
ബോളിവുഡിന്റെ പവര്‍ കപ്പിള്‍സില്‍ മുന്‍പന്തിയിലാണ് അഭിനേത്രിയായ ശില്പ ഷെട്ടിയും ബിസിനസുകാരനും അഭിനേതാവുമായ രാജ് കുന്ദ്രയും. ജീവിതത്തില്‍ പലവിധ പ്രശ്നങ്ങള്‍ നേരിട്ടപ്പോഴും ഇവര്‍ രണ്ടാളും പരസ്പരം കൈവെടിഞ്ഞില്ല. എപ്പോഴും കരുത്തും പിന്തുണയുമായി ഒപ്പം നിന്നു. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി അശ്ലീല ദൃശ്യങ്ങള്‍ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസില്‍ 2021 ജൂലൈ 19-ന് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുകയും 63 ദിവസം രാജ് ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു.
രാജിന്റെ ജയില്‍വാസത്തെത്തുടര്‍ന്ന് ശില്പ ആ ബന്ധം അവസാനിപ്പിക്കുവെന്നും ഒരു വിവാഹമോചന ഹര്‍ജി പെട്ടെന്ന് പ്രതീക്ഷിക്കാമെന്നും പലരും പറഞ്ഞു. എന്നാല്‍ അതിനൊക്കെ വിപരീതമായി ഇന്നും രാജ് കുന്ദ്രയെ സ്നേഹിച്ചും ചേര്‍ത്തുപിടിച്ചും ശില്പ കൂടെത്തന്നെയുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തെക്കുറിച്ച് രാജ് കുന്ദ്ര മനസ്സു തുറക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അശ്ലീലദൃശ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ മുംബൈയിലെ ആർതർ റോഡ് ജയിലില്‍ 63 ദിവസങ്ങള്‍ അവിടെ കിടക്കേണ്ടി വന്നതിനെക്കുറിച്ചും ആ സമയത്ത് ഭാര്യയും നടിയുമായ ഷില്‍പ്പ ഷെട്ടി നല്കിയ പിന്തുണയെ കുറിച്ചുമാണ് രാജ് മനസ്സു തുറന്നത്. ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുമ്പോള്‍ താൻ അറസ്റ്റിലാവാൻ പോവുകയാണെന്ന് കരുതിയിരുന്നില്ലെന്നും രാജ് കുന്ദ്ര പറഞ്ഞു.
‘‘ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ യാതൊരു സംശയവുമില്ലാതെയാണ് ഞാൻ പോയത്. എന്നാല്‍ അവിടെയിരിക്കുമ്പോള്‍ ‘എക്സ്’ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിലൂടെയാണ് ഞാൻ അറസ്റ്റിലായ വിവരം അറിയുന്നത്. ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ ‘അതെ, ഇതാണ് മേലധികാരികളുടെ ഉത്തരവ്’ എന്ന് അദ്ദേഹം മറുപടി നല്കി. വാർത്തകളിലൂടെയാണ് ശില്‍പ്പയും അറസ്റ്റ് വിവരം അറിഞ്ഞത്.
‘‘ആ സമയത്ത് ഇന്ത്യയിലുള്ള എന്റെ ബിസിനസുകളില്‍ ഏകദേശം 4,000-ത്തോളം ജീവനക്കാരുണ്ടായിരുന്നു. ‘ഇതെല്ലാം ഞാൻ എങ്ങനെ ഒറ്റയ്ക്ക് നോക്കിനടത്തും?’ എന്നായിരുന്നു ശില്‍പ്പയുടെ ആശങ്ക. 63 ദിവസം ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് എന്നോട് പറഞ്ഞിരുന്നതെങ്കിലും യഥാർത്ഥത്തില്‍ എത്രനാള്‍ അതിനുള്ളില്‍ കിടക്കേണ്ടി വരുമെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ കമ്പനികള്‍ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതിന് പകരം ഒറ്റരാത്രികൊണ്ട് അവ അടച്ചുപൂട്ടാൻ ശില്‍പ്പ തീരുമാനിക്കുകയായിരുന്നു.
എന്റെ മനസ്സ് ശരിയായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഒരു ദിവസം ഐപിഎല്‍ ടീമിന്റെ ഉടമയായിരുന്ന ഞാൻ പെട്ടെന്ന് ഒരു ദിവസം കമ്പികള്‍ക്ക് പിന്നിലായി. പുറത്തിറങ്ങിയപ്പോള്‍ വലിയ സന്തോഷം തോന്നി, കാരണം ഒരു പുതിയ തുടക്കം ലഭിച്ചതുപോലെയായിരുന്നു അത്. ഞാന്‍ ഒരു നടനാകാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, ജയില്‍വാസമാണ് ഒരുപക്ഷേ ആ ആഗ്രഹത്തിലേക്ക് വഴിതുറന്നത്.
വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം കഴിയാൻ സൗകര്യമുള്ള മുറികളില്‍ നൂറുകണക്കിന് തടവുകാരെയാണ് താമസിപ്പിച്ചിരുന്നത്. 50 പേർക്ക് കിടക്കാൻ കഴിയുന്ന ചെറിയ മുറിയില്‍ 250 പേരെയാണ് അവർ തള്ളിക്കയറ്റിയത്. ഒരാളുടെ മുകളിലാണ് മറ്റൊരാള്‍ കിടന്നിരുന്നത്. ഒരടി വെക്കാൻ പോലും അവിടെ സ്ഥലമുണ്ടായിരുന്നില്ല. ഭക്ഷണവും വളരെ മോശമായിരുന്നു. അഞ്ചോ ആറോ തടവുകാർ ഒരു പാത്രത്തിന് ചുറ്റുമിരിക്കും. അവർ ഒരു ബക്കറ്റില്‍ നിറയെ വെള്ളം തരും. അതിനുള്ളില്‍ ഒന്നും കാണാൻ കഴിയില്ലെങ്കിലും ‘ഇതാണ് പരിപ്പ് കറി, കഴിച്ചോളൂ’ എന്ന് അവർ പറയും.മാസത്തിലൊരിക്കല്‍ ജയിലിലെ കടയില്‍ നിന്ന് എന്തെങ്കിലും വാങ്ങാൻ അവസരം ലഭിക്കുമായിരുന്നു. അങ്ങനെ വാങ്ങുന്ന ഫർസാൻ (ലഘുഭക്ഷണം) ചൂടുവെള്ളത്തിലിട്ട് സുഗന്ധവ്യഞ്ജനങ്ങളുമായി കലർത്തി കഴിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു.
സത്യം പറഞ്ഞാല്‍ എനിക്ക് അത് കഴിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ആ 63 ദിവസവും ഞാൻ പാർലെ-ജി ബിസ്ക്കറ്റും വെള്ളവും മാത്രമാണ് കഴിച്ചിരുന്നത്. ഈ കാലയളവില്‍ എനിക്ക് 17 മുതല്‍ 18 കിലോ വരെ ഭാരം കുറഞ്ഞു. ജീവൻ നിലനിർത്താനുള്ള പോരാട്ടമായിരുന്നു അത്. അവിടുത്തെ അതിജീവന തന്ത്രങ്ങള്‍ ഞാൻ പഠിച്ചെടുത്തു.
തടവറയില്‍ കഴിഞ്ഞ ഒരു രാത്രിയില്‍ ശില്‍പ്പ എന്നില്‍ നിന്ന് വിവാഹമോചനം നേടാൻ പോകുന്നു എന്ന തരത്തില്‍ വന്ന വ്യാജ വാർത്തകള്‍ കേട്ടു. ഏറ്റവും കൂടുതല്‍ തകർന്നുപോയത് ആ നിമിഷമായിരുന്നു. അവിടെ ഞാൻ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് കഴിയുകയായിരുന്നു. അന്നൊരു ദിവസം മാധ്യമങ്ങളിലൂടെ ഒരു വാർത്ത വന്നു, ശില്‍പ്പ ഷെട്ടി രാജ് കുന്ദ്രയെ ഉപേക്ഷിക്കുകയാണെന്നും ഞങ്ങള്‍ വിവാഹമോചിതരാകാൻ പോകുകയാണെന്നുമുള്ള കിംവദന്തിയായിരുന്നു അത്. എന്റെ ഏറ്റവും വലിയ കരുത്ത് എന്റെ കുടുംബമായിരുന്നു. ആ വാർത്ത എന്നെ ആകെ തകിടം മറിച്ചു.
അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി. എന്റെ ഭാര്യയെക്കാളും കുടുംബത്തെക്കാളും വലുതായി എനിക്ക് ഒന്നുമില്ല, അതിനാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. ജീവനൊടുക്കാൻ പോലും ഞാൻ ആഗ്രഹിച്ചു. എന്നാല്‍ പിറ്റേ ദിവസം ശില്‍പ്പയുമായി ഫോണില്‍ സംസാരിക്കാൻ കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി.
പിറ്റേന്ന് ഫോണില്‍ സംസാരിച്ചപ്പോള്‍ ശില്‍പ്പ പറഞ്ഞു, ‘ഇതൊക്കെ വെറും വിഡ്ഢിത്തം നിറഞ്ഞ വാർത്തകളാണ്. ഞാൻ നിന്നോടൊപ്പമുണ്ട്. എനിക്ക് നിന്നില്‍ വിശ്വാസമുണ്ട്. ഇതിനെക്കുറിച്ചൊന്നും ഓർത്ത് വിഷമിക്കേണ്ട...’ എന്ന. ആ കോളിന് ശേഷം എനിക്ക് വലിയ ധൈര്യം ലഭിച്ചു. തകർക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തും തകർക്കാം, എന്റെ ഭാര്യ എന്റെ കൂടെയുണ്ട്, എനിക്ക് ലോകത്തെ മുഴുവൻ നേരിടാൻ കഴിയും എന്ന അവസ്ഥയിലെത്തി ഞാൻ...’ രാജ് കുന്ദ്ര പറഞ്ഞു. എബിപി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് രാജ് കുന്ദ്ര താന്‍ നേരിട്ട മാനസിക ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും ശാരീരിക അവസ്ഥയെയും രാജ് മനസ്സു തുറന്നത്.
രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ‘ആംസ്പ്രൈം മീഡിയ’ നിർമ്മിച്ച 'ഹോട്ട്ഷോട്ട്സ്' ആപ്പ് വഴിയാണ് അശ്ലീല ദൃശ്യങ്ങള്‍ സ്ട്രീം ചെയ്തിരുന്നതെന്നാണ് പോലീസ് ആരോപിച്ചത്. എന്നാല്‍ ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാജ് കുന്ദ്ര വ്യക്തമാക്കി. തുടർന്ന് ക്രൈംബ്രാഞ്ച് 1,500 പേജുള്ള അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഈ കേസില്‍ രാജ് കുന്ദ്രയാണ് പ്രധാന സൂത്രധാരൻ എന്ന് പോലീസ് ആരോപിച്ചപ്പോള്‍, അഭിനയിച്ചവരുടെ പൂർണ്ണ സമ്മതത്തോടെയാണ് വീഡിയോകള്‍ ചിത്രീകരിച്ചതെന്നും കുന്ദ്രയ്ക്ക് നിർമ്മാണത്തില്‍ നേരിട്ട് പങ്കില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ വാദിച്ചത്. ഏകദേശം രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം 2021 സെപ്റ്റംബറിലാണ് രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചത്.
രാജിന്റെ ജയില്‍വാസത്തെത്തുടര്‍ന്ന് ശില്പ ആ ബന്ധം അവസാനിപ്പിക്കുവെന്നും ഒരു വിവാഹമോചന ഹര്‍ജി പെട്ടെന്ന് പ്രതീക്ഷിക്കാമെന്നും പലരും പറഞ്ഞു. എന്നാല്‍ അതിനൊക്കെ വിപരീതമായി ഇന്നും രാജ് കുന്ദ്രയെ സ്നേഹിച്ചും ചേര്‍ത്തുപിടിച്ചും ശില്പ കൂടെത്തന്നെയുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തെക്കുറിച്ച് രാജ് കുന്ദ്ര മനസ്സു തുറക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അശ്ലീലദൃശ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ മുംബൈയിലെ ആർതർ റോഡ് ജയിലില്‍ 63 ദിവസങ്ങള്‍ അവിടെ കിടക്കേണ്ടി വന്നതിനെക്കുറിച്ചും ആ സമയത്ത് ഭാര്യയും നടിയുമായ ഷില്‍പ്പ ഷെട്ടി നല്കിയ പിന്തുണയെ കുറിച്ചുമാണ് രാജ് മനസ്സു തുറന്നത്. ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുമ്പോള്‍ താൻ അറസ്റ്റിലാവാൻ പോവുകയാണെന്ന് കരുതിയിരുന്നില്ലെന്നും രാജ് കുന്ദ്ര പറഞ്ഞു.
‘‘ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ യാതൊരു സംശയവുമില്ലാതെയാണ് ഞാൻ പോയത്. എന്നാല്‍ അവിടെയിരിക്കുമ്പോള്‍ ‘എക്സ്’ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിലൂടെയാണ് ഞാൻ അറസ്റ്റിലായ വിവരം അറിയുന്നത്. ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചപ്പോള്‍ ‘അതെ, ഇതാണ് മേലധികാരികളുടെ ഉത്തരവ്’ എന്ന് അദ്ദേഹം മറുപടി നല്കി. വാർത്തകളിലൂടെയാണ് ശില്‍പ്പയും അറസ്റ്റ് വിവരം അറിഞ്ഞത്.
‘‘ആ സമയത്ത് ഇന്ത്യയിലുള്ള എന്റെ ബിസിനസുകളില്‍ ഏകദേശം 4,000-ത്തോളം ജീവനക്കാരുണ്ടായിരുന്നു. ‘ഇതെല്ലാം ഞാൻ എങ്ങനെ ഒറ്റയ്ക്ക് നോക്കിനടത്തും?’ എന്നായിരുന്നു ശില്‍പ്പയുടെ ആശങ്ക. 63 ദിവസം ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് എന്നോട് പറഞ്ഞിരുന്നതെങ്കിലും യഥാർത്ഥത്തില്‍ എത്രനാള്‍ അതിനുള്ളില്‍ കിടക്കേണ്ടി വരുമെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ കമ്പനികള്‍ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതിന് പകരം ഒറ്റരാത്രികൊണ്ട് അവ അടച്ചുപൂട്ടാൻ ശില്‍പ്പ തീരുമാനിക്കുകയായിരുന്നു.
എന്റെ മനസ്സ് ശരിയായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഒരു ദിവസം ഐപിഎല്‍ ടീമിന്റെ ഉടമയായിരുന്ന ഞാൻ പെട്ടെന്ന് ഒരു ദിവസം കമ്പികള്‍ക്ക് പിന്നിലായി. പുറത്തിറങ്ങിയപ്പോള്‍ വലിയ സന്തോഷം തോന്നി, കാരണം ഒരു പുതിയ തുടക്കം ലഭിച്ചതുപോലെയായിരുന്നു അത്. ഞാന്‍ ഒരു നടനാകാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, ജയില്‍വാസമാണ് ഒരുപക്ഷേ ആ ആഗ്രഹത്തിലേക്ക് വഴിതുറന്നത്.
വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം കഴിയാൻ സൗകര്യമുള്ള മുറികളില്‍ നൂറുകണക്കിന് തടവുകാരെയാണ് താമസിപ്പിച്ചിരുന്നത്. 50 പേർക്ക് കിടക്കാൻ കഴിയുന്ന ചെറിയ മുറിയില്‍ 250 പേരെയാണ് അവർ തള്ളിക്കയറ്റിയത്. ഒരാളുടെ മുകളിലാണ് മറ്റൊരാള്‍ കിടന്നിരുന്നത്. ഒരടി വെക്കാൻ പോലും അവിടെ സ്ഥലമുണ്ടായിരുന്നില്ല. ഭക്ഷണവും വളരെ മോശമായിരുന്നു. അഞ്ചോ ആറോ തടവുകാർ ഒരു പാത്രത്തിന് ചുറ്റുമിരിക്കും. അവർ ഒരു ബക്കറ്റില്‍ നിറയെ വെള്ളം തരും. അതിനുള്ളില്‍ ഒന്നും കാണാൻ കഴിയില്ലെങ്കിലും ‘ഇതാണ് പരിപ്പ് കറി, കഴിച്ചോളൂ’ എന്ന് അവർ പറയും.മാസത്തിലൊരിക്കല്‍ ജയിലിലെ കടയില്‍ നിന്ന് എന്തെങ്കിലും വാങ്ങാൻ അവസരം ലഭിക്കുമായിരുന്നു. അങ്ങനെ വാങ്ങുന്ന ഫർസാൻ (ലഘുഭക്ഷണം) ചൂടുവെള്ളത്തിലിട്ട് സുഗന്ധവ്യഞ്ജനങ്ങളുമായി കലർത്തി കഴിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു.
സത്യം പറഞ്ഞാല്‍ എനിക്ക് അത് കഴിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ആ 63 ദിവസവും ഞാൻ പാർലെ-ജി ബിസ്ക്കറ്റും വെള്ളവും മാത്രമാണ് കഴിച്ചിരുന്നത്. ഈ കാലയളവില്‍ എനിക്ക് 17 മുതല്‍ 18 കിലോ വരെ ഭാരം കുറഞ്ഞു. ജീവൻ നിലനിർത്താനുള്ള പോരാട്ടമായിരുന്നു അത്. അവിടുത്തെ അതിജീവന തന്ത്രങ്ങള്‍ ഞാൻ പഠിച്ചെടുത്തു.
തടവറയില്‍ കഴിഞ്ഞ ഒരു രാത്രിയില്‍ ശില്‍പ്പ എന്നില്‍ നിന്ന് വിവാഹമോചനം നേടാൻ പോകുന്നു എന്ന തരത്തില്‍ വന്ന വ്യാജ വാർത്തകള്‍ കേട്ടു. ഏറ്റവും കൂടുതല്‍ തകർന്നുപോയത് ആ നിമിഷമായിരുന്നു. അവിടെ ഞാൻ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് കഴിയുകയായിരുന്നു. അന്നൊരു ദിവസം മാധ്യമങ്ങളിലൂടെ ഒരു വാർത്ത വന്നു, ശില്‍പ്പ ഷെട്ടി രാജ് കുന്ദ്രയെ ഉപേക്ഷിക്കുകയാണെന്നും ഞങ്ങള്‍ വിവാഹമോചിതരാകാൻ പോകുകയാണെന്നുമുള്ള കിംവദന്തിയായിരുന്നു അത്. എന്റെ ഏറ്റവും വലിയ കരുത്ത് എന്റെ കുടുംബമായിരുന്നു. ആ വാർത്ത എന്നെ ആകെ തകിടം മറിച്ചു.
അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി. എന്റെ ഭാര്യയെക്കാളും കുടുംബത്തെക്കാളും വലുതായി എനിക്ക് ഒന്നുമില്ല, അതിനാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. ജീവനൊടുക്കാൻ പോലും ഞാൻ ആഗ്രഹിച്ചു. എന്നാല്‍ പിറ്റേ ദിവസം ശില്‍പ്പയുമായി ഫോണില്‍ സംസാരിക്കാൻ കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി.
പിറ്റേന്ന് ഫോണില്‍ സംസാരിച്ചപ്പോള്‍ ശില്‍പ്പ പറഞ്ഞു, ‘ഇതൊക്കെ വെറും വിഡ്ഢിത്തം നിറഞ്ഞ വാർത്തകളാണ്. ഞാൻ നിന്നോടൊപ്പമുണ്ട്. എനിക്ക് നിന്നില്‍ വിശ്വാസമുണ്ട്. ഇതിനെക്കുറിച്ചൊന്നും ഓർത്ത് വിഷമിക്കേണ്ട...’ എന്ന. ആ കോളിന് ശേഷം എനിക്ക് വലിയ ധൈര്യം ലഭിച്ചു. തകർക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തും തകർക്കാം, എന്റെ ഭാര്യ എന്റെ കൂടെയുണ്ട്, എനിക്ക് ലോകത്തെ മുഴുവൻ നേരിടാൻ കഴിയും എന്ന അവസ്ഥയിലെത്തി ഞാൻ...’ രാജ് കുന്ദ്ര പറഞ്ഞു. എബിപി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് രാജ് കുന്ദ്ര താന്‍ നേരിട്ട മാനസിക ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും ശാരീരിക അവസ്ഥയെയും രാജ് മനസ്സു തുറന്നത്.
രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ‘ആംസ്പ്രൈം മീഡിയ’ നിർമ്മിച്ച 'ഹോട്ട്ഷോട്ട്സ്' ആപ്പ് വഴിയാണ് അശ്ലീല ദൃശ്യങ്ങള്‍ സ്ട്രീം ചെയ്തിരുന്നതെന്നാണ് പോലീസ് ആരോപിച്ചത്. എന്നാല്‍ ഇതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാജ് കുന്ദ്ര വ്യക്തമാക്കി. തുടർന്ന് ക്രൈംബ്രാഞ്ച് 1,500 പേജുള്ള അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഈ കേസില്‍ രാജ് കുന്ദ്രയാണ് പ്രധാന സൂത്രധാരൻ എന്ന് പോലീസ് ആരോപിച്ചപ്പോള്‍, അഭിനയിച്ചവരുടെ പൂർണ്ണ സമ്മതത്തോടെയാണ് വീഡിയോകള്‍ ചിത്രീകരിച്ചതെന്നും കുന്ദ്രയ്ക്ക് നിർമ്മാണത്തില്‍ നേരിട്ട് പങ്കില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ വാദിച്ചത്. ഏകദേശം രണ്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം 2021 സെപ്റ്റംബറിലാണ് രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചത്.







Comments