
ന്യൂഡൽഹി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനെ തുടർന്ന് ജെറ്റ് ഇന്ധന വില വർദ്ധിപ്പിച്ചു. വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനം ഇന്ധന വിലയായിരിക്കെ, ഇത് വിമാന യാത്രാനിരക്ക് വർദ്ധിപ്പിക്കാൻ കാരണമായേക്കാം.
വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) നിരക്ക് ആഭ്യന്തര വിമാനക്കമ്പനികൾക്ക് തുടർച്ചയായ രണ്ടാം മാസവും ചെലവേറിയതായി മാറി. എടിഎഫ് വില ലിറ്ററിന് 6.28 രൂപ അല്ലെങ്കിൽ 5.46 ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ നിരക്ക് ലിറ്ററിന് 115 രൂപയിൽ നിന്ന് 121.28 രൂപയായി ഉയർന്നു .ഇത് വിമാന കമ്പനികൾക്ക് മേൽ സമ്മർദമുണ്ടാക്കുന്നു.
ഇന്ധനച്ചെലവ് വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിൽ ഒന്നായതിനാൽ, പുതിയ വിലവർദ്ധന അവയുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കും. ഉയർന്ന ഇന്ധന വില ഒടുവിൽ വിമാന യാത്രാനിരക്ക് വർദ്ധിക്കുന്നതിന് കാരണമായേക്കാമെങ്കിലും, യാത്രക്കാരുടെ ഡിമാൻഡ്, വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം, സീറ്റുകളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളും ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കുന്നുണ്ട്.
ഓഗസ്റ്റ് 1-ന് എടിഎഫ് വില ലിറ്ററിന് 110 രൂപയിൽ നിന്ന് 115 രൂപയായി ഉയർത്തിയതിന് സമാനമാണ് ഈ വർദ്ധനവ്. അതിന് മുമ്പ്, ജൂലൈയിൽ ഇന്ധന വില ലിറ്ററിന് 5 രൂപ കുറച്ചിരുന്നു.
വാണിജ്യ വിമാനങ്ങൾ ഉപയോഗിക്കുന്ന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) നിരക്ക് ആഭ്യന്തര വിമാനക്കമ്പനികൾക്ക് തുടർച്ചയായ രണ്ടാം മാസവും ചെലവേറിയതായി മാറി. എടിഎഫ് വില ലിറ്ററിന് 6.28 രൂപ അല്ലെങ്കിൽ 5.46 ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ നിരക്ക് ലിറ്ററിന് 115 രൂപയിൽ നിന്ന് 121.28 രൂപയായി ഉയർന്നു .ഇത് വിമാന കമ്പനികൾക്ക് മേൽ സമ്മർദമുണ്ടാക്കുന്നു.
ഇന്ധനച്ചെലവ് വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിൽ ഒന്നായതിനാൽ, പുതിയ വിലവർദ്ധന അവയുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കും. ഉയർന്ന ഇന്ധന വില ഒടുവിൽ വിമാന യാത്രാനിരക്ക് വർദ്ധിക്കുന്നതിന് കാരണമായേക്കാമെങ്കിലും, യാത്രക്കാരുടെ ഡിമാൻഡ്, വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം, സീറ്റുകളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളും ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കുന്നുണ്ട്.
ഓഗസ്റ്റ് 1-ന് എടിഎഫ് വില ലിറ്ററിന് 110 രൂപയിൽ നിന്ന് 115 രൂപയായി ഉയർത്തിയതിന് സമാനമാണ് ഈ വർദ്ധനവ്. അതിന് മുമ്പ്, ജൂലൈയിൽ ഇന്ധന വില ലിറ്ററിന് 5 രൂപ കുറച്ചിരുന്നു.







Comments