
ചിലരുടെ ജീവിതം പുറത്തുനിന്ന് നോക്കുമ്പോൾ ഒരു സാധാരണ ജോലിയായി തോന്നും. എന്നാൽ അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന പോരാട്ടങ്ങളായിരിക്കും. അത്തരത്തിലൊരു ജീവിതകഥയാണ് സൊമാറ്റോ ഡെലിവറി പങ്കാളിയായ ഉമയുടേത്. അസുഖമായിരുന്നപ്പോഴും ജോലി തുടരുകയും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾക്കൊപ്പം ദിവസവും ഭക്ഷണവിതരണത്തിനായി ബൈക്കോടിക്കുകയും ചെയ്യുന്ന ഉമയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായി മാറിയത്.
ഭർത്താവ് മരിച്ച് പത്ത് വർഷമായതോടെ കുടുംബത്തിന്റെ ചുമതലയും മകന്റെ കാര്യങ്ങളും ഉമയുടെ ചുമലിലായി. പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ് 15 കിലോമീറ്റർ അകലെയുള്ള ക്രിക്കറ്റ് പരിശീലനത്തിന് മകനെ ബൈക്കിൽ കൊണ്ടുപോയ ശേഷമാണ് ദിവസത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. വീട്ടിലെ ജോലികളെല്ലാം പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഡെലിവറി ജോലിക്ക് ഇറങ്ങുകയും രാത്രി 11 മണിവരെ ജോലി ചെയ്യുകയും ചെയ്യുന്നു.
ദിവസവും ഏകദേശം 18 മുതൽ 25 വരെ ഡെലിവറികൾ പൂർത്തിയാക്കുന്ന ഉമ 200 കിലോമീറ്ററിലേറെ ബൈക്കിൽ സഞ്ചരിക്കാറുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനെല്ലാം ഇടയിൽ ഉറങ്ങാൻ ലഭിക്കുന്നത് വെറും അഞ്ച് മണിക്കൂർ മാത്രം. വർഷങ്ങളായി ഒരു ഓർഡർ പോലും റദ്ദാക്കുകയോ ഡെലിവറി വൈകിപ്പിക്കുകയോ ചെയ്യാത്തതിന്റെ പേരിൽ 2020ൽ ഉമയ്ക്ക് സൊമാറ്റോയുടെ സ്റ്റാർ ഡയമണ്ട് അവാർഡ് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഉമയുടെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. വെറും അഭിനന്ദനങ്ങൾക്കപ്പുറം, ഇത്തരത്തിൽ കഠിനാധ്വാനം ചെയ്യുന്ന ഡെലിവറി പങ്കാളികൾക്ക് കൂടുതൽ സുരക്ഷയും മികച്ച തൊഴിൽ സാഹചര്യങ്ങളും ലഭിക്കണമെന്ന അഭിപ്രായങ്ങളും ഉയർന്നു. ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും തളരാതെ മുന്നോട്ടുപോകുന്ന ഒരു അമ്മയുടെ പോരാട്ടമാണ് ഉമയുടെ കഥയെന്നാണ് പലരും പ്രതികരിച്ചത്.
ഭർത്താവ് മരിച്ച് പത്ത് വർഷമായതോടെ കുടുംബത്തിന്റെ ചുമതലയും മകന്റെ കാര്യങ്ങളും ഉമയുടെ ചുമലിലായി. പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ് 15 കിലോമീറ്റർ അകലെയുള്ള ക്രിക്കറ്റ് പരിശീലനത്തിന് മകനെ ബൈക്കിൽ കൊണ്ടുപോയ ശേഷമാണ് ദിവസത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. വീട്ടിലെ ജോലികളെല്ലാം പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഡെലിവറി ജോലിക്ക് ഇറങ്ങുകയും രാത്രി 11 മണിവരെ ജോലി ചെയ്യുകയും ചെയ്യുന്നു.
ദിവസവും ഏകദേശം 18 മുതൽ 25 വരെ ഡെലിവറികൾ പൂർത്തിയാക്കുന്ന ഉമ 200 കിലോമീറ്ററിലേറെ ബൈക്കിൽ സഞ്ചരിക്കാറുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനെല്ലാം ഇടയിൽ ഉറങ്ങാൻ ലഭിക്കുന്നത് വെറും അഞ്ച് മണിക്കൂർ മാത്രം. വർഷങ്ങളായി ഒരു ഓർഡർ പോലും റദ്ദാക്കുകയോ ഡെലിവറി വൈകിപ്പിക്കുകയോ ചെയ്യാത്തതിന്റെ പേരിൽ 2020ൽ ഉമയ്ക്ക് സൊമാറ്റോയുടെ സ്റ്റാർ ഡയമണ്ട് അവാർഡ് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഉമയുടെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. വെറും അഭിനന്ദനങ്ങൾക്കപ്പുറം, ഇത്തരത്തിൽ കഠിനാധ്വാനം ചെയ്യുന്ന ഡെലിവറി പങ്കാളികൾക്ക് കൂടുതൽ സുരക്ഷയും മികച്ച തൊഴിൽ സാഹചര്യങ്ങളും ലഭിക്കണമെന്ന അഭിപ്രായങ്ങളും ഉയർന്നു. ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും തളരാതെ മുന്നോട്ടുപോകുന്ന ഒരു അമ്മയുടെ പോരാട്ടമാണ് ഉമയുടെ കഥയെന്നാണ് പലരും പ്രതികരിച്ചത്.







Comments