
ചാലക്കൂടി: റീയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണിയെയും സഹായി രഞ്ജിത്ത് പൈനാടനെയും പോലീസ് പൊക്കിയത് സുഹൃത്ത് സുതന്റെ കാറില്‍ കോയമ്പത്തൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍. രാജീവന് കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ ഇരുവരും ആലപ്പുഴയിലേക്കാണ് മുങ്ങിയത്. അവിടെ നിന്നും സുതന്റെ കാറില്‍ പാലക്കാട്ടേക്ക് കടക്കുകയായിരുന്നു.
പാലക്കാട് മംഗലം ഡാമിന് സമീപത്തെ ഒളിസങ്കേതത്തില്‍ ഇരുവരും ഉണ്ടെന്ന വിവരം പോലീസിന് നേരത്തേ തന്നെ കിട്ടിയിരുന്നു. പ്രതികള്‍ കോയമ്പത്തൂരേക്ക് കടന്നെന്നായിരുന്നു ആദ്യം പോലീസിന് കിട്ടിയ വിവരം. അതിന് ശേഷമാണ് ഇവര്‍ ഒളി സങ്കേതത്തില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കിയത്. ഇന്നലെ ഉച്ചയ്ക്കാണ് ചുവന്ന കാറില്‍ ജോണിയും എറണാകുളം വാപ്പലശേരിക്കാരനായ രഞ്ജിത്തും കൊന്നേല്ക്കല് കടവില്‍ എത്തിയത്. മംഗലംഡാം പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന 98 ഏക്കര്‍ വിസ്തൃതമായ റബ്ബര്‍തോട്ടത്തിലെ മാനേജര്‍ ഷെഡ്ഡിലായിരുന്നു ഇവരുടെ വാസം.
രാത്രി പതിനൊന്നരയോടെ ഇവിടെയെത്തിയ പോലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയ്ക്കുകയും ചെയ്തു. കൈകള്‍ കെട്ടി വടക്കാഞ്ചേരി സ്റ്റേഷനില്‍ എത്തിക്കുകയും രാത്രി തന്നെ ചാലക്കുടിയില്‍ നിന്നുള്ള പോലീസ് സംഘമെത്തി കൊണ്ടുപോകുകയും ചെയ്തു. തക്കസമയത്തുള്ള പോലീസിന്റെ ഇടപെടലുകളാണ് പ്രതികളെ പൂട്ടാനായത്. താമസം വരുത്തിയിരുന്നെങ്കില്‍ ഇവര്‍ കോയമ്പത്തൂരിലേക്ക് കടക്കുമായിരുന്നു. നേരത്തേയും ഇവിടെ വന്ന് താമസിച്ചിട്ടുള്ള പരിചയമാണ് ഇവിടം ഒളിയിടമാക്കാന് ജോണിയെ പ്രേരിപ്പിച്ചത്.
ഈ തോട്ടം ജോണിയും കൂട്ടരും കൊല്ലം സ്വദേശിയില്‍ നിന്നും തട്ടിയെടുത്തതായും വിവരമുണ്ട്. അധികം ജനവാസമില്ലാത്ത ഇവിടം ജോണിയുടെ ഭൂമിയിടപാട് സംബന്ധിച്ച ബന്ധത്തില്‍ പെട്ടതാണെന്നാണ് പോലീസ് പറയുന്നത്. തവളപ്പാറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു ബ്രോക്കര്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. പിതാവിനെ വധിക്കുമെന്ന് അഭിഭാഷകനും ചക്കര ജോണിയും നേരത്തേ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായിട്ടാണ് രാജീവന്റെ മകന് അഖില്‍ പറയുഞ്ഞിരിക്കുന്നതും. ഇക്കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.
പാലക്കാട് മംഗലം ഡാമിന് സമീപത്തെ ഒളിസങ്കേതത്തില്‍ ഇരുവരും ഉണ്ടെന്ന വിവരം പോലീസിന് നേരത്തേ തന്നെ കിട്ടിയിരുന്നു. പ്രതികള്‍ കോയമ്പത്തൂരേക്ക് കടന്നെന്നായിരുന്നു ആദ്യം പോലീസിന് കിട്ടിയ വിവരം. അതിന് ശേഷമാണ് ഇവര്‍ ഒളി സങ്കേതത്തില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കിയത്. ഇന്നലെ ഉച്ചയ്ക്കാണ് ചുവന്ന കാറില്‍ ജോണിയും എറണാകുളം വാപ്പലശേരിക്കാരനായ രഞ്ജിത്തും കൊന്നേല്ക്കല് കടവില്‍ എത്തിയത്. മംഗലംഡാം പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന 98 ഏക്കര്‍ വിസ്തൃതമായ റബ്ബര്‍തോട്ടത്തിലെ മാനേജര്‍ ഷെഡ്ഡിലായിരുന്നു ഇവരുടെ വാസം.
രാത്രി പതിനൊന്നരയോടെ ഇവിടെയെത്തിയ പോലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയ്ക്കുകയും ചെയ്തു. കൈകള്‍ കെട്ടി വടക്കാഞ്ചേരി സ്റ്റേഷനില്‍ എത്തിക്കുകയും രാത്രി തന്നെ ചാലക്കുടിയില്‍ നിന്നുള്ള പോലീസ് സംഘമെത്തി കൊണ്ടുപോകുകയും ചെയ്തു. തക്കസമയത്തുള്ള പോലീസിന്റെ ഇടപെടലുകളാണ് പ്രതികളെ പൂട്ടാനായത്. താമസം വരുത്തിയിരുന്നെങ്കില്‍ ഇവര്‍ കോയമ്പത്തൂരിലേക്ക് കടക്കുമായിരുന്നു. നേരത്തേയും ഇവിടെ വന്ന് താമസിച്ചിട്ടുള്ള പരിചയമാണ് ഇവിടം ഒളിയിടമാക്കാന് ജോണിയെ പ്രേരിപ്പിച്ചത്.
ഈ തോട്ടം ജോണിയും കൂട്ടരും കൊല്ലം സ്വദേശിയില്‍ നിന്നും തട്ടിയെടുത്തതായും വിവരമുണ്ട്. അധികം ജനവാസമില്ലാത്ത ഇവിടം ജോണിയുടെ ഭൂമിയിടപാട് സംബന്ധിച്ച ബന്ധത്തില്‍ പെട്ടതാണെന്നാണ് പോലീസ് പറയുന്നത്. തവളപ്പാറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു ബ്രോക്കര്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. പിതാവിനെ വധിക്കുമെന്ന് അഭിഭാഷകനും ചക്കര ജോണിയും നേരത്തേ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായിട്ടാണ് രാജീവന്റെ മകന് അഖില്‍ പറയുഞ്ഞിരിക്കുന്നതും. ഇക്കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.







Comments