
ബംഗളൂരു: 89 കോടി രൂപയുടെ അഴിമതി ആരോപണത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ കർണാടക മന്ത്രി ബി. നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചു. വാത്മീകി ഷെഡ്യൂൾഡ് ട്രൈബ്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ സാമ്പത്തിക ക്രമക്കേടുകളാണ് വിവാദത്തിന് കാരണം. നാഗേന്ദ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
കോർപ്പറേഷൻ അക്കൗണ്ട്സ് ഓഫീസർ പി. ചന്ദ്രശേഖരന്റെ ആത്മഹത്യയെ തുടർന്നാണ് 2024 മേയിൽ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നത്. കോർപ്പറേഷനിൽനിന്നുള്ള അനധികൃത ഫണ്ട് കൈമാറ്റത്തെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വൻതുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.
വിവാദത്തെ തുടർന്ന് സിദ്ധരാമയ്യ മന്ത്രിസഭയിൽ ട്രൈബൽ വെൽഫെയർ മന്ത്രിയായിരുന്ന നാഗേന്ദ്ര 2024 ജൂണിൽ രാജിവെച്ചിരുന്നു. പിന്നീട് ഡികെ. ശിവകുമാർ മുഖ്യമന്ത്രിയായതിനു പിന്നാലെ ഓഗസ്റ്റ് മൂന്നിന് വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
കോൺഗ്രസ് സർക്കാരിന്റെ വീഴ്ചകൾ ഉയർത്തിക്കാട്ടി സെപ്റ്റംബർ ഒന്ന് മുതൽ 10 വരെ റായ്ച്ചൂരിൽ നിന്ന് ബല്ലാരി വരെ 10 ദിവസത്തെ പദയാത്ര നടത്തുമെന്ന് കർണാടക ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാഗേന്ദ്രയുടെ പുതിയ രാജി സന്നദ്ധത. ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് മുഖ്യമന്ത്രി ഡികെ. ശിവകുമാർ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
കോർപ്പറേഷൻ അക്കൗണ്ട്സ് ഓഫീസർ പി. ചന്ദ്രശേഖരന്റെ ആത്മഹത്യയെ തുടർന്നാണ് 2024 മേയിൽ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നത്. കോർപ്പറേഷനിൽനിന്നുള്ള അനധികൃത ഫണ്ട് കൈമാറ്റത്തെക്കുറിച്ച് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വൻതുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയായിരുന്നു.
വിവാദത്തെ തുടർന്ന് സിദ്ധരാമയ്യ മന്ത്രിസഭയിൽ ട്രൈബൽ വെൽഫെയർ മന്ത്രിയായിരുന്ന നാഗേന്ദ്ര 2024 ജൂണിൽ രാജിവെച്ചിരുന്നു. പിന്നീട് ഡികെ. ശിവകുമാർ മുഖ്യമന്ത്രിയായതിനു പിന്നാലെ ഓഗസ്റ്റ് മൂന്നിന് വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
കോൺഗ്രസ് സർക്കാരിന്റെ വീഴ്ചകൾ ഉയർത്തിക്കാട്ടി സെപ്റ്റംബർ ഒന്ന് മുതൽ 10 വരെ റായ്ച്ചൂരിൽ നിന്ന് ബല്ലാരി വരെ 10 ദിവസത്തെ പദയാത്ര നടത്തുമെന്ന് കർണാടക ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാഗേന്ദ്രയുടെ പുതിയ രാജി സന്നദ്ധത. ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് മുഖ്യമന്ത്രി ഡികെ. ശിവകുമാർ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.







Comments