
ലണ്ടൻ: ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകടി ഏൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമതെന്ന് പഠനം. ഗവേഷകരുടെ വിശകലനമനുസരിച്ച് പ്രതിവർഷം ഇന്ത്യയിൽ 13 ലക്ഷത്തോളം പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ‘പ്ലോസ് മെഡിസിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ, പാമ്പു വിഷബാധയെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായാണ് മുഖ്യ രചയിതാവായ ദിലീപ എദിരിവീര വിശേഷിപ്പിച്ചത്.
ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ശാസ്ത്രജ്ഞരുടെ പഠനപ്രകാരം ലോകത്ത് വർഷം തോറും 21 ലക്ഷം മുതൽ 70 ലക്ഷം വരെ ആളുകൾക്ക് പാമ്പുകടി ഏൽക്കുന്നുണ്ട്. ഇതിൽ 13 ലക്ഷം കേസുകളുമായി ഇന്ത്യ ലോകത്തിന്റെ പാമ്പുകടി തലസ്ഥാനമായി മാറി. 666,000 കേസുകളുമായി നൈജീരിയ രണ്ടാം സ്ഥാനത്തും, 490,000 കേസുകളുമായി ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തും, 467,000 കേസുകളുമായി കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് നാലാം സ്ഥാനത്തുമാണ്. ഭൂരിഭാഗം കേസുകളും വെറും 20 രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലാണ് മരണനിരക്ക് കൂടുതൽ ഉള്ളത്. ആഗോളതലത്തിലുള്ള പാമ്പുകടികളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും 45 ശതമാനവും സബ്-സഹാറൻ ആഫ്രിക്കയിലാണ് നടക്കുന്നത്. ഇത് ദക്ഷിണേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നിരക്കിന്റെ ഏകദേശം മൂന്നിരട്ടിയാണ്. മുൻകാലങ്ങളിലെ കണക്കുകൾ വളരെ കുറച്ചുകാണിച്ച് തെറ്റായ രീതിയിലാണ് നൽകിയിരുന്നതെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നതായി ഗവേഷകർ പറഞ്ഞു.
മുൻകാലങ്ങളിലും പാമ്പുകടിയേറ്റ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ കൃത്യമായ കണക്കെടുപ്പ് വലിയൊരു വെല്ലുവിളിയായിരുന്നു. 2007 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ 79 രാജ്യങ്ങളിൽ നിന്നുള്ള പാമ്പുകടി സംബന്ധിച്ച ഡാറ്റ ഗവേഷകർ വിലയിരുത്തിയാണ് ഈ പഠനം നടത്തിയത്. പാമ്പുകടി മൂലം ലോകമെമ്പാടുമുള്ള വാർഷിക മരണങ്ങൾ 274,000 നും 513,000 നും ഇടയിലാണ്. എന്നിരുന്നാലും, യഥാർത്ഥ എണ്ണവും മരണനിരക്കും ഇതിലും വളരെ കൂടുതലായിരിക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ശാസ്ത്രജ്ഞരുടെ പഠനപ്രകാരം ലോകത്ത് വർഷം തോറും 21 ലക്ഷം മുതൽ 70 ലക്ഷം വരെ ആളുകൾക്ക് പാമ്പുകടി ഏൽക്കുന്നുണ്ട്. ഇതിൽ 13 ലക്ഷം കേസുകളുമായി ഇന്ത്യ ലോകത്തിന്റെ പാമ്പുകടി തലസ്ഥാനമായി മാറി. 666,000 കേസുകളുമായി നൈജീരിയ രണ്ടാം സ്ഥാനത്തും, 490,000 കേസുകളുമായി ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തും, 467,000 കേസുകളുമായി കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് നാലാം സ്ഥാനത്തുമാണ്. ഭൂരിഭാഗം കേസുകളും വെറും 20 രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലാണ് മരണനിരക്ക് കൂടുതൽ ഉള്ളത്. ആഗോളതലത്തിലുള്ള പാമ്പുകടികളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും 45 ശതമാനവും സബ്-സഹാറൻ ആഫ്രിക്കയിലാണ് നടക്കുന്നത്. ഇത് ദക്ഷിണേഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നിരക്കിന്റെ ഏകദേശം മൂന്നിരട്ടിയാണ്. മുൻകാലങ്ങളിലെ കണക്കുകൾ വളരെ കുറച്ചുകാണിച്ച് തെറ്റായ രീതിയിലാണ് നൽകിയിരുന്നതെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നതായി ഗവേഷകർ പറഞ്ഞു.
മുൻകാലങ്ങളിലും പാമ്പുകടിയേറ്റ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ കൃത്യമായ കണക്കെടുപ്പ് വലിയൊരു വെല്ലുവിളിയായിരുന്നു. 2007 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ 79 രാജ്യങ്ങളിൽ നിന്നുള്ള പാമ്പുകടി സംബന്ധിച്ച ഡാറ്റ ഗവേഷകർ വിലയിരുത്തിയാണ് ഈ പഠനം നടത്തിയത്. പാമ്പുകടി മൂലം ലോകമെമ്പാടുമുള്ള വാർഷിക മരണങ്ങൾ 274,000 നും 513,000 നും ഇടയിലാണ്. എന്നിരുന്നാലും, യഥാർത്ഥ എണ്ണവും മരണനിരക്കും ഇതിലും വളരെ കൂടുതലായിരിക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.







Comments