
ലണ്ടന്‍: കൃത്യമായി പറഞ്ഞാല്‍ 2010 ആഗസ്റ്റ് 15 നാണ് സോഹാനിയും ജോഷിയും ലണ്ടനിലുള്ളവര്ക്കായി തങ്ങളുടെ സ്റ്റാള്‍ തുറന്നത്. ഒരു പൗണ്ടിന് (ഏകദേശം 80 രൂപ) വടയും 1.50 പൗണ്ടിന് (ഏകദേശം 131 രൂപ) ദബേലിയും വില്‍പ്പന തുടങ്ങി. പരിപാടി വിജയിപ്പിക്കാന്‍ നല്ല പരസ്യവും കൊടുത്തു. ആദ്യ മാസം കൊണ്ട് ഇവരുടെ സുഹൃത്തുക്കളും വേണ്ടപ്പെട്ടവരുമെല്ലാം ഞെട്ടിയെന്ന് അല്ലാതെ എന്തു പറയാന്‍.
ആഗോള സാമ്പത്തികമാന്ദ്യ കാലത്താണ് പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി ചെയ്യുമ്പോള്‍ ലണ്ടന്‍കാരായ ഇന്ത്യാക്കാരന് സുജോയ് സൊഹാനിയ്ക്ക് പണി പോയ സന്ദേശം ബോസില്‍ നിന്നും കിട്ടിയത്. ജീവതം തന്നെ വഴിമുട്ടിയ അവസ്ഥയില്‍ സൊഹാനി സഹായത്തിനായി നേരെ ചെന്നത് കോളേജില്‍ തന്റെ സഹപാഠി സുബോധ് ജോഷിയുടെ അരികിലേക്കായിരുന്നു. ഒരു വട പാവ് വാങ്ങിത്തിന്നാന് പോലും തന്റെ കയ്യില്‍ ഒന്നുമില്ലെന്നായിരുന്നു സൊഹാനിയുടെ പതം പറച്ചില്.
്എന്നാല്‍ ഈ വടാ പാവ് തന്നെ ഇരുവരുടെയും ജീവിതം മാറ്റിമറിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൊഹാനി തന്നെയാണ് വടപാവ് വില്‍പ്പന ശൃംഖല തുടങ്ങുന്ന ഐഡിയ അവതരിപ്പിച്ചതും. ആശയം വിപ്ളവമായി മാറുകയായിരുന്നു. ഏഴു വര്‍ഷം കടന്നു പോയപ്പോള്‍ മൂന്ന് ബ്രാഞ്ചുകളില്‍ നിന്നായി ഇവര്‍ സമ്പാദിക്കുന്ന വാര്‍ഷിക വരുമാനം 5,00,000 പൗണ്ടാണ് (ഏകദേശം 4.39 കോടി രൂപ). മുംബൈക്കാരായ ഇരുവരും ലണ്ടനിലെ തെരുവ് ഭക്ഷണശാലയിലെ രാജാക്കന്മാരാണ് ഇപ്പോള്‍.
താനെക്കാരനായ സൊഹാനിയും വഡാലാ സ്വദേശി ജോഷിയും ആദ്യം കണ്ടു മുട്ടുന്നത് 1999 ല്‍ ബാന്ദ്രയിലെ റിസ്വി കോളേജില്‍ വെച്ചായിരുന്നു. ഇരുവരും അവിടെ ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചവരാണ്. ജോഷി മാസ്റ്റര്‍ ഡിഗ്രി നേടാനാണ് ലണ്ടനിലേക്ക് പോയത്. കോഴ്സ് കഴിഞ്ഞ് ഒരു ഹോട്ടലില്‍ ജോലി നേടുകയും ചെയ്തു. മികച്ച ശമ്പളവും. എല്ലാം നന്നായി പോകുമ്പോഴാണ് സാമ്പത്തിക മാന്ദ്യം വില്ലനായി മാറിയത്. ഈ സമയത്ത് തന്നെ സോഹാനിക്കും ജോലി പോയി.
അനിശ്ചിതത്വമായിരുന്നു രണ്ടു പേരുടേയും മുന്നില്‍. എല്ലായിടത്തും റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുകയും ആള്ക്കാര് പുറത്താകുകയും ചെയ്യുന്നു. ജീവിതത്തില്‍ മുഖാമുഖം കണ്ട ഏറ്റവും ദുഷ്ക്കരമായ കാലം അതായിരുന്നെന്ന് ജോഷി പറയുന്നു. വടാപാവ് ബിസിനസ് ആശയം അവര്‍ക്ക് ഏറെ ഉത്ക്കണ്ഠയേറിയ കാലമായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഇവര്‍ ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. പിന്നീട് നഗരത്തില്‍ പറ്റിയ ഇടത്ത് ഒരു കട തുറക്കാനുള്ള നീക്കം തുടങ്ങി.
ദക്ഷിണേഷ്യക്കാര്‍ കൂടുതലുള്ള ഹൗണ്സ്ളോയിലായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. അങ്ങിനെയായിരുന്നു ഒരു പോളിഷ് ഐസ്ക്രീം കഫേ കണ്ടെത്തിയത്. ഇവിടെ രണ്ടു ടേബിള്‍ ഇടാന്‍ അനുമതി തേടി കഫേ ഉടമയുടെ കാലു പിടിച്ചു. മാസവാടക 400 പൗണ്ട് (35,000 രൂപ) യായിരുന്നു വാഗ്ദാനം. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഇയാള്‍ സമ്മതിച്ചു. 2010 ആഗസ്റ്റ് 15 നാണ് സ്റ്റാള്‍ തുടങ്ങിയത്. ഒരു മാസം കൊണ്ട് തന്നെ ഏവരെയും വിസ്മയിപ്പിക്കാനായി. ഉല്‍പ്പന്നത്തിന് വന്‍ വരവേല്‍പ്പ് കിട്ടി.
തിരക്കേറിയ ഹൗണ്സ്ളോവിലെ പലയിടങ്ങളിലും രുചിച്ചു നോക്കാന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്കി. അഞ്ചു പൗണ്ടിന് വരെ ആള്ക്കാര് വാങ്ങാന്‍ തുടങ്ങി. ആറു മാസം കഴിഞ്ഞപ്പോള്‍ ബിസിനസ് വളര്‍ന്നു. വില്‍പ്പനയ്ക്ക് ഒരു കഫേ മതിയാകാതെ വന്നു. ഏതാനും മീറ്റര്‍ അകലെ പുതിയ സ്റ്റാള്‍. ബിഗ്ബൈറ്റ് എന്ന പഞ്ചാബി റെസ്റ്റോറന്റുമായി സഹകരിച്ചുള്ള ബിസിനസ് പതിയെ ശ്രീകൃഷ്ണാ വടാ പാവ് സ്റ്റാളിനെ റെസ്റ്റോറന്റിലേക്ക് മാറ്റി വരച്ചു.
ജോഷിയുടെ ജോലി കൂടി പോയതോടെ പൂര്‍ണ്ണമായും റെസ്റ്റോറന്റിലേക്ക് സേവനം വിനിയോഗിക്കാനായി. രണ്ടു വര്‍ഷത്തിന് ശേഷം ഹാരോവില്‍ ഇരുവരും തങ്ങളുടെ രണ്ടാമശത്ത കട തുടങ്ങി. പിറ്റേവര്‍ഷം പിന്നെറില്‍ ഒരെണ്ണം കൂടിയായി. ഇപ്പോള്‍ വിവാഹത്തിനും പാര്‍ട്ടികളിലും ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങിയതോടെ ഇന്ത്യന്‍ തെരുവുകളില്‍ വില്‍പ്പന നടത്തുന്ന 60 വിഭവങ്ങള്‍ ഇവരുടെ മെനുവിലുണ്ട്. മൂന്ന് ബ്രാഞ്ചുകളിലുമായി 35 ജീവനക്കാര്‍ പണിയെടുക്കുന്നു. ഇപ്പോള്‍ ഇന്ത്യാക്കാര്‍ക്ക് പുറമേ പോളണ്ടുകാരും റുമേനിയക്കാരും റെസ്റ്റോറന്റുകളില്‍ സ്റ്റാഫുകളാണ്.






