
വിദേശത്ത് യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി അസുഖം വന്നാൽ ചികിത്സയ്ക്കായി വലിയ തുക ചെലവാകുമെന്ന ആശങ്ക പലർക്കുമുണ്ടാകും. പ്രത്യേകിച്ച് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ആശുപത്രി ചികിത്സയുടെ ചെലവ് വളരെ കൂടുതലായതിനാൽ, യാത്രയ്ക്കിടെ ആശുപത്രിയിലെത്തേണ്ട സാഹചര്യം പലരെയും ഭയപ്പെടുത്താറുണ്ട്. എന്നാൽ ഇന്ത്യയിലെത്തിയ ഒരു അമേരിക്കൻ സഞ്ചാരിക്ക് ഒഡിഷയിൽ ഉണ്ടായ അനുഭവം ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.
അമേരിക്കൻ ഫിലിംമേക്കറായ മൈക്ക് നോൺ ആണ് തന്റെ അനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. ഇന്ത്യയിലെത്തിയിട്ട് അഞ്ചാം ദിവസമാണ് ഒഡിഷയിലൂടെ യാത്ര ചെയ്യുന്നതിനിടെ മൈക്കിന് അസുഖം ബാധിച്ചത്. ഏകദേശം 12 മണിക്കൂറോളം 15 മിനിറ്റ് ഇടവിട്ട് ഛർദിച്ചതിനെ തുടർന്ന് സമീപത്തെ ഗ്രാമീണ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയല്ലെന്നും യാത്രയ്ക്കിടെ രുചികരമായ ഭക്ഷണം അമിതമായി കഴിച്ചതാണ് അസുഖത്തിന് കാരണമെന്നും മൈക്ക് തന്നെ വ്യക്തമാക്കുന്നുണ്ട്.
ആശുപത്രിയിൽ മൈക്കിന് ഐവി ഫ്ലൂയിഡും ഛർദി തടയാനുള്ള മരുന്നുകളും രണ്ട് കുത്തിവയ്പുകളും നൽകിയെന്നാണ് അദ്ദേഹം പറയുന്നത്. ചികിത്സയ്ക്കിടെ സുഖം പ്രാപിച്ചെങ്കിലും പിന്നീട് ആശുപത്രി ബില്ലിനെക്കുറിച്ചായിരുന്നു മൈക്കിന്റെ ആശങ്ക. അമേരിക്കയിൽ ഇതേ ചികിത്സയ്ക്ക് ആയിരക്കണക്കിന് ഡോളർ ചെലവാകുമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, എന്നാൽ ഒഡിഷയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സയ്ക്ക് ഒരു സെന്റ് പോലും ഈടാക്കിയില്ലെന്ന് അറിഞ്ഞപ്പോൾ അമ്പരന്നെന്നും വീഡിയോയിൽ പറയുന്നു.
“ഒരു സെന്റ് പോലും ഈടാക്കിയില്ല” എന്ന മൈക്കിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യയിലെ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പ്രശംസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചികിത്സയ്ക്ക് ശേഷം താൻ പൂർണമായും സുഖമായെന്നും മൈക്ക് വീഡിയോയിൽ വ്യക്തമാക്കി. വിദേശ സഞ്ചാരിയുടെ ഈ അനുഭവം പുറത്തുവന്നതോടെ ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.
അമേരിക്കൻ ഫിലിംമേക്കറായ മൈക്ക് നോൺ ആണ് തന്റെ അനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. ഇന്ത്യയിലെത്തിയിട്ട് അഞ്ചാം ദിവസമാണ് ഒഡിഷയിലൂടെ യാത്ര ചെയ്യുന്നതിനിടെ മൈക്കിന് അസുഖം ബാധിച്ചത്. ഏകദേശം 12 മണിക്കൂറോളം 15 മിനിറ്റ് ഇടവിട്ട് ഛർദിച്ചതിനെ തുടർന്ന് സമീപത്തെ ഗ്രാമീണ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയല്ലെന്നും യാത്രയ്ക്കിടെ രുചികരമായ ഭക്ഷണം അമിതമായി കഴിച്ചതാണ് അസുഖത്തിന് കാരണമെന്നും മൈക്ക് തന്നെ വ്യക്തമാക്കുന്നുണ്ട്.
ആശുപത്രിയിൽ മൈക്കിന് ഐവി ഫ്ലൂയിഡും ഛർദി തടയാനുള്ള മരുന്നുകളും രണ്ട് കുത്തിവയ്പുകളും നൽകിയെന്നാണ് അദ്ദേഹം പറയുന്നത്. ചികിത്സയ്ക്കിടെ സുഖം പ്രാപിച്ചെങ്കിലും പിന്നീട് ആശുപത്രി ബില്ലിനെക്കുറിച്ചായിരുന്നു മൈക്കിന്റെ ആശങ്ക. അമേരിക്കയിൽ ഇതേ ചികിത്സയ്ക്ക് ആയിരക്കണക്കിന് ഡോളർ ചെലവാകുമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, എന്നാൽ ഒഡിഷയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സയ്ക്ക് ഒരു സെന്റ് പോലും ഈടാക്കിയില്ലെന്ന് അറിഞ്ഞപ്പോൾ അമ്പരന്നെന്നും വീഡിയോയിൽ പറയുന്നു.
“ഒരു സെന്റ് പോലും ഈടാക്കിയില്ല” എന്ന മൈക്കിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യയിലെ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പ്രശംസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചികിത്സയ്ക്ക് ശേഷം താൻ പൂർണമായും സുഖമായെന്നും മൈക്ക് വീഡിയോയിൽ വ്യക്തമാക്കി. വിദേശ സഞ്ചാരിയുടെ ഈ അനുഭവം പുറത്തുവന്നതോടെ ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.







Comments