
ചണ്ഡീഗഡ്: സ്ത്രീ പീഡനത്തില്‍ കുരുങ്ങി തടവിന് ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് രാം റഹീമിന് പഞ്ചാബില്‍ മാത്രം സമ്പാദ്യം 58.20 കോടി. ദേരാ സച്ചാ സൗദാ തലവന്‍ കുറ്റക്കാരനാണെന്ന് ആഗസ്റ്റ് 25 ന് പഞ്ചകുലയിലെ സിബിഐ കോടതി വിധിച്ചതിന് പിന്നാലെ വിവിധ ജില്ലകളില്‍ അനുയായികള്‍ നടത്തി അക്രമത്തില്‍ 1.89 കോടിയുടെ നഷ്ടമാണ് സംസ്ഥാനം കണക്കാക്കപ്പെട്ടിട്ടുള്ളത്.
ഒമ്പതു ജില്ലകളിലുമായി നടപ്പിലാക്കിയ സുരക്ഷാ സംവിധാനവും അതിനായി ഓടിയ സര്‍ക്കാര്‍വാഹനങ്ങളുടെ ഇന്ധനവുമെല്ലാം ഇതില്‍ ഉള്‍പ്പെടും. കലാപത്തില്‍ നശിപ്പിക്കപ്പെട്ട സ്വകാര്യ വസ്തുവകകളുടെ കണക്കുകള്‍ ഏഴു ദിവസത്തിനിടയില്‍ വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ആഗസ്റ്റ് 28 ന് സര്‍ക്കാര്‍ നോട്ടീന് പുറപ്പെടുവിച്ചിരുന്നു. ഇത് കൂടി കണക്കാക്കിയ ശേകമായിരിക്കും മൊത്തം തുക പറയുക.
എട്ട് ജില്ലകളില്‍ സുരക്ഷാ സംവിധാനം ഒരുക്കാനായി ഏറ്റവും പണം ചെലവാക്കേണ്ടി വന്നത് മുക്ത്സറിലായിരുന്നു. ഇവിടെ ഏകദേശം 60 ലക്ഷം രുപയുടെ പണി ആവശ്യമായി വന്നു. ഏറ്റവും കുറവ് ചെലവഴിച്ചത് വെറും 10,000 മാത്രം ചെലവായ മോഗയിലാണ്. സംഗ്രൂര്‍, ബര്‍ണാല, മൊഹാലി, ബതീന്ദാ, മാന്‍സാ, ഫിറോസ്പൂര്‍, ഫസില്‍ക്ക, ഫരീദ്കോട്ട്, മുക്ത്സര്‍, മോഗ എന്നിങ്ങനെ 10 ജില്ലകളിലായിരുന്നു മുന്നറിയിപ്പ് നല്‍കിയിരുന്നത്. പാട്യാല, ബതീന്ദാ, മാന്‍സാ, ഫരീദ്കോട്ട്, ഫിറോസ്പൂര്‍, മാലൗട്ട് സബ്ഡിവിഷന് എന്നിങ്ങനെ ആറു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മോഗ, ബാഗ്പുരാനാ, അബോഹാര്‍ നഗരം എന്നിവിടങ്ങളില്‍ നിശാനിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാര്‍ ഗ്രാമീണരെ 600 ട്രക്കുകളിലും ബസുകളിലുമായാണ് തിരിച്ചയച്ചത്. കലാപത്തിന് പിന്നാലെ പഞ്ചകുലയിലും മറ്റും ശനിയും ഞായറും പോലീസ് എസ്കോര്‍ട്ട് പോയി. പൊതുമുതല്‍ നശിപ്പിച്ച 51 സംഭവങ്ങളാണ് ഉണ്ടായത്. 66 എഫ്ഐആറുകളിലായി 133 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് മാന്‍സ (26)യിലും ബതീന്ദയിലുമാണ്. ഫിറോസ്പൂര്‍ (23) സംഗ്രൂര്‍ (23), ബര്‍ണാല (16) എന്നിവിടങ്ങളിലാണ് കുറച്ച് അറസ്റ്റ് നടന്നത്. ദേരാവിഷയം കൈകാര്യം ചെയ്യാന്‍ ജില്ല തിരിച്ച് വന്‍ തുകയാണ് പഞ്ചാബ് കണക്കാക്കിയിരിക്കുന്നത്. ബതീന്ദയില് 31,45,371 , ബര്‍ണാലയില്‍ 1,38932, ഫസില്‍ക്കയില്‍ 42,25,200 രൂപയും മോഗയില്‍ 10,000, മുക്തസറില്‍ 60,14,127, റോപ്പറില്‍ 1,13,000 നവന്ഷെററില് 15,000 എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.






