
ബോളിവുഡിന്റെ പ്രിയതാരം കൃതി സനോണ്‍ ‘ഗിവ’ ജ്വല്ലറിയുടെ 36 സെക്കൻഡ് ദൈർഘ്യമുള്ള രക്ഷാ ബന്ധൻ പരസ്യം വന്നതോടെ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ വേഷവിധാനമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ഐവറി ബ്രേലെറ്റ്-സ്റ്റൈൽ ബ്ലൗസും കേപ്പും ഡ്രാപ്പ് ചെയ്ത പാവാടയും ധരിച്ചുള്ള കൃതിയുടെ പരസ്യം സംസ്കാരത്തെയും രക്ഷാബന്ധന്‍ എന്ന പവിത്രബന്ധത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നതടക്കമായിരുന്നു വിമര്‍ശനങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ പലരും ഈ വിവാദങ്ങളെ സംബന്ധിച്ചുള്ള തങ്ങളുടെ നിലപാടുകള്‍ പങ്കിട്ടിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഒന്നും പറയാതിരുന്നിട്ടും തന്റെ പേരില്‍ പല ഫേക്ക് വാര്‍ത്തകളും വരുന്നുണ്ടെന്ന് തുറന്നു പറയുകയാണ് ഗായകൻ സോനു നിഗം. കൃതി സനോണിന്റെ രക്ഷാബന്ധൻ പരസ്യ വിവാദത്തെക്കുറിച്ചുള്ള പ്രസ്താവന തന്റെ പേരിൽ തെറ്റായി ആരോപിക്കപ്പെട്ടതിനെക്കുറിച്ചാണ് സോനു സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റിപ്പോർട്ടിനെ അപലപിച്ച സോനു നിഗം, പോസ്റ്റിന് പിന്നിൽ താനല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
“ഇത് ഞാനല്ല, ഇത് ഒരിക്കലും ഞാനല്ല... സോനു നിഗം സിംഗ് എന്ന മറ്റൊരാളിൽ നിന്നാണ് എക്സ് പോസ്റ്റ് വന്നതെന്നതിനാലാണ് ആശയക്കുഴപ്പം ഉണ്ടായത്. എന്നാല്‍ ഞാന്‍ എക്സില്‍ ഇല്ല...’’ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് സോനു നിഗം കുറിച്ചു.
എന്നാല്‍ ഇപ്പോഴിതാ ഒന്നും പറയാതിരുന്നിട്ടും തന്റെ പേരില്‍ പല ഫേക്ക് വാര്‍ത്തകളും വരുന്നുണ്ടെന്ന് തുറന്നു പറയുകയാണ് ഗായകൻ സോനു നിഗം. കൃതി സനോണിന്റെ രക്ഷാബന്ധൻ പരസ്യ വിവാദത്തെക്കുറിച്ചുള്ള പ്രസ്താവന തന്റെ പേരിൽ തെറ്റായി ആരോപിക്കപ്പെട്ടതിനെക്കുറിച്ചാണ് സോനു സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റിപ്പോർട്ടിനെ അപലപിച്ച സോനു നിഗം, പോസ്റ്റിന് പിന്നിൽ താനല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
“ഇത് ഞാനല്ല, ഇത് ഒരിക്കലും ഞാനല്ല... സോനു നിഗം സിംഗ് എന്ന മറ്റൊരാളിൽ നിന്നാണ് എക്സ് പോസ്റ്റ് വന്നതെന്നതിനാലാണ് ആശയക്കുഴപ്പം ഉണ്ടായത്. എന്നാല്‍ ഞാന്‍ എക്സില്‍ ഇല്ല...’’ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് സോനു നിഗം കുറിച്ചു.
പ്രസ്താവന തന്റേതല്ലെന്ന് ഗായകന്‍ സോനു നിഗം വ്യക്തമാക്കിയതിന് ശേഷം, ഈ വിഷയത്തിലുള്ള ആശയക്കുഴപ്പത്തിന് പിന്നിലുള്ള സോനു നിഗം സിംഗും എക്സിലൂടെ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സോനു നിഗം സിംഗ് എന്ന സ്വന്തം അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് പങ്കിട്ടതെന്നും അതേ പേരിലുള്ള പൊതു വ്യക്തികൾക്ക് പ്രസ്താവനകൾ നൽകുന്നതിനുമുമ്പ് ഉറവിടം പരിശോധിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
‘‘വ്യക്തതയ്ക്കായി പറയുകയാണ്... പോസ്റ്റ് എന്റെ സോനു നിഗം സിംഗ് എന്ന അക്കൗണ്ടിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്. പോസ്റ്റ് തന്റേതല്ലെന്ന് ഗായകന്‍ ഇപ്പോൾ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്താവനകൾ നൽകുന്നതിനുമുമ്പ് ഉറവിട അക്കൗണ്ട് പരിശോധിക്കാൻ ഞാൻ മാധ്യമ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കുന്നു, പ്രത്യേകിച്ച് രണ്ട് പേർ ഒരേ പേര് പങ്കിടുമ്പോൾ...’’ സോനു നിഗം സിംഗ് കുറിച്ചു.







Comments