
വിശാഖപട്ടണം: വിശാഖപട്ടണത്തെ കോത്ത റോഡിലുള്ള ഒരു സ്വകാര്യ സ്കൂളിൽ വ്യാഴാഴ്ച അധ്യാപികയുടെ മർദ്ദനമേറ്റ് അഞ്ച് വയസ്സുകാരനായ യുകെജി വിദ്യാർത്ഥി മരിച്ചു. കുട്ടി ഗൃഹപാഠം പൂർത്തിയാക്കാത്തതിനാൽ അധ്യാപിക മർദ്ദിച്ചുവെന്നും കുട്ടിയുടെ മരണത്തിന് അവരാണ് ഉത്തരവാദിയെന്നും ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും സ്കൂളിന് മുന്നിൽ പ്രതിഷേധം നടത്തി.
പാചകക്കാരനായ കൃഷ്ണ പ്രസാദിന്റെയും ഗൃഹനാഥയായ സായ് ലക്ഷ്മിയുടെയും മകൻ ടി. പ്രണയ് തേജ് ആണ് മരിച്ചത്.കുട്ടിയുടെ മാതാപിതാക്കളുടെ അഭിപ്രായത്തിൽ, പ്രണയ് ഗൃഹപാഠം പൂർത്തിയാക്കാത്തതിനാൽ വ്യാഴാഴ്ച സ്കൂളിൽ പോകാൻ മടിച്ചിരുന്നു. ഒടുവിൽ അവൻ സ്കൂളിൽ പോയെങ്കിലും മനംമടുത്ത മൂഡിലാണ് കാണപ്പെട്ടത്.
ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, അധ്യാപിക ഗൃഹപാഠം പരിശോധിക്കാൻ വിദ്യാർത്ഥികളെ ഓരോരുത്തരായി വിളിക്കുന്നതായി കാണാം. പ്രണയ് ശൂന്യമായ സ്ലേറ്റ് കാണിച്ചപ്പോൾ, അധ്യാപിക അവനെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയും ഷർട്ടിന്റെ ബട്ടൺ അഴിക്കുകയും ക്ലാസ് മുറിയിൽ വെച്ച് അടിക്കുകയും ചെയ്തതായി പറയപ്പെടുന്നു. തുടർന്ന് കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. വിശാഖപട്ടണത്തെ കെജി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെങ്കിലും സ്കൂൾ അധികൃതർ ഉച്ചയ്ക്ക് 12.50 നാണ് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചത്. ദുഃഖിതരായ മാതാപിതാക്കളും കുട്ടിയുടെ ബന്ധുക്കളും സ്കൂൾ മാനേജ്മെന്റിനും സംഭവത്തിന് ഉത്തരവാദികളായവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഡിഇഒ പ്രേം കുമാർ പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി നാര ലോകേഷ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും സ്കൂൾ മാനേജ്മെന്റ് ഉൾപ്പെടെ ഉത്തരവാദികൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇരയുടെ കുടുംബത്തിന് എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
പാചകക്കാരനായ കൃഷ്ണ പ്രസാദിന്റെയും ഗൃഹനാഥയായ സായ് ലക്ഷ്മിയുടെയും മകൻ ടി. പ്രണയ് തേജ് ആണ് മരിച്ചത്.കുട്ടിയുടെ മാതാപിതാക്കളുടെ അഭിപ്രായത്തിൽ, പ്രണയ് ഗൃഹപാഠം പൂർത്തിയാക്കാത്തതിനാൽ വ്യാഴാഴ്ച സ്കൂളിൽ പോകാൻ മടിച്ചിരുന്നു. ഒടുവിൽ അവൻ സ്കൂളിൽ പോയെങ്കിലും മനംമടുത്ത മൂഡിലാണ് കാണപ്പെട്ടത്.
ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, അധ്യാപിക ഗൃഹപാഠം പരിശോധിക്കാൻ വിദ്യാർത്ഥികളെ ഓരോരുത്തരായി വിളിക്കുന്നതായി കാണാം. പ്രണയ് ശൂന്യമായ സ്ലേറ്റ് കാണിച്ചപ്പോൾ, അധ്യാപിക അവനെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയും ഷർട്ടിന്റെ ബട്ടൺ അഴിക്കുകയും ക്ലാസ് മുറിയിൽ വെച്ച് അടിക്കുകയും ചെയ്തതായി പറയപ്പെടുന്നു. തുടർന്ന് കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. വിശാഖപട്ടണത്തെ കെജി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
രാവിലെ 11 മണിയോടെയാണ് സംഭവം നടന്നതെങ്കിലും സ്കൂൾ അധികൃതർ ഉച്ചയ്ക്ക് 12.50 നാണ് കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചത്. ദുഃഖിതരായ മാതാപിതാക്കളും കുട്ടിയുടെ ബന്ധുക്കളും സ്കൂൾ മാനേജ്മെന്റിനും സംഭവത്തിന് ഉത്തരവാദികളായവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഡിഇഒ പ്രേം കുമാർ പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി നാര ലോകേഷ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും സ്കൂൾ മാനേജ്മെന്റ് ഉൾപ്പെടെ ഉത്തരവാദികൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇരയുടെ കുടുംബത്തിന് എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.







Comments