
ബ്ലൂ വെയ്ല് ഗെയിമിന്റെ ഇരയായി കണ്ണൂരില്‍ ഐടിഐ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ആദ്യം കരുതിയത് പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയെന്ന്. കണ്ണൂര്‍ തലശേരിയിലെ സാവന്ത് തൂങ്ങിമരിച്ചത് കഴിഞ്ഞ മേയിലാണ്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായ മനോജ് ആത്മഹത്യ ചെയ്ത സംഭവം ഗെയിം പിന്തുടര്ന്നിട്ടാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് തലശേരിയിലെ സാവന്തിന്റെ മരണത്തിലും സമാനമായ സംഭവങ്ങള്‍ നടന്നതായി അമ്മയ്ക്കു സംശയം തോന്നിയതോടെ അന്വേഷണം ആ വഴിക്കു നീങ്ങിയിട്ടുണ്ട്.
ബ്ലൂ വെയ്ല് ഗെയിമിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലാതിരുന്നതും വിപുലമായ അന്വേഷണം നടക്കാതിരിക്കാന്‍ കാരണമായി. കേസന്വേഷിച്ച തലശേരി പോലീസ് സാവന്തിന്റെ മൊെബെല്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചിരുന്നു. പ്രണയെനെരാശ്യത്തെത്തെത്തുടര്ന്നാണ് ആത്മഹത്യയെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായ മനോജ് ആത്മഹത്യ ചെയ്ത സംഭവം ഗെയിം പിന്തുടര്ന്നിട്ടാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് തലശേരിയിലെ സാവന്തിന്റെ മരണത്തിലും സമാനമായ സംഭവങ്ങള്‍ നടന്നതായി അമ്മ ഓര്‍മ്മിച്ചത്. മാതാപിതാക്കള്‍ നല്കിയ വിവരങ്ങള്‍ ബ്ലൂ വെയ്ലിലേക്കാണു സംശയമുന നീട്ടുന്നത്.
കേസന്വേഷിച്ച തലശേരി പോലീസ് സാവന്തിന്റെ മൊെബെല്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചിരുന്നു. പ്രണയെനെരാശ്യത്തെത്തുടര്ന്നുള്ള ആത്മഹത്യ എന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, ആത്മഹത്യയ്ക്കു മുന്‍പ് സാവന്തിന്റെ പെരുമാറ്റത്തില്‍ പല അസ്വാഭാവികതകളും ഉണ്ടായിരുന്നതായി സാവന്തിന്റെ അമ്മ എം.കെ. ഷാഖി പറയുന്നു. അക്കാലങ്ങളില്‍ രാത്രി വളരെ െവെകിയാണു സാവന്ത് ഉറങ്ങിയിരുന്നത്. ചിലപ്പോള്‍ രാത്രി െവെകി പുറത്തുപോയി പുലര്‍ച്ചെയോടെയാണ് തിരിച്ചുവന്നിരുന്നത്. അതേപ്പറ്റി ചോദിച്ചാല്‍ പൊട്ടിത്തെറിക്കുമായിരുന്നു. പലപ്പോഴും െകെയിലും നെഞ്ചിലും മുറിപ്പാടുകള്‍ കണ്ടിരുന്നതായും അമ്മ പറഞ്ഞു. ഒരിക്കല്‍ െകെയില്‍ എസ്.എ.ഐ. എന്ന് കോമ്പസ് കൊണ്ടു കോറിവരഞ്ഞതായി കണ്ടെത്തിയിരുന്നു. തന്നെ ഇനി കാണേണ്ടതില്ലെന്നും വിദൂരമായ ഒരു സ്ഥലത്തേക്കു പോകുകയാണെന്നും ഒരു ദിവസം വീട്ടുകാരോടു പറഞ്ഞു. ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ചേര്‍ന്ന് ഏറെ നേരം അന്വേഷിച്ചപ്പോള്‍ സാവന്തിനെ തലശേരിയിലെ പഴയ കടല്പ്പാലത്തിലാണു കണ്ടെത്തിയത്.
െകെയിലുണ്ടായിരുന്ന പുസ്തകക്കെട്ടുകള്‍ കടലില്‍ വലിച്ചെറിഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നെങ്കിലും പഴയ അവസ്ഥയിലുള്ള കുട്ടിയായി ഒരിക്കലും മാറാതെ മറ്റേതോ ലോകത്ത് ജീവിക്കുന്നതായാണ് കുടുംബക്കാര്‍ക്കും അനുഭവപ്പെട്ടതത്രേ. ഒരു തവണ സ്വയം െകെ മുറിച്ചതിനെത്തുടര്‍ന്ന് സ്റ്റിച്ച് ഇടേണ്ടിവന്നു. പിന്നീടൊരിക്കല്‍ വീടിന്റെ മുകള്‍ നിലയിലേക്കു പോകുകയും ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയശേഷം ജീവനൊടുക്കുകയുമായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ ഏല്‍പ്പിച്ച നിരവധി ദൃശ്യങ്ങള്‍ സാവന്ത് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിലുണ്ട്. വിചിത്ര സ്വഭാവരീതികള്‍ പ്രകടിപ്പിച്ചിരുന്ന ഷക്കാലത്ത് ഭക്ഷണത്തോട് തീരെ താല്‍പ്പര്യമുണ്ടായിരുന്നില്ല.
ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. മകന് പ്രേതസിനിമകള്‍ ധാരാളമായി കാണാറുണ്ടായിരുന്നെന്നും അമ്മ പറയുന്നു. വിചിത്രരീതികള്‍ കാരണം പലതവണ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നു. കഴിഞ്ഞ മേയ് 19 നാണ് കൊളശ്ശേരി നാമത്തുവീട്ടില് സാവന്ത്(22) ആത്മഹത്യ ചെയ്തത്. ഹരീന്ദ്രന്‍-ഷാഖി ദമ്പതികളുടെ ഏകമകനായ സാവന്ത് തലശേരി ജഗന്നാഥ് ഐ.ടി.ഐയില്‍ നിന്നു റാങ്കോടെയാണ് ഡ്രാഫ്റ്റ്മാന് കോഴ്സ് പാസായത്. പ്രമുഖ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമന ഉത്തരവ് ലഭിക്കുകയും ചെയ്തിരുന്നു. മൊെബെല്‍ ഫോണ്‍ ഉപയോഗിച്ച് ഗെയിം കളിക്കുന്നതില്‍ ഏറെ തല്പ്പരനായിരുന്ന സാവന്തിന് വലിയ സൗഹൃദങ്ങള്‍ ഉണ്ടായിരുന്നില്ല.






