
ചെന്നൈ: യാഷ് നായകനായ 'ടോക്സിക്' സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നുവെന്നും സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നുമുള്ള വിവാദങ്ങളിലും അകപ്പെട്ടിരിക്കുകയാണ്. മുൻ ബിജെപി നേതാവും 'വി ദി ലീഡേഴ്സ്' സ്ഥാപകനുമായ കെ അണ്ണാമലൈ ചിത്രത്തിലെ സ്ത്രീവിരുദ്ധ പ്രമേയങ്ങളെ രൂക്ഷമായി വിമർശിച്ചു. ചിത്രത്തിന്റെ വിജയത്തിൽ ആശങ്ക പ്രകടിപ്പിച്ച അണ്ണാമലൈ, സ്ത്രീകളെ ഒരു പ്രത്യേക രീതിയിൽ കാണിക്കുന്ന ഇത്തരം ചിത്രങ്ങൾ കുട്ടികൾ ദിവസവും കണ്ടാൽ ഈ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് ചോദിച്ചു.
ഒരു ദിവസത്തിനുള്ളിൽ തന്നെ ചിത്രം 100 കോടി രൂപയിലധികം വാരിയ ഈ ചിത്രത്തിന് അനുമതി നൽകിയ സെൻസർ ബോർഡിനെതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. നിയമങ്ങൾ കൂടുതൽ കർശനമാക്കണം എന്നും, പ്രധാന താരങ്ങൾ അഭിനയിക്കുന്ന സിനിമകളിൽ പോലും ഏതൊക്കെ രംഗങ്ങൾ അനുവദനീയമാണെന്ന കാര്യത്തിൽ സെൻസർ ബോർഡ് ഉറച്ച തീരുമാനങ്ങൾ എടുക്കണമെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ രാഷ്ട്രീയ നേതാവ് പറഞ്ഞു.
സിനിമകളിൽ സ്ത്രീകളെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് സ്ത്രീകളുടെ ഉന്നമനത്തിനായി നടക്കുന്ന പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിന് അനുമതി നൽകിയ സെൻസർ ബോർഡിനെ വിമർശിച്ചു. ഞങ്ങൾ ഓരോ പട്ടണത്തിലും കോളേജിലും ചെന്ന് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ സെൻസർ ബോർഡ് ഇതിന് അനുമതി നൽകുന്നു. ചിത്രം സ്ത്രീകൾക്ക് അർഹമായ ബഹുമാനം നൽകുന്നുണ്ടോ? ഇല്ല. സിനിമകളിൽ ഇത്രയധികം കാര്യങ്ങൾ നടക്കുന്നത് നിങ്ങളെ സ്വാധീനിക്കുന്നു.
ഹൈദരാബാദിൽ നടന്ന 'ടോക്സിക്' പ്രീ-റിലീസ് ചടങ്ങിൽ, ചിത്രത്തിലെ സ്ത്രീകളുടെ ചിത്രീകരണത്തെക്കുറിച്ചുള്ള വിമർശനങ്ങളോട് യാഷ് പ്രതികരിക്കുകയും സംവിധായിക ഗീതു മോഹൻദാസിനെ പിന്തുണയ്ക്കുകയും ചെയ്തു. സമൂഹം അംഗീകരിച്ചേക്കാം, അംഗീകരിക്കാതിരുന്നേക്കാം, എന്നാൽ എല്ലാവരും നിങ്ങളെ ഉറ്റുനോക്കും എന്നതാണ് പ്രധാനം. ഞാൻ എന്റെ പണത്തിന്റെ പേരിലല്ല അറിയപ്പെടുന്നത്, എന്റെ ജോലിയുടെ പേരിലാണ്. ഓരോ സ്ത്രീക്കും പെൺകുട്ടിക്കും എല്ലാത്തരം സാഹചര്യങ്ങളെയും നേരിടാനും, അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും വ്യക്തമാക്കി ഈ സമൂഹത്തിൽ വിജയം നേടാനും കഴിയുമെന്ന് സംവിധായിക തെളിയിക്കുമെന്ന് എനിക്കറിയാം. ട്രെയിലറിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമയിൽ സ്ത്രീകൾക്കായി ഒരു ശബ്ദമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തിയേറ്ററുകളിൽ പോയി സിനിമ കാണാൻ പെൺകുട്ടികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ഒരു ദിവസത്തിനുള്ളിൽ തന്നെ ചിത്രം 100 കോടി രൂപയിലധികം വാരിയ ഈ ചിത്രത്തിന് അനുമതി നൽകിയ സെൻസർ ബോർഡിനെതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. നിയമങ്ങൾ കൂടുതൽ കർശനമാക്കണം എന്നും, പ്രധാന താരങ്ങൾ അഭിനയിക്കുന്ന സിനിമകളിൽ പോലും ഏതൊക്കെ രംഗങ്ങൾ അനുവദനീയമാണെന്ന കാര്യത്തിൽ സെൻസർ ബോർഡ് ഉറച്ച തീരുമാനങ്ങൾ എടുക്കണമെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ രാഷ്ട്രീയ നേതാവ് പറഞ്ഞു.
സിനിമകളിൽ സ്ത്രീകളെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് സ്ത്രീകളുടെ ഉന്നമനത്തിനായി നടക്കുന്ന പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിന് അനുമതി നൽകിയ സെൻസർ ബോർഡിനെ വിമർശിച്ചു. ഞങ്ങൾ ഓരോ പട്ടണത്തിലും കോളേജിലും ചെന്ന് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ സെൻസർ ബോർഡ് ഇതിന് അനുമതി നൽകുന്നു. ചിത്രം സ്ത്രീകൾക്ക് അർഹമായ ബഹുമാനം നൽകുന്നുണ്ടോ? ഇല്ല. സിനിമകളിൽ ഇത്രയധികം കാര്യങ്ങൾ നടക്കുന്നത് നിങ്ങളെ സ്വാധീനിക്കുന്നു.
ഹൈദരാബാദിൽ നടന്ന 'ടോക്സിക്' പ്രീ-റിലീസ് ചടങ്ങിൽ, ചിത്രത്തിലെ സ്ത്രീകളുടെ ചിത്രീകരണത്തെക്കുറിച്ചുള്ള വിമർശനങ്ങളോട് യാഷ് പ്രതികരിക്കുകയും സംവിധായിക ഗീതു മോഹൻദാസിനെ പിന്തുണയ്ക്കുകയും ചെയ്തു. സമൂഹം അംഗീകരിച്ചേക്കാം, അംഗീകരിക്കാതിരുന്നേക്കാം, എന്നാൽ എല്ലാവരും നിങ്ങളെ ഉറ്റുനോക്കും എന്നതാണ് പ്രധാനം. ഞാൻ എന്റെ പണത്തിന്റെ പേരിലല്ല അറിയപ്പെടുന്നത്, എന്റെ ജോലിയുടെ പേരിലാണ്. ഓരോ സ്ത്രീക്കും പെൺകുട്ടിക്കും എല്ലാത്തരം സാഹചര്യങ്ങളെയും നേരിടാനും, അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും വ്യക്തമാക്കി ഈ സമൂഹത്തിൽ വിജയം നേടാനും കഴിയുമെന്ന് സംവിധായിക തെളിയിക്കുമെന്ന് എനിക്കറിയാം. ട്രെയിലറിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമയിൽ സ്ത്രീകൾക്കായി ഒരു ശബ്ദമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തിയേറ്ററുകളിൽ പോയി സിനിമ കാണാൻ പെൺകുട്ടികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.







Comments