
ജില്ലാ സെക്രട്ടേറിയറ്റ് മുതല്‍ ബൂത്ത് തലംവരെയുള്ള പാര്‍ട്ടി ഘടകങ്ങള്‍ തള്ളിയ തന്റെ ഭാര്യകൂടിയായ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കി സംസ്ഥാനത്താകെ പാര്‍ട്ടി സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കി, ചരിത്രപരമായ തോല്‍വി സമ്മാനിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് യഥാര്‍ഥ പാര്‍ട്ടിവിരുദ്ധനെന്ന് ടി.കെ. ഗോവിന്ദന് എം.എല്‍.എ.
ഈ വര്‍ഷത്തെ മംഗളം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘമായ അഭിമുഖത്തിലാണ് സി.പി.എമ്മിനെതിരേ ഗോവിന്ദന് ആഞ്ഞടിച്ചത്.തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥയായി പി.കെ. ശ്യാമളയെ അംഗീകരിക്കാനാവില്ലെന്ന തന്റെ നിലപാട് തന്നെയാണ് ശരിയെന്ന്, തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും മുതല്‍ പി.ബിയും കേന്ദ്ര കമ്മിറ്റിയും അടക്കം ശരിവച്ചു. പയ്യന്നൂരിലേയും തളിപ്പറമ്പിലേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംഭവിച്ച വീഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ടിലാകെ പരാമര്‍ശിക്കുന്നത്.
പാര്‍ട്ടിവിരുദ്ധനായി, പാര്‍ട്ടിയുടെ കനത്ത തോല്‍വിയ്ക്ക് കാരണക്കാരനായി മാറിയ എം.വി.ഗോവിന്ദന് ഇപ്പോഴും സെക്രട്ടറി സ്ഥാനത്ത് കടിച്ചുതൂങ്ങി നില്ക്കുമ്പോള് പാര്‍ട്ടി പാഠംപഠിക്കുമെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുകയെന്നും ടി.കെ. ഗോവിന്ദന് ചോദിച്ചു. അതുകൊണ്ട് തന്നെ പാര്‍ട്ടി തെറ്റ് തിരുത്തിയാല്‍ തിരിച്ചുപോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. മേല്ഘടകങ്ങള് എന്തു തീരുമാനിക്കുന്നോ അത് നടപ്പാക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായിരുന്നു സി.പി.എമ്മില്‍ കീഴ്ഘടകങ്ങളെന്ന അവസ്ഥ മാറി.
താന്‍ തോല്‍ക്കുകയും എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കുകയും ചെയ്തിരുന്നെങ്കില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായി ഞാന്‍ മാറുമായിരുന്നുവെന്ന ആശങ്കയുണ്ടായിരുന്നു. ഞാന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, തീകൊള്ളികൊണ്ട് തല ചൊറിയരുതെന്നൊക്കെ ഭീഷണിപ്പെടുമ്പോള് ചിരിയാണ് വരുന്നത്... എന്നിങ്ങനെ സി.പി.എമ്മിനെതിരേ കുറിക്കു കൊള്ളുന്ന വിമര്ശനശരങ്ങളുതിര്ക്കുന്ന ദീര്‍ഘ സംഭാഷണമാണ് മംഗളം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓണപ്പതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
ഈ വര്‍ഷത്തെ മംഗളം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘമായ അഭിമുഖത്തിലാണ് സി.പി.എമ്മിനെതിരേ ഗോവിന്ദന് ആഞ്ഞടിച്ചത്.തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥയായി പി.കെ. ശ്യാമളയെ അംഗീകരിക്കാനാവില്ലെന്ന തന്റെ നിലപാട് തന്നെയാണ് ശരിയെന്ന്, തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും മുതല്‍ പി.ബിയും കേന്ദ്ര കമ്മിറ്റിയും അടക്കം ശരിവച്ചു. പയ്യന്നൂരിലേയും തളിപ്പറമ്പിലേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംഭവിച്ച വീഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ടിലാകെ പരാമര്‍ശിക്കുന്നത്.
പാര്‍ട്ടിവിരുദ്ധനായി, പാര്‍ട്ടിയുടെ കനത്ത തോല്‍വിയ്ക്ക് കാരണക്കാരനായി മാറിയ എം.വി.ഗോവിന്ദന് ഇപ്പോഴും സെക്രട്ടറി സ്ഥാനത്ത് കടിച്ചുതൂങ്ങി നില്ക്കുമ്പോള് പാര്‍ട്ടി പാഠംപഠിക്കുമെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുകയെന്നും ടി.കെ. ഗോവിന്ദന് ചോദിച്ചു. അതുകൊണ്ട് തന്നെ പാര്‍ട്ടി തെറ്റ് തിരുത്തിയാല്‍ തിരിച്ചുപോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. മേല്ഘടകങ്ങള് എന്തു തീരുമാനിക്കുന്നോ അത് നടപ്പാക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായിരുന്നു സി.പി.എമ്മില്‍ കീഴ്ഘടകങ്ങളെന്ന അവസ്ഥ മാറി.
താന്‍ തോല്‍ക്കുകയും എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കുകയും ചെയ്തിരുന്നെങ്കില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായി ഞാന്‍ മാറുമായിരുന്നുവെന്ന ആശങ്കയുണ്ടായിരുന്നു. ഞാന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, തീകൊള്ളികൊണ്ട് തല ചൊറിയരുതെന്നൊക്കെ ഭീഷണിപ്പെടുമ്പോള് ചിരിയാണ് വരുന്നത്... എന്നിങ്ങനെ സി.പി.എമ്മിനെതിരേ കുറിക്കു കൊള്ളുന്ന വിമര്ശനശരങ്ങളുതിര്ക്കുന്ന ദീര്‍ഘ സംഭാഷണമാണ് മംഗളം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓണപ്പതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.







Comments