
ഒരു യാത്ര സാധാരണയായി അവസാനിക്കുന്നത് ലക്ഷ്യസ്ഥാനത്തെത്തുന്നതോടെയാണ്. എന്നാൽ ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത സാനി കൃഷ്ണയുടെ കാര്യത്തിൽ ആ യാത്ര ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അപകടത്തിലാണ് അവസാനിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ ചെലവായിട്ടും തനിക്ക് ‘ഒരു രൂപ പോലും ലഭിച്ചിട്ടില്ല’ എന്ന് ആരോപിച്ച് റാപ്പിഡോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് 32-കാരിയായ യുവതി.
ജൂൺ 17ന് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രാക്ടറിനെ മറികടക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് സാനി ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു എന്നാണ് ആരോപണം. പിന്നാലെ ട്രാക്ടറിന്റെ വലത് ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തിൽ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞതിനു പുറമെ പ്ലീഹ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയും മുഖത്തിന്റെ പുനർനിർമാണത്തിനായി പ്ലാസ്റ്റിക് സർജറിയും നടത്തേണ്ടിവന്നു.
ചികിത്സയ്ക്കായി ഇതിനകം 20 ലക്ഷത്തിലേറെ രൂപ ചെലവായതോടെയാണ് സാനി റാപ്പിഡോയ്ക്ക് നിയമനോട്ടീസ് അയച്ചത്. ഉപഭോക്താക്കൾക്കും ഡ്രൈവർമാർക്കുമുള്ള റാപ്പിഡോ ഇൻഷുറൻസ് പരിരക്ഷയുടെ പരിധി 5 ലക്ഷം രൂപയാണെന്നും, അതിനാൽ മുഴുവൻ ചികിത്സാചെലവും കമ്പനി വഹിക്കില്ലെന്നുമായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ പിന്നീട് ഈ പ്രത്യേക സാഹചര്യത്തിൽ ഇൻഷുറൻസ് പോളിസിയിലെ സാധാരണ പരിധി ബാധകമാക്കാതെ, ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷം മുഴുവൻ അർഹമായ ചികിത്സാചെലവും നൽകാൻ തയ്യാറാണെന്ന് റാപ്പിഡോ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
അപകടത്തിന് പിന്നാലെ ചികിത്സയും സാമ്പത്തിക ബാധ്യതയും ഒരുപോലെ നേരിടേണ്ടിവന്ന സാനിയുടെ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ഒരു രൂപ പോലും ലഭിച്ചിട്ടില്ല’ എന്ന അവകാശവാദവുമായി രംഗത്തെത്തിയ യുവതിയുടെ പരാതിക്ക് പിന്നാലെ, അപകടത്തിൽപ്പെട്ട യാത്രക്കാരുടെ ഇൻഷുറൻസ് പരിരക്ഷയും കമ്പനികളുടെ ഉത്തരവാദിത്തവും വീണ്ടും ചർച്ചയാകുകയാണ്.
ജൂൺ 17ന് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രാക്ടറിനെ മറികടക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് സാനി ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു എന്നാണ് ആരോപണം. പിന്നാലെ ട്രാക്ടറിന്റെ വലത് ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തിൽ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞതിനു പുറമെ പ്ലീഹ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയും മുഖത്തിന്റെ പുനർനിർമാണത്തിനായി പ്ലാസ്റ്റിക് സർജറിയും നടത്തേണ്ടിവന്നു.
ചികിത്സയ്ക്കായി ഇതിനകം 20 ലക്ഷത്തിലേറെ രൂപ ചെലവായതോടെയാണ് സാനി റാപ്പിഡോയ്ക്ക് നിയമനോട്ടീസ് അയച്ചത്. ഉപഭോക്താക്കൾക്കും ഡ്രൈവർമാർക്കുമുള്ള റാപ്പിഡോ ഇൻഷുറൻസ് പരിരക്ഷയുടെ പരിധി 5 ലക്ഷം രൂപയാണെന്നും, അതിനാൽ മുഴുവൻ ചികിത്സാചെലവും കമ്പനി വഹിക്കില്ലെന്നുമായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ പിന്നീട് ഈ പ്രത്യേക സാഹചര്യത്തിൽ ഇൻഷുറൻസ് പോളിസിയിലെ സാധാരണ പരിധി ബാധകമാക്കാതെ, ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷം മുഴുവൻ അർഹമായ ചികിത്സാചെലവും നൽകാൻ തയ്യാറാണെന്ന് റാപ്പിഡോ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
അപകടത്തിന് പിന്നാലെ ചികിത്സയും സാമ്പത്തിക ബാധ്യതയും ഒരുപോലെ നേരിടേണ്ടിവന്ന സാനിയുടെ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ഒരു രൂപ പോലും ലഭിച്ചിട്ടില്ല’ എന്ന അവകാശവാദവുമായി രംഗത്തെത്തിയ യുവതിയുടെ പരാതിക്ക് പിന്നാലെ, അപകടത്തിൽപ്പെട്ട യാത്രക്കാരുടെ ഇൻഷുറൻസ് പരിരക്ഷയും കമ്പനികളുടെ ഉത്തരവാദിത്തവും വീണ്ടും ചർച്ചയാകുകയാണ്.







Comments