
ലണ്ടൻ: അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ ബ്രിട്ടൻ സന്ദർശനത്തിനെതിരെ യുകെയിലെ പ്രവാസി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും. ഭാഗവതിന്റെ സന്ദർശനം ബഹിഷ്‌കരിക്കണമെന്നും അദ്ദേഹത്തിന് വിസയും നയതന്ത്ര സൗകര്യങ്ങളും അനുവദിക്കരുതെന്നും ബ്രിട്ടീഷ് സർക്കാരിനോടും ജനപ്രതിനിധികളോടും സംയുക്ത കൂട്ടായ്മ ആവശ്യപ്പെട്ടു.
ആർഎസ്എസും സംഘപരിവാർ സംഘടനകളും ഉയർത്തുന്ന ഭീഷണികൾ യാഥാർഥ്യവും ഇപ്പോഴും തുടരുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള ഭാഗവതിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
ഹിറ്റ്‌ലറുടെ ജൂത വംശഹത്യാ പദ്ധതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയും സമാനമായ സമീപനം നടപ്പാക്കണമെന്ന് കരുതുന്ന പ്രസ്ഥാനത്തിന്റെ തലവനാണ് മോഹൻ ഭാഗവതെന്ന് കൂട്ടായ്മ കത്തിൽ ആരോപിച്ചു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പിന്നിലുള്ള പ്രത്യയശാസ്ത്രത്തെ നയിക്കുന്ന വ്യക്തിയെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടനകൾ വ്യക്തമാക്കി.
ആർഎസ്എസിന്റെ വിദേശ ശാഖകളിലൂടെ യുകെയിലെ പ്രാദേശിക സമൂഹങ്ങൾക്കിടയിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വിദ്വേഷ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാനും ശ്രമം നടക്കുന്നതായും കൂട്ടായ്മ ആരോപിച്ചു.
ആർഎസ്എസും സംഘപരിവാർ സംഘടനകളും ഉയർത്തുന്ന ഭീഷണികൾ യാഥാർഥ്യവും ഇപ്പോഴും തുടരുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള ഭാഗവതിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
ഹിറ്റ്‌ലറുടെ ജൂത വംശഹത്യാ പദ്ധതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയും സമാനമായ സമീപനം നടപ്പാക്കണമെന്ന് കരുതുന്ന പ്രസ്ഥാനത്തിന്റെ തലവനാണ് മോഹൻ ഭാഗവതെന്ന് കൂട്ടായ്മ കത്തിൽ ആരോപിച്ചു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും പിന്നിലുള്ള പ്രത്യയശാസ്ത്രത്തെ നയിക്കുന്ന വ്യക്തിയെ ബ്രിട്ടനിലേക്ക് സ്വാഗതം ചെയ്യുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടനകൾ വ്യക്തമാക്കി.
ആർഎസ്എസിന്റെ വിദേശ ശാഖകളിലൂടെ യുകെയിലെ പ്രാദേശിക സമൂഹങ്ങൾക്കിടയിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വിദ്വേഷ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാനും ശ്രമം നടക്കുന്നതായും കൂട്ടായ്മ ആരോപിച്ചു.







Comments