
കൊല്ലം: ഓച്ചിറ പരബ്രഹ്മ നഴ്സിംഗ് കോളജിലെ വിദ്യാർഥി അഹമ്മദ് നജാദിൻ്റെ ആത്മഹത്യയിൽ പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്ഐ. ആരോപണവിധേയരായ നാല് അധ്യാപികമാരെ അന്വേഷണ വിധേയമായി കോളജ് അധികൃതർ സസ്പെൻഡ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കാമെന്നും കോളജ് ഉറപ്പ് നൽകിയിട്ടുണ്ട്.
കുലശേഖരപുരത്ത് നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി അഹമ്മദ് നജാദിനെയാണ് ഇന്നലെ രാത്രി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളജിൽ നിന്ന് വിഷമത്തിലാണ് മകൻ വീട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. അഹമ്മദ് നജാദിന്റെ മരണത്തിൽ അധ്യാപകർക്ക് പങ്കുണ്ടെന്നാരോപിച്ച് ഓച്ചിറ പരബ്രഹ്മ നഴിസിങ് കോളജിൽ എസ്എഫ്‌ഐ പ്രതിഷേധം നടത്തി.
പരീക്ഷയ്ക്ക് തോറ്റ് പോയെന്നും ഇതേ തുടർന്ന് ടീച്ചർ വഴക്കുപറഞ്ഞുവെന്നും നജാദ് അമ്മയോട് പറഞ്ഞിരുന്നു. പിന്നീട് റൂമിലേക്ക് പഠിക്കാനായി പോകുകയും ഏറെ സമയം കഴിഞ്ഞ് പുറത്തുകാണാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് നജാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നജാദിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾക്കും അധ്യാപകരുടെ ഭാഗത്ത് നിന്ന് ഇതേ അനുഭവം തന്നെയാണ് ഉണ്ടായതെന്ന് പറയുന്നു. അധ്യാപകർ പരീക്ഷയ്ക്ക് ഇരുത്തില്ലെന്ന ഭീഷണികൾ അടക്കം ഉയർത്തിയിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു.
കുലശേഖരപുരത്ത് നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി അഹമ്മദ് നജാദിനെയാണ് ഇന്നലെ രാത്രി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളജിൽ നിന്ന് വിഷമത്തിലാണ് മകൻ വീട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു. അഹമ്മദ് നജാദിന്റെ മരണത്തിൽ അധ്യാപകർക്ക് പങ്കുണ്ടെന്നാരോപിച്ച് ഓച്ചിറ പരബ്രഹ്മ നഴിസിങ് കോളജിൽ എസ്എഫ്‌ഐ പ്രതിഷേധം നടത്തി.
പരീക്ഷയ്ക്ക് തോറ്റ് പോയെന്നും ഇതേ തുടർന്ന് ടീച്ചർ വഴക്കുപറഞ്ഞുവെന്നും നജാദ് അമ്മയോട് പറഞ്ഞിരുന്നു. പിന്നീട് റൂമിലേക്ക് പഠിക്കാനായി പോകുകയും ഏറെ സമയം കഴിഞ്ഞ് പുറത്തുകാണാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് നജാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നജാദിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുകൾക്കും അധ്യാപകരുടെ ഭാഗത്ത് നിന്ന് ഇതേ അനുഭവം തന്നെയാണ് ഉണ്ടായതെന്ന് പറയുന്നു. അധ്യാപകർ പരീക്ഷയ്ക്ക് ഇരുത്തില്ലെന്ന ഭീഷണികൾ അടക്കം ഉയർത്തിയിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു.







Comments