
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും, മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് ഒരിക്കലും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്ത് നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് ബോർഡ് അറിയിച്ചതെന്നും പറഞ്ഞു.
സ്റ്റേറ്റ് ലാബിന്റെ പരിശോധനയ്ക്ക് ശേഷമാണ് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കി ശബരിമലയിലേക്ക് നെയ്യ് എത്തിച്ചതെന്നും, ഗുണനിലവാരത്തിൽ വീഴ്ചയുണ്ടെന്ന് ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്നും, അമിതലാഭത്തിനായി മിൽമ ഒരിക്കലും കൃത്രിമം നടത്താറില്ലെന്നും കെ.എസ്. മണി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടപാടുകാർക്ക് ഇതിൽ പങ്കുണ്ടോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മിൽമയുടെ ലോഗോയോ എംബ്ലമോ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
നിലവിലുള്ള അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും, അന്വേഷണത്തിൽ മിൽമയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ മുന്നറിയിപ്പ് നൽകി.
വിവാദം വ്യാപകമായി പ്രചരിച്ചിട്ടും ആരും ഔദ്യോഗികമായി വിശദീകരണം തേടിയില്ലെന്നും, ഇതിന് ശേഷവും മിൽമ നെയ്യുടെ വിൽപനയിൽ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നെയ്യ് മാറ്റിയതാണെങ്കിൽ അത് പമ്പയിലെ പരിശോധനയിൽ കണ്ടെത്തേണ്ടതായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കള്ളത്തരം നടന്നിട്ടുണ്ടെങ്കിൽ ശബരിമല അധികൃതർ എന്തുകൊണ്ട് സമയബന്ധിതമായി മിൽമയെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം യൂണിയൻ എംഡിയുടെ വിശദീകരണം ലഭിച്ച ശേഷമാകും ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും കെ.എസ്. മണി അറിയിച്ചു.
സ്റ്റേറ്റ് ലാബിന്റെ പരിശോധനയ്ക്ക് ശേഷമാണ് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കി ശബരിമലയിലേക്ക് നെയ്യ് എത്തിച്ചതെന്നും, ഗുണനിലവാരത്തിൽ വീഴ്ചയുണ്ടെന്ന് ദേവസ്വം ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ മിൽമയ്ക്ക് യാതൊരു പങ്കുമില്ലെന്നും, അമിതലാഭത്തിനായി മിൽമ ഒരിക്കലും കൃത്രിമം നടത്താറില്ലെന്നും കെ.എസ്. മണി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടപാടുകാർക്ക് ഇതിൽ പങ്കുണ്ടോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. മിൽമയുടെ ലോഗോയോ എംബ്ലമോ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
നിലവിലുള്ള അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും, അന്വേഷണത്തിൽ മിൽമയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ മുന്നറിയിപ്പ് നൽകി.
വിവാദം വ്യാപകമായി പ്രചരിച്ചിട്ടും ആരും ഔദ്യോഗികമായി വിശദീകരണം തേടിയില്ലെന്നും, ഇതിന് ശേഷവും മിൽമ നെയ്യുടെ വിൽപനയിൽ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നെയ്യ് മാറ്റിയതാണെങ്കിൽ അത് പമ്പയിലെ പരിശോധനയിൽ കണ്ടെത്തേണ്ടതായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കള്ളത്തരം നടന്നിട്ടുണ്ടെങ്കിൽ ശബരിമല അധികൃതർ എന്തുകൊണ്ട് സമയബന്ധിതമായി മിൽമയെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം യൂണിയൻ എംഡിയുടെ വിശദീകരണം ലഭിച്ച ശേഷമാകും ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും കെ.എസ്. മണി അറിയിച്ചു.







Comments