
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 160 പേർ മരണപ്പെടുകയും 133 ഇന്ത്യക്കാരുൾപ്പെടെ 844 ആളുകളെ കാണാതാവുകയും ചെയ്തതായി വിവരമുണ്ട്. ടിബറ്റ് മേഖലയിലുണ്ടായ ഭൂകമ്പമാണ് പ്രളയത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ അറിയിച്ചു. ഭൂചലനം നടന്ന് മൂന്ന് മിനിറ്റുകൾക്കകം പ്രളയം രൂപപ്പെട്ടതിനാൽ ഒരു ഹിമപാതമാകാം ദുരന്തത്തിന് വഴിവെച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
ഭോട്ടെ കോശി നദിയിലൂടെ കുതിച്ചെത്തിയ പ്രളയജലം അതിർത്തി ജില്ലകളായ റസുവയെയും ധാഡിങിനെയുമാണ് കൂടുതൽ ബാധിച്ചത്. ചൈന-ടിബറ്റ് അതിർത്തിയിലെ മണ്ണിടിച്ചിലും ലഹെണ്ഡ നദിയിലെ വെള്ളപ്പൊക്കവും കാരണം റസുവയിലെ തിമൂരെയിൽ വെച്ച് വെള്ളം തൃശൂലി നദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. തിമൂരെ, സ്യാഫ്രു ബേസി പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. ചൈനീസ് അതിർത്തിയായ ഗൈരോങ്ങിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെയും, ചെളിയും വെള്ളവും കെട്ടിടങ്ങളെ തകർക്കുന്നതിന്റെയും ഭീതിജനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദുരന്തം കാഠ്മണ്ഡുവിൽ നിന്നും ഏറെ അകലെയുള്ള നുവാകോട്ട്, ചിത്വാൻ, ഗോർഖ, തനാഹു, നവൽപരാസി ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കും പടർന്നു.
ഭോട്ടെ കോശി നദിയിലൂടെ കുതിച്ചെത്തിയ പ്രളയജലം അതിർത്തി ജില്ലകളായ റസുവയെയും ധാഡിങിനെയുമാണ് കൂടുതൽ ബാധിച്ചത്. ചൈന-ടിബറ്റ് അതിർത്തിയിലെ മണ്ണിടിച്ചിലും ലഹെണ്ഡ നദിയിലെ വെള്ളപ്പൊക്കവും കാരണം റസുവയിലെ തിമൂരെയിൽ വെച്ച് വെള്ളം തൃശൂലി നദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. തിമൂരെ, സ്യാഫ്രു ബേസി പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. ചൈനീസ് അതിർത്തിയായ ഗൈരോങ്ങിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെയും, ചെളിയും വെള്ളവും കെട്ടിടങ്ങളെ തകർക്കുന്നതിന്റെയും ഭീതിജനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദുരന്തം കാഠ്മണ്ഡുവിൽ നിന്നും ഏറെ അകലെയുള്ള നുവാകോട്ട്, ചിത്വാൻ, ഗോർഖ, തനാഹു, നവൽപരാസി ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കും പടർന്നു.
റസുവയിൽ നാല് നില കെട്ടിടവും കാറുകളും ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. നേപ്പാളിൽ നിന്ന് മാത്രം 95 മൃതദേഹങ്ങൾ കണ്ടെത്തുകയും 500-ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ചൈന അതിർത്തിയിൽ മൂന്നുപേർ മരിക്കുകയും 265 പേരെ കാണാതാവുകയും ചെയ്തു. കാണാതായവരിൽ 133 ഇന്ത്യൻ പൗരന്മാരും 37 പ്രവാസി ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇതിൽ ഭൂരിഭാഗം പേരും കൈലാസ മാനസസരോവർ തീർത്ഥാടകരാണ്. ഇഷാ ഫൗണ്ടേഷനിലെ 77 അംഗങ്ങളെ കാണാതായതായി അറിയിപ്പുണ്ട്. ഇമിഗ്രേഷൻ ജീവനക്കാരെക്കുറിച്ചും വിവരമൊന്നുമില്ല. കാണാതായവരിൽ 37 പേർ തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശികളാണ്. രക്ഷപ്പെടുത്തിയ നൂറോളം പേരിൽ പരിക്കേറ്റ മുപ്പതോളം പേർ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സുരക്ഷ മുൻകരുതലുകൾ ശക്തമാക്കി. പ്രളയജലം ഒഴുകിയെത്തുന്നത് ബിഹാറിനെയും ഉത്തർപ്രദേശിനെയും ബാധിക്കുമെന്നതിനാൽ നദീതട പ്രദേശങ്ങൾ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയാണ്. ബിഹാറിലെ പശ്ചിമ ചമ്പാരൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ ജില്ലാ മജിസ്ട്രേറ്റ് തരൺജോത് സിങ് നിർദ്ദേശം നൽകി. സ്ഥിതി നേരിടാൻ പശ്ചിമ ചമ്പാരൻ, മുസാഫർപുർ എന്നിവിടങ്ങളിൽ ഒൻപത് എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചു. ഉത്തർപ്രദേശിൽ അതിർത്തി ജില്ലകളായ മഹാരാജ്ഗഞ്ച്, കുശിനഗർ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു.
രസുവ ജില്ലയിൽ മാത്രം 26 പൊലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി. നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ നേപ്പാളിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മിന്നൽപ്രളയത്തിൽ നേപ്പാളിന്റെ വടക്കൻ ജില്ലകളിലെ ഗ്രാമങ്ങൾ തന്നെ ഇല്ലാതായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി പൂർണ്ണമായി തിട്ടപ്പെടുത്താൻ ശ്രമങ്ങൾ നടക്കുകയാണ്. രസുവഗഡി, ചിലിമെ, തൃശൂലി 3എ ഉൾപ്പെടെയുള്ള ആറ് പ്രധാന ജലവൈദ്യുത നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി അറിയിച്ചു. രാജ്യത്തെ മിക്ക ദേശീയപാതകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ അറിയാനായി നേപ്പാളിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകൾ (+977 985 131 6807, +977 970 910 7500) തുറന്നു. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ സാധിക്കാത്തവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി (944 7111844, 9747132147) ബന്ധപ്പെടാവുന്നതാണ്.







Comments