
ഓണമെന്നാല്‍ തൃശൂരുകാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പുലികളി. തൃശൂരിന്റെ പരമ്പരാഗത പൈതൃക കലാരൂപമാണ് പുലികളി. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം പുലികളിയെ കടുത്ത ഭാഷയിൽ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന് വിമര്‍ശിച്ചിരുന്നു. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് ഒരു രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയുടെ പേരിൽ അവതരിപ്പിക്കുന്നത് ആഭാസമാണെന്നുമാണ് ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പുലികളി സംഘങ്ങളും കലാസ്നേഹികളും പ്രതിഷേധവുമായി രംഗത്ത് എത്തി.
ഇപ്പോഴിതാ ഈ വിമര്‍ശനത്തില്‍ തന്റെ നിലപാട് എന്തെന്ന് തുറന്നു പറയുകയാണ് കേന്ദ്രമന്ത്രിയും നടനുമായി സുരേഷ്ഗോപി. ശ്രീരാമന് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ വളരെ സെൻസിബിൾ ആയിട്ടുള്ള ഒരു മനസ്സിലാക്കലാണെന്നും ഒരുപക്ഷേ അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചു പോവുകയാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
‘‘ശ്രീരാമന് ചേട്ടനെ ഞാനിപ്പോഴും ചേട്ടന് എന്നു തന്നെയാണ് വിളിക്കുന്നത്. ജീവിതാവസാനം വരെ എനിക്കങ്ങനെ വിളിക്കണം. അദ്ദേഹം അങ്ങനെ... അങ്ങനെ ഒരു ചിന്താഗതി അദ്ദേഹത്തിന് ഉണ്ട് എങ്കിൽ, അത് എന്നെ ഞെട്ടിക്കുന്നതാണ്.
പുലികളി സംഘത്തെ ശരിക്കുമൊരു വിഭാഗമായിട്ടു തന്നെ കാണണം. കഴിഞ്ഞ ദിവസം കേന്ദ്ര ഗവൺമെന്റിന്റെ ഫണ്ട് വിതരണം ചെയ്യുന്ന വേദിയിൽ വച്ച് തൃശൂരിലെ ആദരണീയയായ മേയർ പറഞ്ഞ വരികൾ വളരെ പ്രധാനമാണ്. ‘ലോകത്ത് ഇങ്ങനെ ഒരു ഇവന്റേ ഉള്ളൂ...’ എന്നായിരുന്നു അത്.
കാലത്ത് 5 മണി തൊട്ട് ഈ പറയുന്ന ഇനാമൽ പെയിന്റടിച്ചാണ് അവര്‍ നില്‍ക്കുന്നത്. പല സംഗതികളും കാരണം ഒന്നുകളില്‍ മാനുഷിക പരിഗണന, അല്ലെങ്കിൽ നാളെ ഉണ്ടാകാവുന്ന ഒരു നിയമവും ഒക്കെ ഭയന്നിട്ട് നാച്ചുറൽ കളേഴ്സ് ഉപയോഗിക്കുന്ന പലരുമുണ്ട്. പക്ഷെ ആ നാച്വറൽ കളേഴ്സ് ദേഹത്ത് നിൽക്കത്തില്ല, ആ സമയത്ത് അമിതമായ വിയർപ്പ് ഉള്ളതു കൊണ്ട് ആ കളേഴ്സ് നിൽക്കത്തില്ല.
അപ്പോള്‍പ്പിന്നെ ഇനാമൽ ദേഹത്ത് അടിച്ച് നില്‍ക്കുന്നത് ഒന്ന് ആലോചിച്ചേ. ഇതൊന്ന് കൈയിലെടുത്ത് ഒരു ബ്രോഡ് ബ്രഷിൽ ഒരു ചെറിയ വര ഒന്ന് വരച്ചു നോക്ക്, നിങ്ങള്‍ക്ക് ഉള്ളില്‍ പൊള്ളും. അതാണ് ഇവര്‍ അടിക്കുന്നത്. അതും കാലത്ത് 5 മണിക്ക് അടിക്കുന്നവർ രാത്രി ഏതാണ്ട് 12 മണി വരെ ഇതിലുള്ള നില്‍പ്പാണ്. അതിനു ശേഷം ടർപ്പനും മണ്ണെണ്ണയും ഒഴിച്ചാണ് കഴുകുന്നത്. അതു നല്ല സുഖമുള്ള ഏർപ്പാടായിരിക്കും അല്ലേ?
അവര്‍ അന്നത്തിന് വേണ്ടിയാണത് ചെയ്യുന്നത്. ആ കരുതൽ നമുക്ക് ഇല്ലെങ്കിൽ സോഷ്യലിസം എന്ന് പറയുന്നത് ലോകത്ത് നിലനിൽക്കത്തില്ല. സോഷ്യലിസം വളരെ വിലപ്പെട്ട ഒരു വികാരമാണ്, അല്ലേ...
ശ്രീരാമേട്ടൻ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ വളരെ സെൻസിബിൾ ആയിട്ടുള്ള ഒരു മനസ്സിലാക്കലാണ്. അദ്ദേഹം അങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിനോട് തൊണ്ണൂറ്റിഒന്‍പത് ശതമാനം പേർക്കും യോജിക്കാൻ പറ്റുന്നില്ലെങ്കിൽ നമ്മൾ അത് ശ്രദ്ധിക്കാതിരിക്കുക. അവര്‍ക്കത് ഉപജീവനമാണ്. അല്ലെങ്കിൽ അങ്ങനെ ഉപജീവനം എന്ന് വിചാരിക്കുന്നവർക്ക് വേണ്ടി നമ്മൾ അവരുടെ കൂടെ കട്ട സപ്പോർട്ടുമായിട്ട് നിലനിൽക്കണം എന്ന് വിചാരിച്ചാൽ അങ്ങനെയൊക്കെ ചെയ്യാമല്ലോ, അല്ലേ? ഇങ്ങനെ വരുന്ന കമന്റ്സിനൊന്നും വലിയ വില കൽപ്പിക്കാതെ അതങ്ങ് ഒഴിവാക്കി വിടുക. അതിന്റെ പേരിൽ ഒരു അസ്വാഭാവികതയോ അസ്വാരസ്യമോ ഒന്നും ഉണ്ടാവാതിരിക്കുന്നത് നല്ലതെന്നാണ് ഞാൻ വിചാരിക്കുന്നത്.
ഉന്നതനായ കലാകാരനാണ്, നല്ല വാക്ചാതുരിയുള്ള ആളാണ് ശ്രീരാമൻ. അതുകൊണ്ട് ഞാൻ ഹനിക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. സങ്കടമുണ്ട് അങ്ങനെ പറഞ്ഞതിൽ. ഒരുപക്ഷേ അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്....’’ സുരേഷ്ഗോപി പറഞ്ഞു. ശ്രീരാമന്റെ പോസ്റ്റ് വലിയ വിവാദവും ചര്‍ച്ചയുമൊക്കെ ആയതോടെ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീരാമന് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. തന്റെ അഭിപ്രായവും അനുചിതമായ പദപ്രയോഗവും മനോവിഷമം ഉണ്ടാക്കിയത് മനസ്സിലാക്കുന്നുവെന്നാണ് ശ്രീരാമന് കുറിച്ചത്.
ഇപ്പോഴിതാ ഈ വിമര്‍ശനത്തില്‍ തന്റെ നിലപാട് എന്തെന്ന് തുറന്നു പറയുകയാണ് കേന്ദ്രമന്ത്രിയും നടനുമായി സുരേഷ്ഗോപി. ശ്രീരാമന് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ വളരെ സെൻസിബിൾ ആയിട്ടുള്ള ഒരു മനസ്സിലാക്കലാണെന്നും ഒരുപക്ഷേ അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചു പോവുകയാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
‘‘ശ്രീരാമന് ചേട്ടനെ ഞാനിപ്പോഴും ചേട്ടന് എന്നു തന്നെയാണ് വിളിക്കുന്നത്. ജീവിതാവസാനം വരെ എനിക്കങ്ങനെ വിളിക്കണം. അദ്ദേഹം അങ്ങനെ... അങ്ങനെ ഒരു ചിന്താഗതി അദ്ദേഹത്തിന് ഉണ്ട് എങ്കിൽ, അത് എന്നെ ഞെട്ടിക്കുന്നതാണ്.
പുലികളി സംഘത്തെ ശരിക്കുമൊരു വിഭാഗമായിട്ടു തന്നെ കാണണം. കഴിഞ്ഞ ദിവസം കേന്ദ്ര ഗവൺമെന്റിന്റെ ഫണ്ട് വിതരണം ചെയ്യുന്ന വേദിയിൽ വച്ച് തൃശൂരിലെ ആദരണീയയായ മേയർ പറഞ്ഞ വരികൾ വളരെ പ്രധാനമാണ്. ‘ലോകത്ത് ഇങ്ങനെ ഒരു ഇവന്റേ ഉള്ളൂ...’ എന്നായിരുന്നു അത്.
കാലത്ത് 5 മണി തൊട്ട് ഈ പറയുന്ന ഇനാമൽ പെയിന്റടിച്ചാണ് അവര്‍ നില്‍ക്കുന്നത്. പല സംഗതികളും കാരണം ഒന്നുകളില്‍ മാനുഷിക പരിഗണന, അല്ലെങ്കിൽ നാളെ ഉണ്ടാകാവുന്ന ഒരു നിയമവും ഒക്കെ ഭയന്നിട്ട് നാച്ചുറൽ കളേഴ്സ് ഉപയോഗിക്കുന്ന പലരുമുണ്ട്. പക്ഷെ ആ നാച്വറൽ കളേഴ്സ് ദേഹത്ത് നിൽക്കത്തില്ല, ആ സമയത്ത് അമിതമായ വിയർപ്പ് ഉള്ളതു കൊണ്ട് ആ കളേഴ്സ് നിൽക്കത്തില്ല.
അപ്പോള്‍പ്പിന്നെ ഇനാമൽ ദേഹത്ത് അടിച്ച് നില്‍ക്കുന്നത് ഒന്ന് ആലോചിച്ചേ. ഇതൊന്ന് കൈയിലെടുത്ത് ഒരു ബ്രോഡ് ബ്രഷിൽ ഒരു ചെറിയ വര ഒന്ന് വരച്ചു നോക്ക്, നിങ്ങള്‍ക്ക് ഉള്ളില്‍ പൊള്ളും. അതാണ് ഇവര്‍ അടിക്കുന്നത്. അതും കാലത്ത് 5 മണിക്ക് അടിക്കുന്നവർ രാത്രി ഏതാണ്ട് 12 മണി വരെ ഇതിലുള്ള നില്‍പ്പാണ്. അതിനു ശേഷം ടർപ്പനും മണ്ണെണ്ണയും ഒഴിച്ചാണ് കഴുകുന്നത്. അതു നല്ല സുഖമുള്ള ഏർപ്പാടായിരിക്കും അല്ലേ?
അവര്‍ അന്നത്തിന് വേണ്ടിയാണത് ചെയ്യുന്നത്. ആ കരുതൽ നമുക്ക് ഇല്ലെങ്കിൽ സോഷ്യലിസം എന്ന് പറയുന്നത് ലോകത്ത് നിലനിൽക്കത്തില്ല. സോഷ്യലിസം വളരെ വിലപ്പെട്ട ഒരു വികാരമാണ്, അല്ലേ...
ശ്രീരാമേട്ടൻ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞെങ്കിൽ അത് അദ്ദേഹത്തിന്റെ വളരെ സെൻസിബിൾ ആയിട്ടുള്ള ഒരു മനസ്സിലാക്കലാണ്. അദ്ദേഹം അങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിനോട് തൊണ്ണൂറ്റിഒന്‍പത് ശതമാനം പേർക്കും യോജിക്കാൻ പറ്റുന്നില്ലെങ്കിൽ നമ്മൾ അത് ശ്രദ്ധിക്കാതിരിക്കുക. അവര്‍ക്കത് ഉപജീവനമാണ്. അല്ലെങ്കിൽ അങ്ങനെ ഉപജീവനം എന്ന് വിചാരിക്കുന്നവർക്ക് വേണ്ടി നമ്മൾ അവരുടെ കൂടെ കട്ട സപ്പോർട്ടുമായിട്ട് നിലനിൽക്കണം എന്ന് വിചാരിച്ചാൽ അങ്ങനെയൊക്കെ ചെയ്യാമല്ലോ, അല്ലേ? ഇങ്ങനെ വരുന്ന കമന്റ്സിനൊന്നും വലിയ വില കൽപ്പിക്കാതെ അതങ്ങ് ഒഴിവാക്കി വിടുക. അതിന്റെ പേരിൽ ഒരു അസ്വാഭാവികതയോ അസ്വാരസ്യമോ ഒന്നും ഉണ്ടാവാതിരിക്കുന്നത് നല്ലതെന്നാണ് ഞാൻ വിചാരിക്കുന്നത്.
ഉന്നതനായ കലാകാരനാണ്, നല്ല വാക്ചാതുരിയുള്ള ആളാണ് ശ്രീരാമൻ. അതുകൊണ്ട് ഞാൻ ഹനിക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. സങ്കടമുണ്ട് അങ്ങനെ പറഞ്ഞതിൽ. ഒരുപക്ഷേ അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്....’’ സുരേഷ്ഗോപി പറഞ്ഞു. ശ്രീരാമന്റെ പോസ്റ്റ് വലിയ വിവാദവും ചര്‍ച്ചയുമൊക്കെ ആയതോടെ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീരാമന് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. തന്റെ അഭിപ്രായവും അനുചിതമായ പദപ്രയോഗവും മനോവിഷമം ഉണ്ടാക്കിയത് മനസ്സിലാക്കുന്നുവെന്നാണ് ശ്രീരാമന് കുറിച്ചത്.
ശ്രീരാമന്റെ പോസ്റ്റിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിലും പുറത്തും ഉയരുന്നത്. പുലികളി കലാകാരന്മാരെ ശാരീരികമായി അധിക്ഷേപിക്കുന്നതാണ് ഈ പരാമർശമെന്ന് പുലികളി സംഘങ്ങൾ ആരോപിച്ചു. പുലികളിയെ അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കലാകാരന്മാരോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും പലയിടങ്ങളില്‍ നിന്നും ആവശ്യങ്ങളുണ്ടായി. അതോടെ പുലികളി കലാകാരന്മാർക്കും അതുമായി ബന്ധപ്പെട്ടവർക്കും തന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമമുണ്ടാക്കിയെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അതിലുള്ള ഖേദം രേഖപ്പെടുത്തുകയാണെന്ന് ശ്രീരാമന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് ഒരു രൂപവൈകൃതമാണെന്നും, ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമാണ് ശ്രീരാമൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നേരത്തേ കുറിച്ചത്. ലോകത്ത് ഒരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ഉണ്ടാകില്ലെന്നും ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂല വിക്രീഡിതം’ എന്ന് ഈ ‘കുംഭകുലുക്കി കളി’യെ പറ്റി പരാമർശമുണ്ടെന്നും സുബ്രൻ സ്വാമി പറയുന്നുണ്ടെന്നും വയറ്റിൽ ചിത്രം വരച്ച് അത് കുലുക്കുന്നത് കാണുമ്പോൾ തനിക്ക് ജുഗുപ്സയാണ് തോന്നുന്നതെന്നും വി.കെ. ശ്രീരാമൻ തന്റെ പോസ്റ്റില്‍ പരിഹസിച്ച് കുറിച്ചിരുന്നു.







Comments