
ഡ്യൂട്ടിക്കിടെ പോലീസുകാർക്ക് നേരിടേണ്ടി വരുന്നത് നിയമലംഘകരെയും അക്രമികളെയും മാത്രമല്ല, പലപ്പോഴും പൊതുജനങ്ങളുടെ അധിക്ഷേപങ്ങളും അപമാനങ്ങളും കൂടിയാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ നേരിടുന്ന ഇത്തരം അനുഭവങ്ങൾ പലപ്പോഴും വേദനയുളവാക്കുന്നതുമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് ബെംഗളൂരുവിൽ ശ്രദ്ധ നേടുന്നത്.
തർക്കം പരിഹരിക്കാൻ സ്ഥലത്തെത്തിയ വനിതാ പേദലീസ് ഉദ്യോഗസ്ഥയെ ‘എരുമയെപ്പോലെയുണ്ട്’ എന്ന് പരിഹസിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തിരിക്കുകയാണ് ഒരു സംഘം യുവാക്കള്‍. ഓഗസ്റ്റ് 12-ന് ബെംഗളൂരുവിലായിരുന്നു സംഭവം. നാല് പേരടങ്ങുന്ന സംഘം ഒരു സഹപ്രവർത്തകനുമായി തർക്കിക്കുന്നതിനിടെ വനിതാ സബ് ഇൻസ്പെക്ടർ ഈ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.
തുടർന്ന് ഹേമന്ത് റെഡ്ഡി എന്നയാൾ താൻ അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തി ഉദ്യോഗസ്ഥയുമായി വാക്കുതർക്കത്തിലേർപ്പെട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതിനിടെയാണ് ഉദ്യോഗസ്ഥയുടെ ശരീരത്തെ പരിഹസിച്ചുകൊണ്ടുള്ള പരാമർശം ഉണ്ടായത്. ‘നിങ്ങൾ എരുമയെപ്പോലെയുണ്ട്, എന്താണ് കഴിക്കുന്നത്?’ എന്ന് ഇയാൾ ചോദിച്ചതായും പരാതിയിലുണ്ട്. പിന്നാലെ സുഹൃത്തായ രാഹുലിനെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥയെ ആക്രമിച്ചെന്നും ആരോപണമുണ്ട്.
സംഭവത്തിന് പിന്നാലെ ഹേമന്തിന്റെ സഹോദരൻ ഹർഷിത് റെഡ്ഡിയും പിതാവ് രാധാകൃഷ്ണ റെഡ്ഡിയും സ്ഥലത്തെത്തി ഉദ്യോഗസ്ഥയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥയുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം, അധിക്ഷേപം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
തർക്കം പരിഹരിക്കാൻ സ്ഥലത്തെത്തിയ വനിതാ പേദലീസ് ഉദ്യോഗസ്ഥയെ ‘എരുമയെപ്പോലെയുണ്ട്’ എന്ന് പരിഹസിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തിരിക്കുകയാണ് ഒരു സംഘം യുവാക്കള്‍. ഓഗസ്റ്റ് 12-ന് ബെംഗളൂരുവിലായിരുന്നു സംഭവം. നാല് പേരടങ്ങുന്ന സംഘം ഒരു സഹപ്രവർത്തകനുമായി തർക്കിക്കുന്നതിനിടെ വനിതാ സബ് ഇൻസ്പെക്ടർ ഈ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.
തുടർന്ന് ഹേമന്ത് റെഡ്ഡി എന്നയാൾ താൻ അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തി ഉദ്യോഗസ്ഥയുമായി വാക്കുതർക്കത്തിലേർപ്പെട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതിനിടെയാണ് ഉദ്യോഗസ്ഥയുടെ ശരീരത്തെ പരിഹസിച്ചുകൊണ്ടുള്ള പരാമർശം ഉണ്ടായത്. ‘നിങ്ങൾ എരുമയെപ്പോലെയുണ്ട്, എന്താണ് കഴിക്കുന്നത്?’ എന്ന് ഇയാൾ ചോദിച്ചതായും പരാതിയിലുണ്ട്. പിന്നാലെ സുഹൃത്തായ രാഹുലിനെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥയെ ആക്രമിച്ചെന്നും ആരോപണമുണ്ട്.
സംഭവത്തിന് പിന്നാലെ ഹേമന്തിന്റെ സഹോദരൻ ഹർഷിത് റെഡ്ഡിയും പിതാവ് രാധാകൃഷ്ണ റെഡ്ഡിയും സ്ഥലത്തെത്തി ഉദ്യോഗസ്ഥയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥയുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം, അധിക്ഷേപം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.







Comments