
ഇസ്ലാമബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളായതായി മുൻ പ്രസിഡന്റ് ആരിഫ് ആൽവി. അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്നും ഉയർന്ന രക്തസമ്മർദ്ദം, നെഞ്ചിടിപ്പ്, കടുത്ത ഉത്കണ്ഠ എന്നിവയുണ്ടെന്നും ആൽവി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ 35 വർഷമായി ഇമ്രാൻ ഖാനെ തനിക്കറിയാമെന്നും മാനസിക സമ്മർദ്ദം അദ്ദേഹത്തിന്റെ ബലഹീനതയായിരുന്നില്ലെന്നും ആൽവി പറഞ്ഞു. മൂന്ന് വർഷത്തെ തടവും പൂർണ്ണമായ ഏകാന്തതയുമാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സഹപ്രവർത്തകരുടെ അറസ്റ്റും മരണങ്ങളും പുറംലോകവുമായി ബന്ധമില്ലാത്തതും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്.
ഇമ്രാൻ ഖാന്റെ ഹൃദയമിടിപ്പ് മിനിറ്റിൽ 54 ബീറ്റ്സ് ആയി കുറഞ്ഞതായി ആൽവി ചൂണ്ടിക്കാണിച്ചു. സാധാരണ നിലയിൽ ഇത് നോർമൽ ആണെന്ന് ഡോക്ടർമാർ പറയാമെങ്കിലും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് സാധാരണയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന് ഹൃദയമിടിപ്പിൽ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോൾട്ടർ മോണിറ്റർ പരിശോധനയും രക്തസുരക്ഷിത പരിശോധനകളും ഉൾപ്പെടെയുള്ള നിരവധി ഹൃദയ സംബന്ധമായ പരിശോധനകൾ നടത്തണമെന്നും ആൽവി ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ ഏകാന്തത ശരീരത്തെ തളർത്തുകയാണെന്നും ഇത് ഉടൻ പരിഹരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇമ്രാൻ ഖാനെ ഉടൻ തന്നെസ്വതന്ത്ര ഡോക്ടർമാരുടെ പാനലിന്റെ കീഴിലുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആൽവി ആവശ്യപ്പെട്ടു. സർക്കാർ നിയോഗിക്കുന്ന ഡോക്ടർമാരെ കുടുംബാംഗങ്ങളും പാകിസ്താൻ ജനതയും പൂർണ്ണമായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏഴ് മാസമായി ഇമ്രാൻ ഖാനെ കാണാൻ കുടുംബാംഗങ്ങൾക്കോ ഡോക്ടർമാർക്കോ അഭിഭാഷകർക്കോ അനുമതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മക്കളായ സുലൈമാൻ ഖാനും കാസിം ഖാനും വ്യക്തമാക്കിയിരുന്നു. ഇമ്രാൻ ഖാനെയും ഭാര്യ ബുഷറ ബീവിയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ (പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ്) പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടത്തിവരികയാണ്.
2018 മുതൽ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ 2022-ൽ അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്താക്കപ്പെട്ടത്. തുടർന്ന് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ അദ്ദേഹം ജയിലിലാണ്. കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ അനുയായികളും നിരന്തരം ആരോപിക്കുന്നത്.
കഴിഞ്ഞ 35 വർഷമായി ഇമ്രാൻ ഖാനെ തനിക്കറിയാമെന്നും മാനസിക സമ്മർദ്ദം അദ്ദേഹത്തിന്റെ ബലഹീനതയായിരുന്നില്ലെന്നും ആൽവി പറഞ്ഞു. മൂന്ന് വർഷത്തെ തടവും പൂർണ്ണമായ ഏകാന്തതയുമാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സഹപ്രവർത്തകരുടെ അറസ്റ്റും മരണങ്ങളും പുറംലോകവുമായി ബന്ധമില്ലാത്തതും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്.
ഇമ്രാൻ ഖാന്റെ ഹൃദയമിടിപ്പ് മിനിറ്റിൽ 54 ബീറ്റ്സ് ആയി കുറഞ്ഞതായി ആൽവി ചൂണ്ടിക്കാണിച്ചു. സാധാരണ നിലയിൽ ഇത് നോർമൽ ആണെന്ന് ഡോക്ടർമാർ പറയാമെങ്കിലും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് സാധാരണയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന് ഹൃദയമിടിപ്പിൽ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോൾട്ടർ മോണിറ്റർ പരിശോധനയും രക്തസുരക്ഷിത പരിശോധനകളും ഉൾപ്പെടെയുള്ള നിരവധി ഹൃദയ സംബന്ധമായ പരിശോധനകൾ നടത്തണമെന്നും ആൽവി ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ ഏകാന്തത ശരീരത്തെ തളർത്തുകയാണെന്നും ഇത് ഉടൻ പരിഹരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇമ്രാൻ ഖാനെ ഉടൻ തന്നെസ്വതന്ത്ര ഡോക്ടർമാരുടെ പാനലിന്റെ കീഴിലുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആൽവി ആവശ്യപ്പെട്ടു. സർക്കാർ നിയോഗിക്കുന്ന ഡോക്ടർമാരെ കുടുംബാംഗങ്ങളും പാകിസ്താൻ ജനതയും പൂർണ്ണമായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏഴ് മാസമായി ഇമ്രാൻ ഖാനെ കാണാൻ കുടുംബാംഗങ്ങൾക്കോ ഡോക്ടർമാർക്കോ അഭിഭാഷകർക്കോ അനുമതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മക്കളായ സുലൈമാൻ ഖാനും കാസിം ഖാനും വ്യക്തമാക്കിയിരുന്നു. ഇമ്രാൻ ഖാനെയും ഭാര്യ ബുഷറ ബീവിയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ (പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ്) പ്രവർത്തകർ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടത്തിവരികയാണ്.
2018 മുതൽ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ 2022-ൽ അവിശ്വാസ പ്രമേയത്തിലൂടെയാണ് പുറത്താക്കപ്പെട്ടത്. തുടർന്ന് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ അദ്ദേഹം ജയിലിലാണ്. കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ അനുയായികളും നിരന്തരം ആരോപിക്കുന്നത്.







Comments