
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷ മഴയിൽ 22 ശതമാനം കുറവ്. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 15 വരെയുള്ള മഴയുടെ കണക്കുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു.
കാലവർഷത്തിൽ കേരളത്തിന് ലഭിച്ചത് 1213.1 മില്ലിമീറ്റർ മഴയാണ്. ലഭിക്കേണ്ടിയിരുന്നത് 1556.2 മില്ലിമീറ്റർ. ഏഴ് ജില്ലകളിലാണ് ഗണ്യമായ മഴക്കുറവ് രേഖപ്പെടുത്തിയത്. വയനാട്ടിലും ഇടുക്കിയിലുമാണ് കുറവ് ഏറ്റവും രൂക്ഷം.
വയനാട്ടിൽ 51 ശതമാനവും ഇടുക്കിയിൽ 44 ശതമാനവും മഴ കുറഞ്ഞു. കൊല്ലത്ത് 27%, തൃശ്ശൂരിൽ 25%, പാലക്കാട്ട് 24%, എറണാകുളത്ത് 22% എന്നിങ്ങനെയാണ് മഴക്കുറവ്. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 2 ശതമാനം അധികമഴ ലഭിച്ചു.
കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും കാര്യമായ മഴക്കുറവും രേഖപ്പെടുത്തിയിട്ടില്ല.
ഇന്ന് 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലവർഷത്തിൽ കേരളത്തിന് ലഭിച്ചത് 1213.1 മില്ലിമീറ്റർ മഴയാണ്. ലഭിക്കേണ്ടിയിരുന്നത് 1556.2 മില്ലിമീറ്റർ. ഏഴ് ജില്ലകളിലാണ് ഗണ്യമായ മഴക്കുറവ് രേഖപ്പെടുത്തിയത്. വയനാട്ടിലും ഇടുക്കിയിലുമാണ് കുറവ് ഏറ്റവും രൂക്ഷം.
വയനാട്ടിൽ 51 ശതമാനവും ഇടുക്കിയിൽ 44 ശതമാനവും മഴ കുറഞ്ഞു. കൊല്ലത്ത് 27%, തൃശ്ശൂരിൽ 25%, പാലക്കാട്ട് 24%, എറണാകുളത്ത് 22% എന്നിങ്ങനെയാണ് മഴക്കുറവ്. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ 2 ശതമാനം അധികമഴ ലഭിച്ചു.
കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അധികമഴ ലഭിച്ചില്ലെങ്കിലും കാര്യമായ മഴക്കുറവും രേഖപ്പെടുത്തിയിട്ടില്ല.
ഇന്ന് 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.







Comments