
കുളിക്കുമ്പോൾ ഫയർ അലാറം മുഴങ്ങുന്നത് സാധാരണയായി ആരും പ്രതീക്ഷിക്കാത്ത കാര്യമാണ്. എന്നാൽ ഓസ്ട്രേലിയയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ അഞ്ച് മിനിറ്റ് നീണ്ട കുളി ഒടുവിൽ എത്തിയത് 1.3 ലക്ഷം രൂപയുടെ പിഴയിലേക്കാണെന്നാണ് അവകാശവാദം.
വാമിക എന്ന യുവതിയാണ് സംഭവത്തെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. അഞ്ച് മിനിറ്റോളം കുളിച്ചെങ്കിലും തണുപ്പ് കൂടുതലായതിനാൽ ബാത്ത്റൂമിലെ എക്സോസ്റ്റ് ഫാൻ ഓണാക്കിയിരുന്നില്ലെന്ന് യുവതി പറയുന്നു. ഇതിനിടെ അപ്പാർട്ട്മെന്റിലെ ഫയർ അലാറം അപ്രതീക്ഷിതമായി മുഴങ്ങുകയായിരുന്നു. ആദ്യം ഇത് ഫയർ ഡ്രില്ലിന്റെ ഭാഗമായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ പിന്നാലെ കെട്ടിടത്തിലെ മാനേജർ അലാറം പരിശോധിക്കാൻ അപ്പാർട്ട്മെന്റിലെത്തിയതോടെയാണ് കാര്യം മനസ്സിലായത്.
കുളിയിൽ നിന്നുണ്ടായ ആവി അലാറം പ്രവർത്തിക്കാൻ കാരണമായതാണെന്നാണ് യുവതിയുടെ വാദം. ബാത്ത്റൂമിന് ഇത്രയും അടുത്തായി ഫയർ ഡിറ്റക്ടർ സ്ഥാപിച്ചതെന്തിനാണെന്നും അവർ ചോദിച്ചു. സംഭവത്തിന് പിന്നാലെ ഓസ്ട്രേലിയൻ ഡോളർ 1,800, അതായത് ഏകദേശം 1.3 ലക്ഷം രൂപ, തനിക്ക് ചുമത്തിയെന്നാണ് വാമികയുടെ അവകാശവാദം. ഫയർ സർവീസിന്റെ പ്രതികരണത്തിനുണ്ടായ ചെലവുമായി ബന്ധപ്പെട്ടാണ് ഈ തുക ഈടാക്കിയതെന്നാണ് അവർ മനസ്സിലാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്. സാധാരണ കുളിയിൽ നിന്നുള്ള ആവി ഫയർ അലാറം പ്രവർത്തിപ്പിക്കുമോ, ഇത്തരമൊരു സാഹചര്യത്തിൽ താമസക്കാരനിൽ നിന്ന് ഇത്രയും വലിയ തുക ഈടാക്കുന്നത് ന്യായമാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയർന്നത്. അലാറം സംവിധാനത്തിന്റെ സെൻസിറ്റിവിറ്റിയാണ് പരിശോധിക്കേണ്ടതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെങ്കിൽ പിഴ ചുമത്തരുതായിരുന്നുവെന്നും ചിലർ പ്രതികരിച്ചു.
വാമിക എന്ന യുവതിയാണ് സംഭവത്തെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. അഞ്ച് മിനിറ്റോളം കുളിച്ചെങ്കിലും തണുപ്പ് കൂടുതലായതിനാൽ ബാത്ത്റൂമിലെ എക്സോസ്റ്റ് ഫാൻ ഓണാക്കിയിരുന്നില്ലെന്ന് യുവതി പറയുന്നു. ഇതിനിടെ അപ്പാർട്ട്മെന്റിലെ ഫയർ അലാറം അപ്രതീക്ഷിതമായി മുഴങ്ങുകയായിരുന്നു. ആദ്യം ഇത് ഫയർ ഡ്രില്ലിന്റെ ഭാഗമായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ പിന്നാലെ കെട്ടിടത്തിലെ മാനേജർ അലാറം പരിശോധിക്കാൻ അപ്പാർട്ട്മെന്റിലെത്തിയതോടെയാണ് കാര്യം മനസ്സിലായത്.
കുളിയിൽ നിന്നുണ്ടായ ആവി അലാറം പ്രവർത്തിക്കാൻ കാരണമായതാണെന്നാണ് യുവതിയുടെ വാദം. ബാത്ത്റൂമിന് ഇത്രയും അടുത്തായി ഫയർ ഡിറ്റക്ടർ സ്ഥാപിച്ചതെന്തിനാണെന്നും അവർ ചോദിച്ചു. സംഭവത്തിന് പിന്നാലെ ഓസ്ട്രേലിയൻ ഡോളർ 1,800, അതായത് ഏകദേശം 1.3 ലക്ഷം രൂപ, തനിക്ക് ചുമത്തിയെന്നാണ് വാമികയുടെ അവകാശവാദം. ഫയർ സർവീസിന്റെ പ്രതികരണത്തിനുണ്ടായ ചെലവുമായി ബന്ധപ്പെട്ടാണ് ഈ തുക ഈടാക്കിയതെന്നാണ് അവർ മനസ്സിലാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്. സാധാരണ കുളിയിൽ നിന്നുള്ള ആവി ഫയർ അലാറം പ്രവർത്തിപ്പിക്കുമോ, ഇത്തരമൊരു സാഹചര്യത്തിൽ താമസക്കാരനിൽ നിന്ന് ഇത്രയും വലിയ തുക ഈടാക്കുന്നത് ന്യായമാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയർന്നത്. അലാറം സംവിധാനത്തിന്റെ സെൻസിറ്റിവിറ്റിയാണ് പരിശോധിക്കേണ്ടതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെങ്കിൽ പിഴ ചുമത്തരുതായിരുന്നുവെന്നും ചിലർ പ്രതികരിച്ചു.







Comments