
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണത്തെ തുടർന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവികളിൽ നിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി.
‘യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തത്’ എന്നായിരുന്നു ഷാക്കിറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിലവിലെ നിയമപ്രകാരം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്നും ഷാക്കിർ പോസ്റ്റിൽ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.
അതേസമയം, ഷൗക്കത്തിന്റെ മൊബൈൽ ഫോൺ പൊലീസ് ഇതുവരെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ല. മരണദിവസം പൊലീസ് ഫോൺ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് കുടുംബത്തിന് തന്നെ തിരികെ നൽകി. പാറ്റേൺ ലോക്കുള്ളതിനാൽ മൊബൈൽ ഫോൺ തുറക്കാൻ കഴിയുന്നില്ലെന്ന് ബന്ധു ഷക്കീർ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണെങ്കിലും ആത്മഹത്യാ പ്രേരണയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
‘യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തത്’ എന്നായിരുന്നു ഷാക്കിറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിലവിലെ നിയമപ്രകാരം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്നും ഷാക്കിർ പോസ്റ്റിൽ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.
അതേസമയം, ഷൗക്കത്തിന്റെ മൊബൈൽ ഫോൺ പൊലീസ് ഇതുവരെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ല. മരണദിവസം പൊലീസ് ഫോൺ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് കുടുംബത്തിന് തന്നെ തിരികെ നൽകി. പാറ്റേൺ ലോക്കുള്ളതിനാൽ മൊബൈൽ ഫോൺ തുറക്കാൻ കഴിയുന്നില്ലെന്ന് ബന്ധു ഷക്കീർ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണെങ്കിലും ആത്മഹത്യാ പ്രേരണയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.







Comments