
വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ മേൽ അമേരിക്കയ്ക്ക് "പൂർണ്ണ നിയന്ത്രണമുണ്ടെന്നും", ആ ജലപാതയെ "അമേരിക്കൻ പ്രദേശം" എന്ന് വിശേഷിപ്പിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ആണവായുധങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനുമായുള്ള ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ഇപ്പോൾ താൻ ഒരു അമേരിക്കൻ പ്രദേശമായാണ് കാണുന്നതെന്ന് ട്രംപ് സൗത്ത് കരോലിനയിലെ ഒരു റാലിയിൽ വ്യക്തമാക്കി. ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രദേശത്തിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങളെ ഇറാൻ തള്ളിക്കളഞ്ഞു. ട്രംപിന്റെ ഈ ധാരണകൾ ഒന്നുകിൽ സാഹചര്യങ്ങൾ തെളിയിക്കുമെന്നോ അല്ലെങ്കിൽ തങ്ങൾ തിരുത്തിക്കുമെന്നോ ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരിബാബാദി പ്രതികരിച്ചു. യുഎസ് ഉപരോധം നീക്കുന്നതുൾപ്പെടെയുള്ള ധാരണകൾ പാലിക്കപ്പെടാതെ കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ ആണവായുധം നേടാൻ ഒരിക്കലും അമേരിക്ക അനുവദിക്കില്ലെന്നും, അങ്ങനെ സംഭവിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി ഒരു കരാറിൽ ഏർപ്പെടാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ അഭിപ്രായത്തിൽ അത് 'ശരിയായ കരാറല്ലെന്ന്' ട്രംപ് അഭിപ്രായപ്പെട്ടു. ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനുമായുള്ള ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ഇപ്പോൾ താൻ ഒരു അമേരിക്കൻ പ്രദേശമായാണ് കാണുന്നതെന്ന് ട്രംപ് സൗത്ത് കരോലിനയിലെ ഒരു റാലിയിൽ വ്യക്തമാക്കി. ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കവെ പ്രദേശത്തിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ട്രംപിന്റെ അവകാശവാദങ്ങളെ ഇറാൻ തള്ളിക്കളഞ്ഞു. ട്രംപിന്റെ ഈ ധാരണകൾ ഒന്നുകിൽ സാഹചര്യങ്ങൾ തെളിയിക്കുമെന്നോ അല്ലെങ്കിൽ തങ്ങൾ തിരുത്തിക്കുമെന്നോ ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരിബാബാദി പ്രതികരിച്ചു. യുഎസ് ഉപരോധം നീക്കുന്നതുൾപ്പെടെയുള്ള ധാരണകൾ പാലിക്കപ്പെടാതെ കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ ആണവായുധം നേടാൻ ഒരിക്കലും അമേരിക്ക അനുവദിക്കില്ലെന്നും, അങ്ങനെ സംഭവിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി ഒരു കരാറിൽ ഏർപ്പെടാൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങളുടെ അഭിപ്രായത്തിൽ അത് 'ശരിയായ കരാറല്ലെന്ന്' ട്രംപ് അഭിപ്രായപ്പെട്ടു. ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







Comments