
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകിയതോടെ കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ. ഇന്ന് രാവിലെ 11.45ന് കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. സർവീസ് വൈകുന്നതിന്റെ കാരണം അധികൃതർ ഇതുവരെ വ്യക്തമായി അറിയിച്ചിട്ടില്ല.
തുടർച്ചയായി സർവീസ് വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നേരത്തെ സ്‌പൈസ് ജെറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയും സമാനമായ രീതിയിൽ സർവീസ് വൈകിയത് യാത്രക്കാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ 12.25ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം രാവിലെ 9.40നാണ് സർവീസ് നടത്തിയത്. എന്നാൽ വൈകിയതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി–ഫുജൈറ വിമാനം അവസാന നിമിഷമാണ് റീഷെഡ്യൂൾ ചെയ്തത്. പുതുക്കിയ സമയത്തെക്കുറിച്ചും യാത്രക്കാർക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പരാതി.
സ്‌പൈസ് ജെറ്റ് വിമാനങ്ങൾ തുടർച്ചയായി വൈകുകയും റദ്ദാക്കുകയും ചെയ്യുന്നതിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നേരത്തെയും സിയാൽ ഇടപെട്ടിരുന്നു. തുടർച്ചയായ സർവീസ് മുടക്കങ്ങളിൽ വിശദീകരണം തേടി സ്‌പൈസ് ജെറ്റിന് സിയാൽ ഔദ്യോഗികമായി നോട്ടീസ് നൽകുകയും പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.
എന്നാൽ മുന്നറിയിപ്പിന് ശേഷവും സർവീസുകളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് പുതിയ സംഭവവും വ്യക്തമാക്കുന്നത്. അവസാന നിമിഷം വിമാനം റീഷെഡ്യൂൾ ചെയ്യുന്നതും ചിലപ്പോൾ റദ്ദാക്കുന്നതും യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.
ജോലി ആവശ്യങ്ങൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി യുഎഇയിലേക്ക് പോകേണ്ട യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിമാനത്തിന്റെ പുതുക്കിയ പുറപ്പെടൽ സമയം സംബന്ധിച്ചും വ്യക്തതയില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
തുടർച്ചയായി സർവീസ് വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നേരത്തെ സ്‌പൈസ് ജെറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയും സമാനമായ രീതിയിൽ സർവീസ് വൈകിയത് യാത്രക്കാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ 12.25ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം രാവിലെ 9.40നാണ് സർവീസ് നടത്തിയത്. എന്നാൽ വൈകിയതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി–ഫുജൈറ വിമാനം അവസാന നിമിഷമാണ് റീഷെഡ്യൂൾ ചെയ്തത്. പുതുക്കിയ സമയത്തെക്കുറിച്ചും യാത്രക്കാർക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പരാതി.
സ്‌പൈസ് ജെറ്റ് വിമാനങ്ങൾ തുടർച്ചയായി വൈകുകയും റദ്ദാക്കുകയും ചെയ്യുന്നതിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നേരത്തെയും സിയാൽ ഇടപെട്ടിരുന്നു. തുടർച്ചയായ സർവീസ് മുടക്കങ്ങളിൽ വിശദീകരണം തേടി സ്‌പൈസ് ജെറ്റിന് സിയാൽ ഔദ്യോഗികമായി നോട്ടീസ് നൽകുകയും പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.
എന്നാൽ മുന്നറിയിപ്പിന് ശേഷവും സർവീസുകളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് പുതിയ സംഭവവും വ്യക്തമാക്കുന്നത്. അവസാന നിമിഷം വിമാനം റീഷെഡ്യൂൾ ചെയ്യുന്നതും ചിലപ്പോൾ റദ്ദാക്കുന്നതും യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.
ജോലി ആവശ്യങ്ങൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി യുഎഇയിലേക്ക് പോകേണ്ട യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിമാനത്തിന്റെ പുതുക്കിയ പുറപ്പെടൽ സമയം സംബന്ധിച്ചും വ്യക്തതയില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.







Comments