധത്തിൽ എനിക്ക് ലഭിച്ചിരുന്നില്ല. പിന്നീട് ആ ബന്ധത്തിൽ നിയന്ത്രണങ്ങൾ കടന്നുവരികയായിരുന്നു. വസ്ത്രധാരണം മുതൽ സാമൂഹിക ഇടപെടലുകൾ വരെ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു.
പരിചയപ്പെട്ട് കുറച്ചു നാളത്തെ ഡേറ്റിംഗുകൾക്ക് ശേഷം ഈ വ്യക്തിയുടെ കുടുംബത്തെ കാണുന്നു, അവർക്കൊപ്പം ലഞ്ച് കഴിക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ ഈ വ്യക്തി എൻഗേജ്മെന്റിനെക്കുറിച്ച് സംസാരിച്ചു. എവിടെ വെച്ച് എൻഗേജ്മെന്റ് നടത്തും, എത്ര പേരെ വിളിക്കണം എന്നെല്ലാം കുടുംബം ചോദിക്കുന്നു. മൂന്ന് മാസത്തെ ബന്ധമാണ്. അത്രയും വേഗത്തിൽ അല്ല സാധാരണയുണ്ടാകുക. എന്നെ ഗോൾഡ് ഡിഗർ എന്ന് വിളിക്കുന്നവർ അറിയേണ്ട കാര്യമുണ്ട്. എൻഗേജ്മെന്റ് കോൾ ഞാൻ തടഞ്ഞില്ലായിരുന്നെങ്കിൽ ആ വ്യക്തിയെ ഞാൻ വിവാഹം ചെയ്തേനെ. ഡിവോഴ്സിൽ എത്തിയേനെ.
ഞാനാണ് എൻഗേജ്മെന്റ് കോൾ നിരന്തരം തടഞ്ഞത്. കാരണം ഇത് പ്രണയമല്ല, ഞാൻ ആക്ടിംഗ് നിർത്താനുള്ള ഡെസ്പെറേഷൻ ആണെന്നും എനിക്കറിയാമായിരുന്നു. ഇപ്പോൾ എൻഗേജ്മെന്റ് വേണ്ട, ഈ വ്യക്തി ചെറുപ്പമാണ്, കുട്ടികളാണ് കൺസേൺ എങ്കിൽ എഗ് ഫ്രീസിംഗ് ചെയ്യാം എന്നെല്ലാം ഞാനാണ് പറഞ്ഞത്. പ്രണയമല്ല, ഒരാളെ നിയന്ത്രണത്തിലാക്കാനുള്ള ഡെസ്പറേഷൻ ആണെന്ന് എനിക്ക് മനസിലായി.
ബ്രേക്കപ്പ് സംഭവിച്ചിട്ട് ഒരു മാസം ആയി. യൂണിവേഴ്സ് നമുക്ക് പല തരത്തിലുള്ള റെഡ് ഫ്ലാഗ് കാണിക്കും.
നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും നെഗറ്റീവായി നടക്കുമ്പോൾ നമ്മളത് കാണില്ല. നിനക്ക് എന്തോ മോശം സംഭവിക്കുന്നെന്ന് ചുറ്റുമുള്ള ആളുകളെക്കൊണ്ട് പറയിപ്പിക്കും. പക്ഷെ നമുക്ക് മനസിലാകില്ല. അവസാനം വളരെ മോശമായ ഒരു സാഹചര്യം യൂണിവേഴ്സ് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും. അപ്പോൾ തീർച്ചയായും പ്രശ്നം കണ്ടേ പറ്റുള്ളൂ. ആ നിമിഷം നമ്മൾ മറിച്ച് ചിന്തിക്കും. എന്താണ് നമുക്ക് സംഭവിക്കുന്നതെന്ന് മനസിലാക്കും. വളരെ പെട്ടെന്ന് ആ നിമിഷം എനിക്ക് സംഭവിച്ചതിൽ സന്തോഷമുണ്ട്. അതിന്റെ ആഫ്ടർ ഇഫക്ടായാണ് ആ ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തത്. പോസ്റ്റിട്ടപ്പോൾ ആളുകൾ പറഞ്ഞത് ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമം ആണെന്നാണ്.
ആ പോസ്റ്റ് വന്നിട്ട് ഒരുമാസത്തോളമായി. എന്റെ പോസ്റ്റ് വായിച്ചിട്ട് രണ്ട് തരത്തിലാണ് ആളുകള്‍ പ്രതികരിച്ചത്. ഞാന്‍ ഹീൽ ആകുന്നതില്‍ സന്തോഷിക്കുന്ന വിഭാഗമായിരുന്നു ഒന്ന്. അതില്‍ നിന്നും തിരിച്ച് പ്രതികരിക്കുന്ന ആളുകളുമുണ്ടായിരുന്നു. അത് ഒരു രാത്രി കൊണ്ട് സംഭവിച്ച പോസ്റ്റല്ല. അതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും ആളുകള്‍ കാണുന്നില്ല. ആ കുട്ടിയുടെ ജീവിതത്തിൽ എന്തോ അബദ്ധം പറ്റി, കുറച്ച് ചിത്രങ്ങൾ എടുത്തു, ഒരു വിഡിയോ ചെയ്തു, ക്യാപ്ഷൻ ഇട്ടു എന്നാണ് ചിലർ കരുതുന്നത്.
അന്ന് ഞാൻ ആ മഞ്ഞ ഉടുപ്പിട്ട ഫോട്ടോയ്ക്ക് പകരം, എന്റെ ഒരു പടം ഇട്ടിട്ട് ‘റെസ്റ്റ് ഇൻ പീസ്’ അനുപമ, അവർ ആത്മഹത്യ ചെയ്തു എന്നായിരുന്നെങ്കിൽ എനിക്കിന്ന് ഒരുപാട് സ്നേഹം കിട്ടിയേനെ. ഒരുപാട് ചർച്ചകൾ നടന്നേനെ. ബ്രേക്ക് അപ്പ് എന്ന് പുറംലോകം അറിഞ്ഞിട്ട് ഒരുമാസത്തിലേറെയായി. കുടുംബവും സുഹൃത്തുക്കളും ഒപ്പമുള്ള സ്റ്റാഫും ഉൾപ്പെടെ എല്ലാവർക്കും ആ ബന്ധം എനിക്ക് ചേർന്നതല്ലെന്ന ബോധ്യമുണ്ടായിരുന്നു. അവർ എന്നിൽ മാറ്റം കണ്ടു. ഞാൻ ഒതുങ്ങിക്കൂടുന്നതായി അവർ മനസിലാക്കി.
എന്നാൽ രണ്ട് വർഷത്തെ ശാരീരികവും മാനസികവുമായ തകർച്ച ആ ഒരൊറ്റ പോസ്റ്റിന് പിന്നിലുണ്ട്. വെറുതെ എന്തെങ്കിലും ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല. കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ശ്രദ്ധിച്ചു. ഞാൻ പൂർണമായി ഭേദപ്പെട്ട് സജ്ജയാകുമ്പോൾ മാത്രം കാര്യങ്ങൾ പങ്കുവയ്ക്കണം എന്നതായിരുന്നു എന്റെ തീരുമാനം. സ്വയം തിരിച്ചറിഞ്ഞ്, മുറിവുകൾ ഉണക്കാൻ സ്വന്തമായി സമയമെടുത്ത്, ശേഷം വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ശബ്ദമുയർത്തിയ ഒരു പെൺകുട്ടിയുടെ യാത്രയാണത്. അടിസ്ഥാനപരമായി അത് തിരിച്ചറിവാണ്.
കടുത്ത ഉത്കണ്ഠയും ഭയവും കാരണം ആങ്സൈറ്റി മരുന്നുകൾ കഴിക്കേണ്ടി വന്നു, ശരീരഭാരം വളരെയധികം കുറഞ്ഞു. സോഷ്യൽമീഡിയയിൽ എന്റെ അവസ്ഥ പറഞ്ഞുള്ള കുറിപ്പ് പങ്കുവച്ചതിന് ശേഷം സിനിമാ മേഖലയിലുള്ള 12 ഓളം പ്രമുഖർ തന്നെ വിളിച്ച് സമാനമായ അനുഭവങ്ങൾ പങ്കുവച്ചു. തുറന്നുപറയാൻ മടിക്കുന്നവർക്ക് ധൈര്യം നൽകാനും, ഇത്തരം ടോക്സിക് ബന്ധങ്ങളിൽ പെട്ടുപോയവരെ ബോധവൽക്കരിക്കാനുമാണ് ഞാൻ ഈ അനുഭവങ്ങൾ തുറന്നുപറയുന്നത്, 90 ശതമാനം നെഗറ്റിവിറ്റി നേരിടേണ്ടി വന്നാലും സത്യത്തിനൊപ്പം നിൽക്കും.
ഞാൻ രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായിട്ടുണ്ട്.. അങ്ങനെ പറയുമ്പോള്‍ തന്നെ അതിലൂടെ കടന്നുപോകുന്ന പല ഘട്ടത്തിലുള്ള ആളുകളെ എനിക്ക് സങ്കല്‍പ്പിക്കാനാവും. ആദ്യ വിഭാഗം ഞാനുൾപ്പെടുന്ന ആളുകളാണ്. നാര്‍സിസിസ്റ്റിക് അബ്യൂസിനെ പറ്റി മഡോണ സംസാരിക്കുന്ന ഒരു വിഡിയോ ഞാന്‍ കണ്ടിരുന്നു. അത് കണ്ടിട്ട് ഞാന്‍ വിറയ്ക്കുകയായിരുന്നു. ആദ്യത്തെ വിഭാഗം എന്നെ പോലെയുള്ളവരാണ്, നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയവര്‍. ട്രോമ ബോണ്ടിങ്ങില്പെട്ടവര്. അവർക്ക് ചുറ്റുമുള്ള കുടുംബത്തിനും ആളുകൾക്കും അറിയാം ആ വ്യക്തി ഇതിൽപെട്ടു കിടക്കുകയാണെന്ന്...
എന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ‘ഡ്രാഗൺ’ എന്ന ചിത്രം. എന്തുകൊണ്ടാണ് ഞാൻ അതിന്റെ പ്രൊമോഷന് വരാതിരുന്നത്? ഒരുപാട് ചിത്രങ്ങൾ വേണ്ടെന്ന് വെച്ചു. ജോലിയിൽ മാത്രമല്ല, എല്ലാകാര്യത്തിലും നിയന്ത്രിക്കാൻ തുടങ്ങി. ഞാന്‍ ആളുകളെ നോക്കുന്നത് നിര്‍ത്തി. അവരുടെ കണ്ണുകളിലേക്ക് നോക്കുന്നത് നിര്‍ത്തി. ഞാന്‍ ചിരിക്കുന്നത് നിര്‍ത്തി. എന്റെ അനിയനെ തൊടുന്നത് പോലും നിര്‍ത്തി. പേടിച്ചിട്ട്, അനന്തരഫലങ്ങളെ ഭയന്നിട്ട്. എഗ് ഷെല്ലിന് മുകളിലൂടെയായിരുന്നു നടന്നിരുന്നത്. നമ്മള് അങ്ങനാകുമ്പോള്‍ നമുക്ക് ചുറ്റുമുള്ളവര്‍, നിങ്ങളുടെ കുടുംബവും സ്റ്റാഫും എല്ലാവരും അങ്ങനെയാകും. എന്റെ മൂഡ് മറ്റൊരാളെ ആശ്രയിച്ചാണിരിക്കുന്നത്. അയാള്‍ വളരെ സന്തുഷ്ടനാണെങ്കില്‍ ഞാനും അതീവ സന്തുഷ്ടയാകും. അയാള്‍ക്ക് സങ്കടമാണെങ്കില്‍ എനിക്കും സങ്കടമാണ്. കുറച്ച് മുഖത്ത് മാറ്റം വന്നാലും ഞാന്‍ സ്ട്രെസ്ഡ് ആകും. അത് എന്റെ കുടുംബത്തേയും സ്റ്റാഫിനേയും ലൊക്കേഷനിലുള്ളവരേയും ബാധിക്കും. ഒരുപാട് തവണ അങ്ങനെ റീ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. എനിക്ക് മെന്റല്‍ ബ്രേക്ക് ഡൗണ്‍ ഉണ്ടാകും. ഞാന്‍ വാനിലേക്ക് പോകും. തിരികെ വന്ന് റീ ഷൂട്ട് ചെയ്യേണ്ടി വരും...’’ എന്നാണ് അനുപമ പരമേശ്വരന് പറഞ്ഞത്. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലുണ്ടായ കടുത്ത ട്രോമകളെക്കുറിച്ച് വെളിപ്പെടുത്തിയത്. അഭിമുഖത്തിൽ പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ അനുപമ തയ്യാറായില്ല. എന്നാൽ താൻ നേരിട്ട വൈകാരിക ചൂഷണങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് താരം പങ്കുവച്ചത്. വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് താരത്തിന്റെ ഈ തുറന്നു പറച്ചില് കാരണമാകുന്നുണ്ട്.
കരിയറില്‍ തിളങ്ങി നില്‍ക്കുകയാണെങ്കിലും സമീപകാലത്ത് അനുപമ പരമേശ്വരൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചില പോസ്റ്റുകൾ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തന്റെ വ്യക്തിജീവിതത്തില്‍ ഏറ്റവും വേദന നിറച്ച ഒരു അനുഭവമാണ് താരം അതിലൂടെ പങ്കിട്ടത്. അതിന്റെ പേരില്‍ താരം ഒരുപാട് സൈബര്‍ അറ്റാക്കുകളും നേരിട്ടിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് എത്തിയ ഏറെ വേദനാജനകമായ ഒരു ടോക്സിക് പ്രണയബന്ധത്തെക്കുറിച്ചും, അതിൽ നിന്ന് മുക്തയായി സ്വന്തം ജീവിതം പുനരാരംഭിച്ചതിനെക്കുറിച്ചും തുറന്നുപറയുകയാണ് അനുപമ പരമേശ്വരൻ. താൻ പ്രണയിച്ച വ്യക്തിക്ക് അതിരൂക്ഷമായ മൂഡ് സ്വിങ്സുകൾ ഉണ്ടായിരുന്നുവെന്നും അന്യൻ സിനിമയിലെ വിക്രം കഥാപാത്രത്തെപ്പോലെ മൂന്ന് വ്യത്യസ്ത വ്യക്തിത്വങ്ങളായിരുന്നു അയാൾക്കെന്നും അനുപമ പറഞ്ഞു.
‘‘ഒരു ‘അന്യനൊ’പ്പം ജീവിക്കുന്നത് പോലെയായിരുന്നു. ചില ദിവസങ്ങളിൽ അയാൾ ‘റെമോ’ ആയിരിക്കും. ഇത്രയും നല്ലൊരാളെ ജീവിതത്തിൽ കിട്ടാൻ എത്ര ഭാഗ്യവതിയാണ് നിങ്ങൾ എന്ന് തോന്നും. അടുത്ത ദിവസം അയാൾ ‘അന്യനാ’യിരിക്കും. ഏറ്റവും ക്രൂരമായി പെരുമാറും. അടുത്ത ദിവസം അയാൾ നിങ്ങളോട് ക്ഷമ ചോദിക്കും, യാചിക്കും, ആവർത്തിക്കില്ലെന്ന് ആണയിടും, കുട്ടിയെപ്പോലെ കരയും. ഇതിങ്ങനെ ആവർത്തിക്കും. അങ്ങേയറ്റം വേദനിപ്പിക്കുന്ന ആൾ തന്നെയായിരിക്കും ആശ്വാസം തരുന്നതും. ലഹരി ഉപയോഗം പോലെയാണ്. ആ ആളില്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ എത്തിക്കും. നമ്മളുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിൽ പോലും തെറ്റ് നമുക്കായിരിക്കും. അതിരൂക്ഷമായ മൂഡ് സ്വിങ്സുകളായിരുന്നു, അന്യൻ സിനിമയിലെ വിക്രം കഥാപാത്രത്തെപ്പോലെ മൂന്ന് വ്യത്യസ്ത വ്യക്തിത്വങ്ങളായിരുന്നു അയാള്‍ക്ക്. ചില ദിവസങ്ങളിൽ അയാൾ അതിയായി സ്നേഹം പ്രകടിപ്പിക്കുകയും അങ്ങേയറ്റം റൊമാന്റിക് ആവുകയും ചെയ്യും. എന്നാൽ പെട്ടെന്നൊരു നിമിഷം സ്വഭാവം പാടെ മാറും. അങ്ങേയറ്റം ദേഷ്യവും വെറുപ്പും നിറഞ്ഞ, ക്രൂരമായി പെരുമാറുന്ന ഒരാളായി അയാൾ മാറും. ഈ ദേഷ്യത്തിന് ശേഷം, ഒന്നുമറിയാത്ത പാവത്തെപ്പോലെ വന്ന് അയാൾ പൊട്ടിക്കരയുകയും മാപ്പപേക്ഷിക്കുകയും ചെയ്യും. അമിതമായ സ്നേഹം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, അതിനുശേഷമുള്ള കണ്ണീരും മാപ്പപേക്ഷയും - ഈ മൂന്ന് അവസ്ഥകളിലൂടെയും മാറിമാറി സഞ്ചരിക്കുന്ന ഒരു അവസാനമില്ലാത്ത ചക്രമായിരുന്നു ആ റിലേഷൻഷിപ്പ്.
അനാരോഗ്യകരമായ ഇത്തരം ബന്ധങ്ങളിൽ കാണുന്ന ഈ സ്ഥിരം പാറ്റേൺ, എന്നെ മാനസികമായി തളർത്തി. ഒരു തരത്തിലുള്ള വൈകാരിക സുരക്ഷിതത്വവും ആ ബന്ധത്തിൽ എനിക്ക് ലഭിച്ചിരുന്നില്ല. പിന്നീട് ആ ബന്ധത്തിൽ നിയന്ത്രണങ്ങൾ കടന്നുവരികയായിരുന്നു. വസ്ത്രധാരണം മുതൽ സാമൂഹിക ഇടപെടലുകൾ വരെ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു.
പരിചയപ്പെട്ട് കുറച്ചു നാളത്തെ ഡേറ്റിംഗുകൾക്ക് ശേഷം ഈ വ്യക്തിയുടെ കുടുംബത്തെ കാണുന്നു, അവർക്കൊപ്പം ലഞ്ച് കഴിക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ ഈ വ്യക്തി എൻഗേജ്മെന്റിനെക്കുറിച്ച് സംസാരിച്ചു. എവിടെ വെച്ച് എൻഗേജ്മെന്റ് നടത്തും, എത്ര പേരെ വിളിക്കണം എന്നെല്ലാം കുടുംബം ചോദിക്കുന്നു. മൂന്ന് മാസത്തെ ബന്ധമാണ്. അത്രയും വേഗത്തിൽ അല്ല സാധാരണയുണ്ടാകുക. എന്നെ ഗോൾഡ് ഡിഗർ എന്ന് വിളിക്കുന്നവർ അറിയേണ്ട കാര്യമുണ്ട്. എൻഗേജ്മെന്റ് കോൾ ഞാൻ തടഞ്ഞില്ലായിരുന്നെങ്കിൽ ആ വ്യക്തിയെ ഞാൻ വിവാഹം ചെയ്തേനെ. ഡിവോഴ്സിൽ എത്തിയേനെ.
ഞാനാണ് എൻഗേജ്മെന്റ് കോൾ നിരന്തരം തടഞ്ഞത്. കാരണം ഇത് പ്രണയമല്ല, ഞാൻ ആക്ടിംഗ് നിർത്താനുള്ള ഡെസ്പെറേഷൻ ആണെന്നും എനിക്കറിയാമായിരുന്നു. ഇപ്പോൾ എൻഗേജ്മെന്റ് വേണ്ട, ഈ വ്യക്തി ചെറുപ്പമാണ്, കുട്ടികളാണ് കൺസേൺ എങ്കിൽ എഗ് ഫ്രീസിംഗ് ചെയ്യാം എന്നെല്ലാം ഞാനാണ് പറഞ്ഞത്. പ്രണയമല്ല, ഒരാളെ നിയന്ത്രണത്തിലാക്കാനുള്ള ഡെസ്പറേഷൻ ആണെന്ന് എനിക്ക് മനസിലായി.
ബ്രേക്കപ്പ് സംഭവിച്ചിട്ട് ഒരു മാസം ആയി. യൂണിവേഴ്സ് നമുക്ക് പല തരത്തിലുള്ള റെഡ് ഫ്ലാഗ് കാണിക്കും.
നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും നെഗറ്റീവായി നടക്കുമ്പോൾ നമ്മളത് കാണില്ല. നിനക്ക് എന്തോ മോശം സംഭവിക്കുന്നെന്ന് ചുറ്റുമുള്ള ആളുകളെക്കൊണ്ട് പറയിപ്പിക്കും. പക്ഷെ നമുക്ക് മനസിലാകില്ല. അവസാനം വളരെ മോശമായ ഒരു സാഹചര്യം യൂണിവേഴ്സ് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും. അപ്പോൾ തീർച്ചയായും പ്രശ്നം കണ്ടേ പറ്റുള്ളൂ. ആ നിമിഷം നമ്മൾ മറിച്ച് ചിന്തിക്കും. എന്താണ് നമുക്ക് സംഭവിക്കുന്നതെന്ന് മനസിലാക്കും. വളരെ പെട്ടെന്ന് ആ നിമിഷം എനിക്ക് സംഭവിച്ചതിൽ സന്തോഷമുണ്ട്. അതിന്റെ ആഫ്ടർ ഇഫക്ടായാണ് ആ ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തത്. പോസ്റ്റിട്ടപ്പോൾ ആളുകൾ പറഞ്ഞത് ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമം ആണെന്നാണ്.
ആ പോസ്റ്റ് വന്നിട്ട് ഒരുമാസത്തോളമായി. എന്റെ പോസ്റ്റ് വായിച്ചിട്ട് രണ്ട് തരത്തിലാണ് ആളുകള്‍ പ്രതികരിച്ചത്. ഞാന്‍ ഹീൽ ആകുന്നതില്‍ സന്തോഷിക്കുന്ന വിഭാഗമായിരുന്നു ഒന്ന്. അതില്‍ നിന്നും തിരിച്ച് പ്രതികരിക്കുന്ന ആളുകളുമുണ്ടായിരുന്നു. അത് ഒരു രാത്രി കൊണ്ട് സംഭവിച്ച പോസ്റ്റല്ല. അതിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും ആളുകള്‍ കാണുന്നില്ല. ആ കുട്ടിയുടെ ജീവിതത്തിൽ എന്തോ അബദ്ധം പറ്റി, കുറച്ച് ചിത്രങ്ങൾ എടുത്തു, ഒരു വിഡിയോ ചെയ്തു, ക്യാപ്ഷൻ ഇട്ടു എന്നാണ് ചിലർ കരുതുന്നത്.
അന്ന് ഞാൻ ആ മഞ്ഞ ഉടുപ്പിട്ട ഫോട്ടോയ്ക്ക് പകരം, എന്റെ ഒരു പടം ഇട്ടിട്ട് ‘റെസ്റ്റ് ഇൻ പീസ്’ അനുപമ, അവർ ആത്മഹത്യ ചെയ്തു എന്നായിരുന്നെങ്കിൽ എനിക്കിന്ന് ഒരുപാട് സ്നേഹം കിട്ടിയേനെ. ഒരുപാട് ചർച്ചകൾ നടന്നേനെ. ബ്രേക്ക് അപ്പ് എന്ന് പുറംലോകം അറിഞ്ഞിട്ട് ഒരുമാസത്തിലേറെയായി. കുടുംബവും സുഹൃത്തുക്കളും ഒപ്പമുള്ള സ്റ്റാഫും ഉൾപ്പെടെ എല്ലാവർക്കും ആ ബന്ധം എനിക്ക് ചേർന്നതല്ലെന്ന ബോധ്യമുണ്ടായിരുന്നു. അവർ എന്നിൽ മാറ്റം കണ്ടു. ഞാൻ ഒതുങ്ങിക്കൂടുന്നതായി അവർ മനസിലാക്കി.
എന്നാൽ രണ്ട് വർഷത്തെ ശാരീരികവും മാനസികവുമായ തകർച്ച ആ ഒരൊറ്റ പോസ്റ്റിന് പിന്നിലുണ്ട്. വെറുതെ എന്തെങ്കിലും ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല. കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ശ്രദ്ധിച്ചു. ഞാൻ പൂർണമായി ഭേദപ്പെട്ട് സജ്ജയാകുമ്പോൾ മാത്രം കാര്യങ്ങൾ പങ്കുവയ്ക്കണം എന്നതായിരുന്നു എന്റെ തീരുമാനം. സ്വയം തിരിച്ചറിഞ്ഞ്, മുറിവുകൾ ഉണക്കാൻ സ്വന്തമായി സമയമെടുത്ത്, ശേഷം വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ശബ്ദമുയർത്തിയ ഒരു പെൺകുട്ടിയുടെ യാത്രയാണത്. അടിസ്ഥാനപരമായി അത് തിരിച്ചറിവാണ്.
കടുത്ത ഉത്കണ്ഠയും ഭയവും കാരണം ആങ്സൈറ്റി മരുന്നുകൾ കഴിക്കേണ്ടി വന്നു, ശരീരഭാരം വളരെയധികം കുറഞ്ഞു. സോഷ്യൽമീഡിയയിൽ എന്റെ അവസ്ഥ പറഞ്ഞുള്ള കുറിപ്പ് പങ്കുവച്ചതിന് ശേഷം സിനിമാ മേഖലയിലുള്ള 12 ഓളം പ്രമുഖർ തന്നെ വിളിച്ച് സമാനമായ അനുഭവങ്ങൾ പങ്കുവച്ചു. തുറന്നുപറയാൻ മടിക്കുന്നവർക്ക് ധൈര്യം നൽകാനും, ഇത്തരം ടോക്സിക് ബന്ധങ്ങളിൽ പെട്ടുപോയവരെ ബോധവൽക്കരിക്കാനുമാണ് ഞാൻ ഈ അനുഭവങ്ങൾ തുറന്നുപറയുന്നത്, 90 ശതമാനം നെഗറ്റിവിറ്റി നേരിടേണ്ടി വന്നാലും സത്യത്തിനൊപ്പം നിൽക്കും.
ഞാൻ രണ്ട് വർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായിട്ടുണ്ട്.. അങ്ങനെ പറയുമ്പോള്‍ തന്നെ അതിലൂടെ കടന്നുപോകുന്ന പല ഘട്ടത്തിലുള്ള ആളുകളെ എനിക്ക് സങ്കല്‍പ്പിക്കാനാവും. ആദ്യ വിഭാഗം ഞാനുൾപ്പെടുന്ന ആളുകളാണ്. നാര്‍സിസിസ്റ്റിക് അബ്യൂസിനെ പറ്റി മഡോണ സംസാരിക്കുന്ന ഒരു വിഡിയോ ഞാന്‍ കണ്ടിരുന്നു. അത് കണ്ടിട്ട് ഞാന്‍ വിറയ്ക്കുകയായിരുന്നു. ആദ്യത്തെ വിഭാഗം എന്നെ പോലെയുള്ളവരാണ്, നാര്‍സിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയവര്‍. ട്രോമ ബോണ്ടിങ്ങില്പെട്ടവര്. അവർക്ക് ചുറ്റുമുള്ള കുടുംബത്തിനും ആളുകൾക്കും അറിയാം ആ വ്യക്തി ഇതിൽപെട്ടു കിടക്കുകയാണെന്ന്...
എന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ‘ഡ്രാഗൺ’ എന്ന ചിത്രം. എന്തുകൊണ്ടാണ് ഞാൻ അതിന്റെ പ്രൊമോഷന് വരാതിരുന്നത്? ഒരുപാട് ചിത്രങ്ങൾ വേണ്ടെന്ന് വെച്ചു. ജോലിയിൽ മാത്രമല്ല, എല്ലാകാര്യത്തിലും നിയന്ത്രിക്കാൻ തുടങ്ങി. ഞാന്‍ ആളുകളെ നോക്കുന്നത് നിര്‍ത്തി. അവരുടെ കണ്ണുകളിലേക്ക് നോക്കുന്നത് നിര്‍ത്തി. ഞാന്‍ ചിരിക്കുന്നത് നിര്‍ത്തി. എന്റെ അനിയനെ തൊടുന്നത് പോലും നിര്‍ത്തി. പേടിച്ചിട്ട്, അനന്തരഫലങ്ങളെ ഭയന്നിട്ട്. എഗ് ഷെല്ലിന് മുകളിലൂടെയായിരുന്നു നടന്നിരുന്നത്. നമ്മള് അങ്ങനാകുമ്പോള്‍ നമുക്ക് ചുറ്റുമുള്ളവര്‍, നിങ്ങളുടെ കുടുംബവും സ്റ്റാഫും എല്ലാവരും അങ്ങനെയാകും. എന്റെ മൂഡ് മറ്റൊരാളെ ആശ്രയിച്ചാണിരിക്കുന്നത്. അയാള്‍ വളരെ സന്തുഷ്ടനാണെങ്കില്‍ ഞാനും അതീവ സന്തുഷ്ടയാകും. അയാള്‍ക്ക് സങ്കടമാണെങ്കില്‍ എനിക്കും സങ്കടമാണ്. കുറച്ച് മുഖത്ത് മാറ്റം വന്നാലും ഞാന്‍ സ്ട്രെസ്ഡ് ആകും. അത് എന്റെ കുടുംബത്തേയും സ്റ്റാഫിനേയും ലൊക്കേഷനിലുള്ളവരേയും ബാധിക്കും. ഒരുപാട് തവണ അങ്ങനെ റീ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. എനിക്ക് മെന്റല്‍ ബ്രേക്ക് ഡൗണ്‍ ഉണ്ടാകും. ഞാന്‍ വാനിലേക്ക് പോകും. തിരികെ വന്ന് റീ ഷൂട്ട് ചെയ്യേണ്ടി വരും...’’ എന്നാണ് അനുപമ പരമേശ്വരന് പറഞ്ഞത്. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലുണ്ടായ കടുത്ത ട്രോമകളെക്കുറിച്ച് വെളിപ്പെടുത്തിയത്. അഭിമുഖത്തിൽ പങ്കാളിയുടെ പേര് വെളിപ്പെടുത്താൻ അനുപമ തയ്യാറായില്ല. എന്നാൽ താൻ നേരിട്ട വൈകാരിക ചൂഷണങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് താരം പങ്കുവച്ചത്. വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് താരത്തിന്റെ ഈ തുറന്നു പറച്ചില് കാരണമാകുന്നുണ്ട്.
അനുപമ മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇനി ഒന്നിനും ആരുടെയും അനുവാദം വേണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ പോസ്റ്റ്. പിന്നാലെ ഇത് പ്രണയത്തകർച്ചയെക്കുറിച്ചാണെന്ന് വ്യാഖ്യാനിച്ച് ആരാധകർ രംഗത്തെത്തി. അനുപമയും വിക്രത്തിന്റെ മകനായ ധ്രുവ് വിക്രവും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെ ആദ്യമായി ഒരു അഭിമുഖത്തിലൂടെ താൻ പ്രണയത്തകർച്ചയിലൂടെ കടന്നുപോവുകയാണെന്ന് താരം തുറന്നു പറഞ്ഞത്.







Comments