
ലഖ്നൗ: ലഖ്നൗവിൽ മുപ്പതുകാരനായ ദളിത് കാബ് ഡ്രൈവർ, യാത്രയ്ക്കിടെ ജാതി അധിക്ഷേപങ്ങൾ ആവർത്തിച്ച നാല് യാത്രക്കാരോട് വാഹനം വിട്ടുപോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോം തന്റെ അക്കൗണ്ട് “99 വർഷവും 11 മാസത്തേക്ക്” സസ്പെൻഡ് ചെയ്തതായി ആരോപിച്ചു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ അങ്കിത് കുമാർ, കുടുംബം പുലർത്തുന്നതിനാണ് കാബ് ഓടിക്കുന്നത്.
യാത്രക്കാരുമായി തനിക്ക് മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ലെന്നും അവരുടെ ജാതിയോ മതമോ തനിക്ക് അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മുതിർന്ന ഉദ്യോഗസ്ഥനെതിരെ യാത്രക്കാർ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും, അദ്ദേഹത്തിന്റെ ജാതി എടുത്തുപറഞ്ഞ് യോഗ്യതയെ ചോദ്യം ചെയ്യുകയും ചെയ്തതിനെത്തുടർന്നാണ് തർക്കമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ഉത്രാതിയ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് യാത്രക്കാരെ ചാർബാഗ് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നത്. ആദ്യം മേലുദ്യോഗസ്ഥനെ ചീത്തവിളിച്ചുകൊണ്ടിരുന്നവർ പിന്നീട് ഹീനമായ രീതിയിൽ ജാതി അധിക്ഷേപം നടത്തിയപ്പോഴാണ് ഇടപെട്ടതെന്ന് ഡ്രൈവർ പറഞ്ഞു.
ജാതി അധിക്ഷേപങ്ങൾ നിർത്താൻ താൻ യാത്രക്കാരോട് പലതവണ ആവശ്യപ്പെട്ടതായും ഒരാളുടെ കഴിവിന് ജാതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഓർമ്മിപ്പിച്ചതായും പറഞ്ഞു. സംഭാഷണത്തിൽ ലക്ഷ്യമിട്ട സമുദായത്തിൽപ്പെട്ടയാളാണ് താനെന്ന് വ്യക്തമാക്കിയ അങ്കിത്, ഒടുവിൽ തെലിബാഗ് മാർക്കറ്റിന് സമീപം കാബ് നിർത്തി നാല് യാത്രക്കാരോടും വണ്ടിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് പറഞ്ഞു. തുടർന്ന് ഇവർ തമ്മിലുള്ള വാക്കുതർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
സംഘർഷത്തിനിടയിൽ യാത്രക്കാർ തന്നെ അസഭ്യം പറഞ്ഞതായി ഡ്രൈവർ അങ്കിത് ആരോപിക്കുന്നു.തർക്കത്തിന്റെ വീഡിയോ പ്രചരിച്ചതിനുശേഷം തനിക്ക് സമൂഹമാധ്യമങ്ങളിൽ അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് അങ്കിത് പറഞ്ഞു. യാത്രക്കാർ പരാതി നൽകിയതിനെ തുടർന്ന്, തന്റെ ഭാഗം കേൾക്കാതെയാണ് റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോം തന്റെ ഡ്രൈവർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും അങ്കിത് ആരോപിച്ചു.
തന്റെ അക്കൗണ്ട് ഇപ്പോൾ 99 വർഷവും 11 മാസത്തെ സസ്പെൻഷൻ കാലാവധിയാണ് കാണിക്കുന്നതെന്ന് അങ്കിത് പറഞ്ഞു. ഈ സസ്പെൻഷൻ തന്റെ ഉപജീവനമാർഗ്ഗത്തെ ഗുരുതരമായി ബാധിച്ചു. കുടുംബത്തിലെ ഏക ആശ്രയമാണ് താൻ. പിതാവ് ദിവസക്കൂലിക്കാരനാണ്, അമ്മയ്ക്ക് ജോലിയില്ല എന്നും ഇയാൾ പറയുന്നു.
യാത്രക്കാരുമായി തനിക്ക് മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ലെന്നും അവരുടെ ജാതിയോ മതമോ തനിക്ക് അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മുതിർന്ന ഉദ്യോഗസ്ഥനെതിരെ യാത്രക്കാർ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും, അദ്ദേഹത്തിന്റെ ജാതി എടുത്തുപറഞ്ഞ് യോഗ്യതയെ ചോദ്യം ചെയ്യുകയും ചെയ്തതിനെത്തുടർന്നാണ് തർക്കമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ഉത്രാതിയ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് യാത്രക്കാരെ ചാർബാഗ് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നത്. ആദ്യം മേലുദ്യോഗസ്ഥനെ ചീത്തവിളിച്ചുകൊണ്ടിരുന്നവർ പിന്നീട് ഹീനമായ രീതിയിൽ ജാതി അധിക്ഷേപം നടത്തിയപ്പോഴാണ് ഇടപെട്ടതെന്ന് ഡ്രൈവർ പറഞ്ഞു.
ജാതി അധിക്ഷേപങ്ങൾ നിർത്താൻ താൻ യാത്രക്കാരോട് പലതവണ ആവശ്യപ്പെട്ടതായും ഒരാളുടെ കഴിവിന് ജാതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഓർമ്മിപ്പിച്ചതായും പറഞ്ഞു. സംഭാഷണത്തിൽ ലക്ഷ്യമിട്ട സമുദായത്തിൽപ്പെട്ടയാളാണ് താനെന്ന് വ്യക്തമാക്കിയ അങ്കിത്, ഒടുവിൽ തെലിബാഗ് മാർക്കറ്റിന് സമീപം കാബ് നിർത്തി നാല് യാത്രക്കാരോടും വണ്ടിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് പറഞ്ഞു. തുടർന്ന് ഇവർ തമ്മിലുള്ള വാക്കുതർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
സംഘർഷത്തിനിടയിൽ യാത്രക്കാർ തന്നെ അസഭ്യം പറഞ്ഞതായി ഡ്രൈവർ അങ്കിത് ആരോപിക്കുന്നു.തർക്കത്തിന്റെ വീഡിയോ പ്രചരിച്ചതിനുശേഷം തനിക്ക് സമൂഹമാധ്യമങ്ങളിൽ അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് അങ്കിത് പറഞ്ഞു. യാത്രക്കാർ പരാതി നൽകിയതിനെ തുടർന്ന്, തന്റെ ഭാഗം കേൾക്കാതെയാണ് റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോം തന്റെ ഡ്രൈവർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും അങ്കിത് ആരോപിച്ചു.
തന്റെ അക്കൗണ്ട് ഇപ്പോൾ 99 വർഷവും 11 മാസത്തെ സസ്പെൻഷൻ കാലാവധിയാണ് കാണിക്കുന്നതെന്ന് അങ്കിത് പറഞ്ഞു. ഈ സസ്പെൻഷൻ തന്റെ ഉപജീവനമാർഗ്ഗത്തെ ഗുരുതരമായി ബാധിച്ചു. കുടുംബത്തിലെ ഏക ആശ്രയമാണ് താൻ. പിതാവ് ദിവസക്കൂലിക്കാരനാണ്, അമ്മയ്ക്ക് ജോലിയില്ല എന്നും ഇയാൾ പറയുന്നു.







Comments