
ടെഹ്റാൻ: ഇറാൻ-യു.എസ് യുദ്ധം ടെഹ്റാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിലൂടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിൽ, പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടേതായി അപൂർവവും തീയതി രേഖപ്പെടുത്താത്തതുമായ ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു. ഈ വീഡിയോയിലൂടെ പരമോന്നത നേതാവായ ശേഷം അദ്ദേഹത്തിന്റെ ശബ്ദം ലോകം ആദ്യമായി കേട്ടു.
വീഡിയോയിൽ, ഒരു മതപരമായ അക്കാദമിക് പഠന സെഷന് നേതൃത്വം നൽകുന്നതായാണ് പരമോന്നത നേതാവിനെ കാണിക്കുന്നത്. ഒരു വിദ്യാർത്ഥി പ്രബന്ധം അവതരിപ്പിക്കുന്നത് 56 കാരനായ നേതാവ് ശ്രദ്ധയോടെ കേൾക്കുന്നതും തുടർന്ന് അതിനെക്കുറിച്ച് തന്റെ വിലയിരുത്തലുകൾ നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇറാനിലെ ഫാർസ് വാർത്താ ഏജൻസിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണത്തിൽ പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മൊജ്തബ ഖമനേയി പരമോന്നത നേതാവിന്റെ സ്ഥാനം ഏറ്റെടുത്തത്. ഈ പദവി ഏറ്റെടുത്തതിനുശേഷം മൊജ്തബ പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല, പകരം എഴുത്തിലൂടെയുള്ള പ്രസ്താവനകൾ മാത്രമാണ് അദ്ദേഹം പുറത്തിറക്കിയിരുന്നത്. ആഗസ്റ്റ് ആദ്യവാരത്തിൽ, അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നിരുന്നു. ഇസ്രായേലിന്റെ ചാനൽ 14-ഉം, ഇറാൻവയറും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി ജെറുസലേം പോസ്റ്റ്' പുറത്തുവിട്ട റിപ്പോർട്ടും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ 'രക്തസാക്ഷിത്വ വാർത്ത' പെട്ടെന്ന് കേട്ടാൽ അത്ഭുതപ്പെടാനില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ടെഹ്റാനിലെ രഹസ്യ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റിയെന്നും, കറുത്ത ഗ്ലാസ് പാകിയ വാഹനത്തിൽ ഇരുന്ന് ആർക്കോ ഒപ്പം വളരെ ചുരുങ്ങിയ സമയം മാത്രമാണ് അദ്ദേഹത്തെ കണ്ടുമുട്ടാൻ കഴിഞ്ഞതെന്നും പെസെഷ്കിയൻ പറഞ്ഞതായി 'ഇറാൻ ഇന്റർനാഷണൽ' അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ പുതിയ നേതാവുമായി രണ്ടര മണിക്കൂറോളം സൗഹൃദാന്തരീക്ഷത്തിൽ ചെലവഴിച്ചതായി പെസെഷ്കിയൻ എക്സിൽ കുറിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം ആരോഗ്യവാനായിരിക്കുന്ന മറ്റൊരു പഴയ വീഡിയോ ഇറാൻ പുറത്തുവിട്ടത്.
മൊജ്തബ ഖമനേയി തന്റെ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. സിഐഎയുടെയും ഇസ്രായേലി മാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തെ എവിടെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പിതാവിന്റെ വസതി ലക്ഷ്യമിട്ട് നടത്തിയ ആദ്യ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും മുഖത്തിന് പരിക്കുപറ്റുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് അദ്ദേഹത്തെ ഒളിവിൽ പോകാനും, ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി മുതിർന്ന ഭരണാധികാരികളുമായി ഇടനിലക്കാരുടെ ഒരു സങ്കീർണ്ണ ശൃംഖലയിലൂടെ മാത്രം ആശയവിനിമയം നടത്താനും പ്രേരിപ്പിച്ചതായാണ് വിവരം.
വീഡിയോയിൽ, ഒരു മതപരമായ അക്കാദമിക് പഠന സെഷന് നേതൃത്വം നൽകുന്നതായാണ് പരമോന്നത നേതാവിനെ കാണിക്കുന്നത്. ഒരു വിദ്യാർത്ഥി പ്രബന്ധം അവതരിപ്പിക്കുന്നത് 56 കാരനായ നേതാവ് ശ്രദ്ധയോടെ കേൾക്കുന്നതും തുടർന്ന് അതിനെക്കുറിച്ച് തന്റെ വിലയിരുത്തലുകൾ നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇറാനിലെ ഫാർസ് വാർത്താ ഏജൻസിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണത്തിൽ പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് മൊജ്തബ ഖമനേയി പരമോന്നത നേതാവിന്റെ സ്ഥാനം ഏറ്റെടുത്തത്. ഈ പദവി ഏറ്റെടുത്തതിനുശേഷം മൊജ്തബ പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല, പകരം എഴുത്തിലൂടെയുള്ള പ്രസ്താവനകൾ മാത്രമാണ് അദ്ദേഹം പുറത്തിറക്കിയിരുന്നത്. ആഗസ്റ്റ് ആദ്യവാരത്തിൽ, അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നിരുന്നു. ഇസ്രായേലിന്റെ ചാനൽ 14-ഉം, ഇറാൻവയറും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി ജെറുസലേം പോസ്റ്റ്' പുറത്തുവിട്ട റിപ്പോർട്ടും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ 'രക്തസാക്ഷിത്വ വാർത്ത' പെട്ടെന്ന് കേട്ടാൽ അത്ഭുതപ്പെടാനില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ടെഹ്റാനിലെ രഹസ്യ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റിയെന്നും, കറുത്ത ഗ്ലാസ് പാകിയ വാഹനത്തിൽ ഇരുന്ന് ആർക്കോ ഒപ്പം വളരെ ചുരുങ്ങിയ സമയം മാത്രമാണ് അദ്ദേഹത്തെ കണ്ടുമുട്ടാൻ കഴിഞ്ഞതെന്നും പെസെഷ്കിയൻ പറഞ്ഞതായി 'ഇറാൻ ഇന്റർനാഷണൽ' അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും, രാജ്യത്തിന്റെ പുതിയ നേതാവുമായി രണ്ടര മണിക്കൂറോളം സൗഹൃദാന്തരീക്ഷത്തിൽ ചെലവഴിച്ചതായി പെസെഷ്കിയൻ എക്സിൽ കുറിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം ആരോഗ്യവാനായിരിക്കുന്ന മറ്റൊരു പഴയ വീഡിയോ ഇറാൻ പുറത്തുവിട്ടത്.
മൊജ്തബ ഖമനേയി തന്റെ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. സിഐഎയുടെയും ഇസ്രായേലി മാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തെ എവിടെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പിതാവിന്റെ വസതി ലക്ഷ്യമിട്ട് നടത്തിയ ആദ്യ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും മുഖത്തിന് പരിക്കുപറ്റുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് അദ്ദേഹത്തെ ഒളിവിൽ പോകാനും, ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി മുതിർന്ന ഭരണാധികാരികളുമായി ഇടനിലക്കാരുടെ ഒരു സങ്കീർണ്ണ ശൃംഖലയിലൂടെ മാത്രം ആശയവിനിമയം നടത്താനും പ്രേരിപ്പിച്ചതായാണ് വിവരം.







Comments