
ബോളിവുഡ് സിനിമാപ്രേമികള്‍ക്ക് ഏറെയിഷ്ടമുള്ള താരമായ കൃതി സനോണ്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ്. രക്ഷാബന്ധൻ പരസ്യത്തിൽ അഭിനയിച്ച കൃതിയുടെ വേഷവിധാനവും ഉത്സവത്തെ ചിത്രീകരിച്ച രീതിയുമാണ് കൃതിയെ എയറിലാക്കിയത്. സമകാലിക വേഷവിധാനത്തിൽ രക്ഷാബന്ധൻ ആഘോഷിക്കുന്ന കൃതിയെയാണ് പരസ്യത്തില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ പരസ്യം വൈറലായതോടെ, അതിലുള്‍പ്പെടുത്തിയ വസ്ത്രങ്ങൾ, സംസ്കാരം, പരമ്പരാഗത ഉത്സവങ്ങൾ കൂടുതൽ പരമ്പരാഗതമായി തന്നെ പ്രതിനിധീകരിക്കണമോ എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി.
സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്ന കൃതിയുടെ പരസ്യത്തോട് കങ്കണ റണാവത്ത് പ്രതികരിക്കുകയും ബിക്കിനി പോലുള്ള വസ്ത്രത്തിൽ രക്ഷാബന്ധൻ ആഘോഷിക്കാൻ ആരെങ്കിലും തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്യുകയും ചെയ്തതോടെ ഈ ചർച്ച ശക്തമായി.
ഇപ്പോഴിതാ ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്രയുടെ അമ്മ ഡോ. മധു ചോപ്ര ഈ വിഷയത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഒരു പരിപാടികയില്‍ വച്ച് മധു ചോപ്രയോട് കൃതിയുടെ വസ്ത്രത്തെക്കുറിച്ചും ഈ വിവാദത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു.
തീർച്ചയായും, എന്റെ ശരീരവും, എന്റെ തിരഞ്ഞെടുപ്പും തികച്ചും ശരിയാണ്, എന്നിരുന്നാലും, ചില അതിരുകളും പരിമിതികളും ഉണ്ടായിരിക്കണം. മാന്യത ഉണ്ടായിരിക്കണം, ആളുകളുടെ മൂല്യങ്ങളെ ബഹുമാനിക്കുക. അവ സാധാരണമായിരിക്കുന്നിടത്ത് നിങ്ങൾക്ക് അത്തരം വസ്ത്രങ്ങൾ ധരിക്കാം, പക്ഷേ നമ്മുടെ സംസ്കാരത്തിൽ, ഇത് ചെയ്യുന്നത് സാധാരണമല്ല. ക്ഷമിക്കണം. എന്റെ കുട്ടികളും ജോലിക്ക് അത്തരം വസ്ത്രങ്ങൾ ധരിക്കുന്നുണ്ട്, കാരണം അവർക്ക് ധരിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് തോന്നുന്നു, അവസരത്തിനനുസരിച്ച് അവർ സൗന്ദര്യാത്മകമായി നന്നായി കാണപ്പെടണമെന്ന്. അത് സൗന്ദര്യാത്മകമായി തോന്നുന്നില്ലെങ്കിൽ, അത് വിമർശനത്തിന് ഇടയാക്കും...’’ എന്നാണ് മധു ചോപ്ര പറഞ്ഞത്. സ്വാതന്ത്ര്യം അന്തസ്സോടെയും സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള അവബോധത്തോടെയും വരണമെന്നും മധു ചോപ്ര പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്ന കൃതിയുടെ പരസ്യത്തോട് കങ്കണ റണാവത്ത് പ്രതികരിക്കുകയും ബിക്കിനി പോലുള്ള വസ്ത്രത്തിൽ രക്ഷാബന്ധൻ ആഘോഷിക്കാൻ ആരെങ്കിലും തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്യുകയും ചെയ്തതോടെ ഈ ചർച്ച ശക്തമായി.
ഇപ്പോഴിതാ ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്രയുടെ അമ്മ ഡോ. മധു ചോപ്ര ഈ വിഷയത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഒരു പരിപാടികയില്‍ വച്ച് മധു ചോപ്രയോട് കൃതിയുടെ വസ്ത്രത്തെക്കുറിച്ചും ഈ വിവാദത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു.
തീർച്ചയായും, എന്റെ ശരീരവും, എന്റെ തിരഞ്ഞെടുപ്പും തികച്ചും ശരിയാണ്, എന്നിരുന്നാലും, ചില അതിരുകളും പരിമിതികളും ഉണ്ടായിരിക്കണം. മാന്യത ഉണ്ടായിരിക്കണം, ആളുകളുടെ മൂല്യങ്ങളെ ബഹുമാനിക്കുക. അവ സാധാരണമായിരിക്കുന്നിടത്ത് നിങ്ങൾക്ക് അത്തരം വസ്ത്രങ്ങൾ ധരിക്കാം, പക്ഷേ നമ്മുടെ സംസ്കാരത്തിൽ, ഇത് ചെയ്യുന്നത് സാധാരണമല്ല. ക്ഷമിക്കണം. എന്റെ കുട്ടികളും ജോലിക്ക് അത്തരം വസ്ത്രങ്ങൾ ധരിക്കുന്നുണ്ട്, കാരണം അവർക്ക് ധരിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് തോന്നുന്നു, അവസരത്തിനനുസരിച്ച് അവർ സൗന്ദര്യാത്മകമായി നന്നായി കാണപ്പെടണമെന്ന്. അത് സൗന്ദര്യാത്മകമായി തോന്നുന്നില്ലെങ്കിൽ, അത് വിമർശനത്തിന് ഇടയാക്കും...’’ എന്നാണ് മധു ചോപ്ര പറഞ്ഞത്. സ്വാതന്ത്ര്യം അന്തസ്സോടെയും സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള അവബോധത്തോടെയും വരണമെന്നും മധു ചോപ്ര പറഞ്ഞു.
എന്നാല്‍ പരസ്യത്തെ ന്യായീകരിച്ച കൃതി ഇന്റർനെറ്റിലെ വിമർശനത്തിനെതിരെ പ്രതികരിച്ചു. കങ്കണയുടെ പേര് നേരിട്ട് പരാമർശിക്കാതെ, രക്ഷാ ബന്ധന്റെ അർത്ഥത്തെക്കുറിച്ചാണ് കൃതി കുറിച്ചത്. പാരമ്പര്യങ്ങളും സംസ്കാരവും ഒരു സ്ത്രീയുടെ വസ്ത്രങ്ങളാൽ നിർണ്ണയിക്കപ്പെടുന്നില്ലെന്ന് വാദിച്ചു. ‘‘മറ്റൊരു സ്ത്രീ എന്ത് ധരിക്കുന്നു എന്നതിനെക്കുറിച്ച് ഇത്രയധികം വിഷമിക്കുന്നത് എന്തിനാണ്. ബഹുമാനപൂർവ്വം, പരിണമിക്കുക...
പി.എസ്: രാഖി കെട്ടിയത് ഞാനാണ്, എനിക്ക് അതിൽ ഒരു പ്രശ്നവുമില്ലെങ്കിൽ, നിങ്ങൾക്ക് എന്തിനാണിത്ര പ്രശ്നം? ഉത്സവങ്ങളുടെ സാരാംശം നിങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളിലല്ല; അത് പാരമ്പര്യങ്ങളോട് നിങ്ങൾ ബന്ധിപ്പിക്കുന്ന വികാരങ്ങളിലും അർത്ഥത്തിലുമാണ്.
രക്ഷാ ബന്ധൻ ഒരു സംരക്ഷണ ബന്ധമാണ്. ഞാനും എന്റെ സഹോദരിയും പരസ്പരം രാഖി കെട്ടുന്നു. ഒരു സഹോദരൻ സംരക്ഷിക്കുന്നതുപോലെ ഞങ്ങള്‍ക്ക് പരസ്പരം സംരക്ഷിക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. പരസ്പരം ആരോഗ്യത്തിനും സന്തോഷത്തിനും ദീർഘായുസ്സിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളെ സംബന്ധിച്ച്, ഈ പ്രാർത്ഥനയും വാഗ്ദാനവും ഞങ്ങളുടെ നായ്ക്കൾക്കും ബാധകമാണ്. എല്ലാത്തിനുമുപരി, അവർ ഞങ്ങളുടെ കുടുംബമാണ്...
കൂടാതെ, സ്ത്രീകൾ എന്ത് ധരിക്കണമെന്ന് പറയുന്നത് നമ്മൾ എപ്പോഴാണ് നിർത്തുക? വർഷങ്ങളായി എത്നിക് ഫാഷൻ പരിണമിച്ചിട്ടുണ്ടെങ്കിലും, ഒരു സ്ത്രീക്ക് അവളുടെ സംസ്കാരത്തോടുള്ള ബഹുമാനം ഇപ്പോഴും അളക്കുന്നത് അവളുടെ വസ്ത്രങ്ങളിലൂടെയാണ്. സംസ്കാരവും പാരമ്പര്യവും അവളുടെ ഹൃദയത്തിലാണ്, അവളുടെ നെക്ക്ലൈനിലല്ല...’’ എന്നാണ് കൃതി കുറിച്ചത്. കൃതിയുടെ ഈ പോസ്റ്റിനും വലിയ വിമര്‍ശനങ്ങള്‍ ലഭിക്കുന്നുണ്ട്. കരിയറില്‍ തിളങ്ങി നില്ക്കുന്ന കൃതിയെ അവസാനമായി കണ്ടത് ‘കോക്ക്ടെയിൽ 2’ എന്ന ചിത്രത്തിലാണ്.







Comments