
വീട്ടിലെ പൊടിയും അഴുക്കും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റോബോട്ട് വാക്വം ഒരാളുടെ കുടുംബത്തിലെ രഹസ്യം പുറത്തുകൊണ്ടുവരാൻ കാരണമാകുമെന്ന് ആരും കരുതില്ല. എന്നാൽ തായ്വാനിൽ നടന്ന ഒരു സംഭവത്തിൽ വാക്വം ക്ലീനർ തന്നെ ഭർത്താവിന് ഭാര്യയുടെ ബന്ധത്തെക്കുറിച്ചുള്ള നിർണായക തെളിവായി മാറി. എന്നാൽ ആ തെളിവ് ഉപയോഗിച്ച് കേസ് വിജയിച്ച ഭർത്താവിന് പിന്നീട് നേരിടേണ്ടിവന്നത് മറ്റൊരു നിയമക്കുരുക്കായിരുന്നു.
2021 ലായിരുന്നു ഇയാളുടെ വിവാഹം. അവധിക്കാലങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന വീട്ടിൽ 2023 സെപ്റ്റംബറിൽ ഭാര്യയുടേതല്ലാത്ത ഉപയോഗിച്ച ടൂത്ത്ബ്രഷ് കണ്ടെത്തിയതോടെയാണ് ഭർത്താവിന് സംശയം തോന്നിയത്. തുടർന്ന് പാർക്കിങ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഭാര്യയെ വീട്ടിലെത്തിച്ചിരുന്ന പരിചയമില്ലാത്ത ഒരാളെയും കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് ശേഷം മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇയാൾ വീട്ടിലെ റോബോട്ട് വാക്വം വിദൂരമായി പ്രവർത്തിപ്പിച്ചു. ഭാര്യയോട് സംസാരിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ വാക്വമിലെ ലൈവ് ഫീഡിൽ ഭാര്യ മറ്റൊരു പുരുഷനൊപ്പം അടുപ്പമുള്ള സാഹചര്യത്തിലാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇയാൾ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ഭാര്യയ്ക്കും മറ്റേയാൾക്കുമെതിരെ സിവിൽ കേസ് നൽകി. ഏകദേശം 60 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കോടതി ഇരുവരും ചേർന്ന് ഏകദേശം 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ഇരുവരുടെയും ബന്ധം സാധാരണ സൗഹൃദത്തിന്റെ പരിധി കടന്നതായും ഇത് ഭർത്താവിന്റെ വൈവാഹിക അവകാശങ്ങളെ ബാധിച്ചതായും കോടതി വിലയിരുത്തി. ഇതോടെ കേസ് വിജയിച്ചെങ്കിലും കഥയ്ക്ക് അപ്രതീക്ഷിതമായ ട്വിസ്റ്റ് എത്തുകയായിരുന്നു.
റെക്കോർഡ് ചെയ്ത ദൃശ്യങ്ങളുടെ പേരിൽ ഭാര്യ തന്നെ ഭർത്താവിനെതിരെ സ്വകാര്യത ലംഘിച്ചതിന് കേസ് നൽകി. സിവിൽ കേസിൽ തെളിവായി വീഡിയോ കോടതി അംഗീകരിച്ചിട്ടുണ്ടെന്നും അതിനാൽ താൻ ചെയ്തത് ന്യായമാണെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ ഈ വാദം കോടതി തള്ളി. വിവാഹബന്ധം ഒരാളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഇല്ലാതാക്കുന്നില്ലെന്നും റോബോട്ട് വാക്വമിൽ നിന്നുള്ള ലൈറ്റോ ശബ്ദമോ ഭാര്യ റെക്കോർഡിങ്ങിന് സമ്മതിച്ചിരുന്നുവെന്ന് തെളിയിക്കാൻ മതിയായതല്ലെന്നും കോടതി വ്യക്തമാക്കി. ഒടുവിൽ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതിന് ഭർത്താവിന് അഞ്ച് മാസം തടവും ഏകദേശം 4.5 ലക്ഷം രൂപ പിഴയും വിധിച്ചു. ഭാര്യയുടെ രഹസ്യം കണ്ടെത്താൻ ഉപയോഗിച്ച റോബോട്ട് വാക്വം ഒടുവിൽ ഭർത്താവിനെ തന്നെ നിയമക്കുരുക്കിലാക്കിയ അപൂർവ സംഭവമായി ഇത് മാറി.
2021 ലായിരുന്നു ഇയാളുടെ വിവാഹം. അവധിക്കാലങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന വീട്ടിൽ 2023 സെപ്റ്റംബറിൽ ഭാര്യയുടേതല്ലാത്ത ഉപയോഗിച്ച ടൂത്ത്ബ്രഷ് കണ്ടെത്തിയതോടെയാണ് ഭർത്താവിന് സംശയം തോന്നിയത്. തുടർന്ന് പാർക്കിങ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഭാര്യയെ വീട്ടിലെത്തിച്ചിരുന്ന പരിചയമില്ലാത്ത ഒരാളെയും കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് ശേഷം മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇയാൾ വീട്ടിലെ റോബോട്ട് വാക്വം വിദൂരമായി പ്രവർത്തിപ്പിച്ചു. ഭാര്യയോട് സംസാരിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ വാക്വമിലെ ലൈവ് ഫീഡിൽ ഭാര്യ മറ്റൊരു പുരുഷനൊപ്പം അടുപ്പമുള്ള സാഹചര്യത്തിലാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇയാൾ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ഭാര്യയ്ക്കും മറ്റേയാൾക്കുമെതിരെ സിവിൽ കേസ് നൽകി. ഏകദേശം 60 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കോടതി ഇരുവരും ചേർന്ന് ഏകദേശം 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ഇരുവരുടെയും ബന്ധം സാധാരണ സൗഹൃദത്തിന്റെ പരിധി കടന്നതായും ഇത് ഭർത്താവിന്റെ വൈവാഹിക അവകാശങ്ങളെ ബാധിച്ചതായും കോടതി വിലയിരുത്തി. ഇതോടെ കേസ് വിജയിച്ചെങ്കിലും കഥയ്ക്ക് അപ്രതീക്ഷിതമായ ട്വിസ്റ്റ് എത്തുകയായിരുന്നു.
റെക്കോർഡ് ചെയ്ത ദൃശ്യങ്ങളുടെ പേരിൽ ഭാര്യ തന്നെ ഭർത്താവിനെതിരെ സ്വകാര്യത ലംഘിച്ചതിന് കേസ് നൽകി. സിവിൽ കേസിൽ തെളിവായി വീഡിയോ കോടതി അംഗീകരിച്ചിട്ടുണ്ടെന്നും അതിനാൽ താൻ ചെയ്തത് ന്യായമാണെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ ഈ വാദം കോടതി തള്ളി. വിവാഹബന്ധം ഒരാളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഇല്ലാതാക്കുന്നില്ലെന്നും റോബോട്ട് വാക്വമിൽ നിന്നുള്ള ലൈറ്റോ ശബ്ദമോ ഭാര്യ റെക്കോർഡിങ്ങിന് സമ്മതിച്ചിരുന്നുവെന്ന് തെളിയിക്കാൻ മതിയായതല്ലെന്നും കോടതി വ്യക്തമാക്കി. ഒടുവിൽ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതിന് ഭർത്താവിന് അഞ്ച് മാസം തടവും ഏകദേശം 4.5 ലക്ഷം രൂപ പിഴയും വിധിച്ചു. ഭാര്യയുടെ രഹസ്യം കണ്ടെത്താൻ ഉപയോഗിച്ച റോബോട്ട് വാക്വം ഒടുവിൽ ഭർത്താവിനെ തന്നെ നിയമക്കുരുക്കിലാക്കിയ അപൂർവ സംഭവമായി ഇത് മാറി.







Comments