
പത്തനംതിട്ട: ദേവികുളം എം.എല്‍.എ: എസ്. രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലത്തിന് ഇരട്ടപ്പട്ടയം. ഒന്നു രവീന്ദ്രന് പട്ടയവും മറ്റേതു വ്യാജനും. രണ്ടുപേരുടെ പേരിലായിട്ടാണ് പട്ടയങ്ങള്‍. എന്നാല്‍ ഭൂമിയുടെ യഥാര്‍ഥ ഉടമ പൊതുമരാമത്ത് വകുപ്പും.
ദേവികുളം താലൂക്കില്‍ സര്‍വേ നമ്പര്‍ 62/9 ലാണ് രാജേന്ദ്രന് താമസിക്കുന്ന വീട്. അഞ്ചു സെന്റ് സ്ഥലത്തിന് ന്തക്ക/99/99, ന്തക്ക/3/2000 എന്നിങ്ങനെ രണ്ടു പട്ടയങ്ങളാണുള്ളത്. 99ലേതു രവീന്ദ്രന് പട്ടയമാണ്. ജയ, ഡോബി കോളനി, മൂന്നാര്‍ എന്ന വിലാസത്തിലുള്ള അപേക്ഷയിലാണ് പട്ടയം അനുവദിച്ചത്. ഈ പേരില്‍ ഒരു സ്ത്രീയാണ് പട്ടയം കൈപ്പറ്റിയതും. എന്നാല്‍ അതു വ്യാജപ്പേരില്‍ പട്ടയം തട്ടിയെടുത്തതായിരുന്നുവെന്നു പിന്നീടു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
1999ലാണ് അഞ്ച് സെന്റിനു വേണ്ടി ജയ എന്നപേരില്‍ അപേക്ഷ നല്‍കിയത്. ആ വര്‍ഷംതന്നെ ചേര്‍ന്ന മൂന്നാം താലൂക്ക് ലാന്‍ഡ് അസൈന്മെന്റ് കമ്മറ്റി അപേക്ഷ അംഗീകരിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടയം ഒപ്പിട്ടു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് അന്നത്തെ ദേവികുളം അഡി. തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രനായിരുന്നു. ഈ സ്ഥലത്ത് മൂന്നാര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാല്രാജിനും പട്ടയം അനുവദിച്ചിരുന്നു. ഈ ഭൂമിയോട് ചേര്‍ന്ന് നിരവധി പേര് ഇപ്പോള്‍ താമസിക്കുന്നുണ്ട്. ഇവരുടെ കൈവശമുള്ളതും വ്യാജപ്പട്ടയങ്ങളാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.
എസ്. രാജേന്ദ്രന് താമസിച്ചിരുന്ന വീടും സ്ഥലവും ഒഴിയണമെന്ന് കാട്ടി മൂന്നാര്‍ ആദ്യ ദൗത്യസംഘത്തിന്റെ നിര്‍ദേശപ്രകാരം 2007 മേയ് 16ന് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. മൂന്നാര്‍ സ്വദേശി ലിസി ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് വീടെന്നും ഇവിടെ താന്‍ ഒന്നേകാല്‍ വര്‍ഷമായി താമസിക്കുകയാണെന്നുമായിരുന്നു എം.എല്‍.എ അന്നു നല്കിയ മറുപടി. ഈ സ്ഥലത്ത് വീട് നിര്‍മിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി കഴിഞ്ഞ ജനുവരിയില്‍ രാജേന്ദ്രന് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയതോടെയാണ് മൂന്നാര്‍ വിഷയം വീണ്ടും ചൂടുപിടിച്ചത്.
കെ.ഡി.എച്ച്. വില്ലേജിലെ വ്യാജപട്ടയങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ എസ്. രാജേന്ദ്രന് താമസിക്കുന്ന സ്ഥലത്തിന്റെ ഉടമ വ്യാജപട്ടയം നിര്‍മിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ന്തക്ക/3/2000 എന്ന നമ്പരിലുള്ള പട്ടയം ലിജി ജോസഫ്, ന്ദ/ഗ്ന ജോസഫ്, കുന്നുംപുറത്ത്, 26 മുറി ലെയ്ന്‍, മൂന്നാര്‍ എന്ന വിലാസത്തില്‍ നല്കിയിരിക്കുന്നതാണ്. ഇത് വ്യാജമാണെന്നതിന് വിജിലന്‍സ് ധാരാളം തെളിവുകളും സംഘടിപ്പിച്ചിരുന്നു.
അഡി. തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന് 1999ല്‍ വിളിച്ചു കൂട്ടിയ മൂന്ന് ലാന്‍ഡ് അസൈന്മെന്റ് കമ്മറ്റികളല്ലാതെ 2003 വരെ മറ്റു കമ്മറ്റികള്‍ ഒന്നും ചേര്‍ന്നിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം വ്യക്തമാകുന്നു. ലാന്‍ഡ് അസൈന്മെന്റ് കമ്മറ്റി അംഗീകരിച്ച് നല്‍കാത്ത പട്ടയത്തിന് നിയമസാധുതയില്ല. ഇതു കൊണ്ട് തന്നെ 10/2003 നമ്പരായി ലിജി ജോസഫിന് എതിരേ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.






