
മികച്ച അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി മാറിയ ഇതിഹാസ താരമാണ് ഷർമ്മിള ടാഗോർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയെ വിവാഹം ചെയ്ത ഷര്‍മ്മിള വിവാഹത്തിനു ശേഷവും കരിയറും കുടുംബജീവിതവും ബാലന്‍സ് ചെയ്തു കൊണ്ടുപോയ അപൂര്‍വ്വം അഭിനേത്രികളില്‍ ഒരാളാണ്. അഭിനയമികവു കൊണ്ടു മാത്രമല്ല തുറന്ന നിലപാടുകള്‍ കൊണ്ടും മുഖം നോക്കാതെ തന്റെ അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരിലും താരം എന്നും ബഹുമാനം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം ദേശീയ ഗാനമായ ‘വന്ദേമാതര’ത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഏകദൈവ വിശ്വാസികൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതിനാൽ വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രമേ ആലപിക്കാവൂ എന്നാണ് തന്റെ വിശ്വാസമെന്നും പിന്നീടുള്ള ഖണ്ഡങ്ങളിൽ കാളി, ദുർഗ്ഗ തുടങ്ങിയ ഒന്നിലധികം ഹിന്ദു ദേവതകളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടെന്നും പറയുകയാണ് ഷര്‍മ്മിള ടാഗോര്‍.
‘‘ഇന്ത്യയിലെ പല ആളുകളും ഒരു ദൈവത്തില്‍ വിശ്വസിക്കുന്നു. പല ദൈവങ്ങളിലല്ല, ഒരു ദൈവത്തിൽ വിശ്വസിക്കുന്ന നിരവധി മതവിശ്വാസികള്‍ ഇന്ത്യയിലുണ്ട് എന്നതാണ് എന്റെ കാഴ്ചപ്പാട്. വന്ദേമാതരത്തിൽ പല ദൈവങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഒരു ശ്ലോകമുണ്ട്, അതിനാൽ, ഇന്ത്യയിലെ എല്ലാ മതവിശ്വാസികളെയും ഒരുമിച്ച് എടുത്താൽ, ആദ്യത്തെ രണ്ട് ഖണ്ഡികകൾ വളരെ നല്ലതാണ്. പക്ഷേ പിന്നീടുള്ള ശ്ലോകങ്ങളില്‍ കാണപ്പെടുന്ന മതപരമായ പരാമര്‍ശങ്ങളില്‍ പലര്‍ക്കും അസ്വസ്ഥത തോന്നിയേക്കാം. ഏകദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ‘വന്ദേ കാളി, വന്ദേ ദുർഗ്ഗ’ എന്ന് പറയാൻ പ്രയാസമാണ്. അതുകൊണ്ട് ഇന്ത്യയിലുള്ള എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട ആളുകളെയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നുണ്ടെങ്കിൽ, ആദ്യത്തെ രണ്ട് സ്റ്റാന്‍സകള്‍ തന്നെയാണ് ഏറ്റവും അനുയോജ്യം...’’ എന്നാണ ഷര്‍മ്മിള ടാഗോര്‍ പറയുന്നത്.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം ദേശീയ ഗാനമായ ‘വന്ദേമാതര’ത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഏകദൈവ വിശ്വാസികൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതിനാൽ വന്ദേമാതരത്തിലെ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രമേ ആലപിക്കാവൂ എന്നാണ് തന്റെ വിശ്വാസമെന്നും പിന്നീടുള്ള ഖണ്ഡങ്ങളിൽ കാളി, ദുർഗ്ഗ തുടങ്ങിയ ഒന്നിലധികം ഹിന്ദു ദേവതകളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടെന്നും പറയുകയാണ് ഷര്‍മ്മിള ടാഗോര്‍.
‘‘ഇന്ത്യയിലെ പല ആളുകളും ഒരു ദൈവത്തില്‍ വിശ്വസിക്കുന്നു. പല ദൈവങ്ങളിലല്ല, ഒരു ദൈവത്തിൽ വിശ്വസിക്കുന്ന നിരവധി മതവിശ്വാസികള്‍ ഇന്ത്യയിലുണ്ട് എന്നതാണ് എന്റെ കാഴ്ചപ്പാട്. വന്ദേമാതരത്തിൽ പല ദൈവങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഒരു ശ്ലോകമുണ്ട്, അതിനാൽ, ഇന്ത്യയിലെ എല്ലാ മതവിശ്വാസികളെയും ഒരുമിച്ച് എടുത്താൽ, ആദ്യത്തെ രണ്ട് ഖണ്ഡികകൾ വളരെ നല്ലതാണ്. പക്ഷേ പിന്നീടുള്ള ശ്ലോകങ്ങളില്‍ കാണപ്പെടുന്ന മതപരമായ പരാമര്‍ശങ്ങളില്‍ പലര്‍ക്കും അസ്വസ്ഥത തോന്നിയേക്കാം. ഏകദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ‘വന്ദേ കാളി, വന്ദേ ദുർഗ്ഗ’ എന്ന് പറയാൻ പ്രയാസമാണ്. അതുകൊണ്ട് ഇന്ത്യയിലുള്ള എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട ആളുകളെയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നുണ്ടെങ്കിൽ, ആദ്യത്തെ രണ്ട് സ്റ്റാന്‍സകള്‍ തന്നെയാണ് ഏറ്റവും അനുയോജ്യം...’’ എന്നാണ ഷര്‍മ്മിള ടാഗോര്‍ പറയുന്നത്.
എന്നാല്‍ ഷര്‍മ്മിള ടാഗോറിന്റെ വീക്ഷണത്തെ വിമർശിച്ചുകൊണ്ട് നടിയും എംപിയുമായ കങ്കണ റണാവത്ത് രംഗത്ത് എത്തിയിരുന്നു. അതിനെ ‘പരിമിതപ്പെടുത്തുന്നതും കൃത്രിമം നിറഞ്ഞതും’ എന്ന് വിശേഷിപ്പിച്ചു. ദേശീയ ‘ശക്തി’യെ ഉണർത്താനാണ് ഗാനരൂപകങ്ങൾ ഉപയോഗിക്കുന്നതെന്നും അത് വെറും മതപരമായ ആചാരമായി ചുരുക്കരുതെന്നും വാദിച്ചു. വന്ദേമാതരം പോലുള്ള കലാപരമായ ആവിഷ്കാരങ്ങൾ ഭാവനയും സമാന്തരങ്ങളും ഉപയോഗിച്ച് ‘ഹിന്ദു-മുസ്ലീം മാനസികാവസ്ഥ’ക്കപ്പുറത്തേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നുവെന്ന് കങ്കണ പറഞ്ഞു.
ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ (ഭേദഗതി) ബിൽ പാർലമെന്റ് അടുത്തിടെ പാസാക്കിയതിനെത്തുടർന്നാണ് ഈ ചർച്ച കൂടുതൽ ശക്തമായത്. വന്ദേമാതരത്തിന് അപമാനങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ദേശീയഗാനത്തിന് തുല്യമായി അതിനെ സ്ഥാപിക്കുകയും ചെയ്യുന്നതാണിത്.
അതിനുമുമ്പ്, ജനുവരിയിൽ, ദേശീയഗാനവും ഒരുമിച്ച് ആലപിക്കുമ്പോൾ പൂർണ്ണ വന്ദേമാതരം ദേശീയഗാനത്തിന് മുമ്പ് ആലപിക്കണമെന്ന് പ്രസ്താവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് ചെയ്തിരുന്നതുപോലെ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമേ ആലപിക്കുകയുള്ളൂവെന്ന് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വാദിച്ചിരുന്നു.







Comments