
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്സി സെക്രട്ടറി സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില് ഇടപെടാനുള്ള അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ ഈ നടപടി. എന്നാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്ന നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചേക്കുമെന്നാണ് കരുതുന്നത്.
അതേസമയം, പിഎസ്സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങൾ സെക്രട്ടറിയോട് ചോദിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. സെക്രട്ടറി അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുവെന്നും വിവരമുണ്ട്. വിഷയത്തിൽ കർശന നിലപാട് സ്വീകരിക്കുകയാണ് ലോക്ഭവൻ. ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നതിനൊപ്പം പിഎസ്സി ആഭ്യന്തര അന്വേഷണവും നടത്തുന്ന സാഹചര്യം നിലനിൽക്കെയാണ് ഗവർണറും ഇടപെടുന്നത്.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയെക്കുറിച്ചും ഗവർണർ ചോദിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയിട്ടില്ല എന്നും സ്വമേധയാ എത്തി വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു എന്നുമാണ് ലോക്ഭവന്റെ നിലപാട്. നേരത്തെ സർക്കാരിന്റെ അറിവോടെയല്ലാതെ ലോക്ഭവൻ ഡിജിപിയെ വിളിച്ചുവരുത്തിയതിൽ മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഈ നടപടി.
അതേസമയം, പിഎസ്സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങൾ സെക്രട്ടറിയോട് ചോദിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ. സെക്രട്ടറി അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുവെന്നും വിവരമുണ്ട്. വിഷയത്തിൽ കർശന നിലപാട് സ്വീകരിക്കുകയാണ് ലോക്ഭവൻ. ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നതിനൊപ്പം പിഎസ്സി ആഭ്യന്തര അന്വേഷണവും നടത്തുന്ന സാഹചര്യം നിലനിൽക്കെയാണ് ഗവർണറും ഇടപെടുന്നത്.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയെക്കുറിച്ചും ഗവർണർ ചോദിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയിട്ടില്ല എന്നും സ്വമേധയാ എത്തി വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു എന്നുമാണ് ലോക്ഭവന്റെ നിലപാട്. നേരത്തെ സർക്കാരിന്റെ അറിവോടെയല്ലാതെ ലോക്ഭവൻ ഡിജിപിയെ വിളിച്ചുവരുത്തിയതിൽ മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഈ നടപടി.







Comments