
ഈ വീഡിയോ കാണുമ്പോഴെങ്കിലും അതിസാഹസം കാട്ടി മറ്റു രാജ്യങ്ങളിലേക്ക് ഒളിച്ചു കടക്കാൻ ആരും ശ്രമിക്കാതിരിക്കുമെന്ന് ഈ യുവാവ് കരുതിയിരിക്കും, മെക്സിക്കോയിലേക്ക് അനധികൃതമായി കടന്ന് കുടുങ്ങിപ്പോയ ഒരു പഞ്ചാബി സിഖ് യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു മുറിയിൽ കട്ടിലിൽ കിടക്കുന്നതായി കാണപ്പെടുന്ന യുവാവ്, കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് മെക്സിക്കോയിലേക്ക് നിയമവിരുദ്ധമായ 'ഡോങ്കി റൂട്ടിലൂടെ ആരും വരരുതെന്ന് അഭ്യർത്ഥിക്കുന്നു.രക്ഷപ്പെടാൻ ശ്രമിച്ചതിന് തനിക്ക് ക്രൂരമായ മർദ്ദനമേറ്റതായി വീഡിയോയിൽ യുവാവ് പറയുന്നുണ്ട്. നടക്കാൻ പോലും കഴിയാത്ത വിധം തല്ലിച്ചതച്ചുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഭയന്നുവിറച്ചും ദുഃഖിതനുമായ അദ്ദേഹം മറ്റുള്ളവരും സമാനമായ അബദ്ധം ആവർത്തിക്കരുതെന്ന് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.
നിയമവിരുദ്ധമായ 'ഡോങ്കി റൂട്ടിലൂടെ'യാണ് താൻ മെക്സിക്കോയിൽ എത്തിയതെന്നും പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആക്രമിക്കപ്പെടുകയായിരുന്നെന്നും യുവാവ് വ്യക്തമാക്കുന്നു. നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ വിദേശ രാജ്യങ്ങളിൽ സുരക്ഷിതമായി എത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരുടെ കെണിയിൽ വീഴരുതെന്നും അദ്ദേഹം ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ യുവാവിന്റെ പേരോ വിലാസമോ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടില്ല.
ആഗസ്റ്റ് 13-നാണ് 33 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് അപ്ലോഡ് ചെയ്യപ്പെട്ടത്. 'ഡോങ്കി റൂട്ടിലൂടെ' യാത്ര ചെയ്ത നിരവധി യുവാക്കൾ മെക്സിക്കോയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇവരുടെ സുരക്ഷയ്ക്കായി ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമാണ് ഈ വീഡിയോയ്ക്കൊപ്പമുള്ള സമൂഹ മാധ്യമ പോസ്റ്റുകൾ വ്യക്തമാക്കുന്നത്.
ഇത്തരം ശൃംഖലകളിൽ നിന്ന് രക്ഷപ്പെടാൻ ആരും ശ്രമിക്കരുതെന്നും താൻ അതിന് ശ്രമിച്ചതിന് വലിയ വില നൽകേണ്ടി വന്നുവെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന വ്യക്തിയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇതേ വ്യക്തിയാണ് തന്നെ ഇവിടെയെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. താൻ വലിയൊരു തെറ്റ് ചെയ്തുപോയെന്നും അതിനുള്ള വില ഇതിനകം നൽകിക്കഴിഞ്ഞുവെന്നും പറയുന്ന അദ്ദേഹം, കൈകൂപ്പി മാപ്പപേക്ഷിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
വിവിധ ട്രാൻസിറ്റ് രാജ്യങ്ങൾ വഴി അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ആളുകൾ ഉപയോഗിക്കുന്ന നിയമവിരുദ്ധ കുടിയേറ്റ ശൃംഖലയാണ് 'ഡോങ്കി റൂട്ട്. ഈ യാത്രയ്ക്കായി 20 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ ചിലവ് വരാറുണ്ട്. പല ഘട്ടങ്ങളായാണ് ഇതിനുള്ള പണം നൽകുന്നത്. സുഗമമായ യാത്രയെന്ന വാഗ്ദാനങ്ങൾ നൽകിയാലും, കുടിയേറ്റക്കാർ പലപ്പോഴും ചൂഷണം, അക്രമം, പണം തട്ടിയെടുക്കൽ, തടങ്കൽ, ജീവന് ഭീഷണി എന്നിവയ്ക്ക് ഇരയാകാറുണ്ട്. സമീപ വർഷങ്ങളിൽ പഞ്ചാബിൽ നിന്ന് ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ അവസരങ്ങൾ തേടിപ്പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
നിയമവിരുദ്ധമായ 'ഡോങ്കി റൂട്ടിലൂടെ'യാണ് താൻ മെക്സിക്കോയിൽ എത്തിയതെന്നും പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആക്രമിക്കപ്പെടുകയായിരുന്നെന്നും യുവാവ് വ്യക്തമാക്കുന്നു. നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ വിദേശ രാജ്യങ്ങളിൽ സുരക്ഷിതമായി എത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരുടെ കെണിയിൽ വീഴരുതെന്നും അദ്ദേഹം ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ യുവാവിന്റെ പേരോ വിലാസമോ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടില്ല.
ആഗസ്റ്റ് 13-നാണ് 33 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് അപ്ലോഡ് ചെയ്യപ്പെട്ടത്. 'ഡോങ്കി റൂട്ടിലൂടെ' യാത്ര ചെയ്ത നിരവധി യുവാക്കൾ മെക്സിക്കോയിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇവരുടെ സുരക്ഷയ്ക്കായി ശ്രമങ്ങൾ നടക്കുന്നുണ്ടെന്നുമാണ് ഈ വീഡിയോയ്ക്കൊപ്പമുള്ള സമൂഹ മാധ്യമ പോസ്റ്റുകൾ വ്യക്തമാക്കുന്നത്.
ഇത്തരം ശൃംഖലകളിൽ നിന്ന് രക്ഷപ്പെടാൻ ആരും ശ്രമിക്കരുതെന്നും താൻ അതിന് ശ്രമിച്ചതിന് വലിയ വില നൽകേണ്ടി വന്നുവെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന വ്യക്തിയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇതേ വ്യക്തിയാണ് തന്നെ ഇവിടെയെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. താൻ വലിയൊരു തെറ്റ് ചെയ്തുപോയെന്നും അതിനുള്ള വില ഇതിനകം നൽകിക്കഴിഞ്ഞുവെന്നും പറയുന്ന അദ്ദേഹം, കൈകൂപ്പി മാപ്പപേക്ഷിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
വിവിധ ട്രാൻസിറ്റ് രാജ്യങ്ങൾ വഴി അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ആളുകൾ ഉപയോഗിക്കുന്ന നിയമവിരുദ്ധ കുടിയേറ്റ ശൃംഖലയാണ് 'ഡോങ്കി റൂട്ട്. ഈ യാത്രയ്ക്കായി 20 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ ചിലവ് വരാറുണ്ട്. പല ഘട്ടങ്ങളായാണ് ഇതിനുള്ള പണം നൽകുന്നത്. സുഗമമായ യാത്രയെന്ന വാഗ്ദാനങ്ങൾ നൽകിയാലും, കുടിയേറ്റക്കാർ പലപ്പോഴും ചൂഷണം, അക്രമം, പണം തട്ടിയെടുക്കൽ, തടങ്കൽ, ജീവന് ഭീഷണി എന്നിവയ്ക്ക് ഇരയാകാറുണ്ട്. സമീപ വർഷങ്ങളിൽ പഞ്ചാബിൽ നിന്ന് ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ അവസരങ്ങൾ തേടിപ്പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.







Comments