
ഇസ്ലാമബാദ്: ആരോഗ്യനില വഷളായതിനെ തുടർന്ന് ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ രാജ്യത്തെ സുപ്രീം കോടതി ഉത്തരവിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
പിടിഐ (പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ്) വക്താവ് നഹീം ഹൈദർ പഞ്ച്ത നൽകുന്ന വിവരമനുസരിച്ച്, ഇമ്രാൻ ഖാനെ 48 മണിക്കൂറിനുള്ളിൽ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബർ 16 വരെ അവിടെ തുടരാനുമാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
2022-ൽ പുറത്താക്കപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയപ്രേരിതമായ നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട 73 കാരനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. തടവിലിരിക്കെ അദ്ദേഹത്തിന് വലതുകണ്ണിന്റെ കാഴ്ചശക്തി ഗണ്യമായി നഷ്ടപ്പെട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചിരുന്നു.
മുൻ പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവി ഉൾപ്പെടെയുള്ള പ്രമുഖർ ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഉയർന്ന രക്തസമ്മർദ്ദം, നെഞ്ചിടിപ്പ്, കടുത്ത ഉത്കണ്ഠ എന്നിവ അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകളിൽ ഉണ്ടെന്നും ആൽവി വ്യക്തമാക്കിയിരുന്നു.
പിടിഐ (പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ്) വക്താവ് നഹീം ഹൈദർ പഞ്ച്ത നൽകുന്ന വിവരമനുസരിച്ച്, ഇമ്രാൻ ഖാനെ 48 മണിക്കൂറിനുള്ളിൽ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റാനും സെപ്റ്റംബർ 16 വരെ അവിടെ തുടരാനുമാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
2022-ൽ പുറത്താക്കപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയപ്രേരിതമായ നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട 73 കാരനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. തടവിലിരിക്കെ അദ്ദേഹത്തിന് വലതുകണ്ണിന്റെ കാഴ്ചശക്തി ഗണ്യമായി നഷ്ടപ്പെട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചിരുന്നു.
മുൻ പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവി ഉൾപ്പെടെയുള്ള പ്രമുഖർ ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാകുന്നതിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഉയർന്ന രക്തസമ്മർദ്ദം, നെഞ്ചിടിപ്പ്, കടുത്ത ഉത്കണ്ഠ എന്നിവ അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകളിൽ ഉണ്ടെന്നും ആൽവി വ്യക്തമാക്കിയിരുന്നു.







Comments