
തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകി. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.
പുതിയ മാർഗനിർദേശം അനുസരിച്ച് സംസ്ഥാന ഗീതത്തിന് ശേഷമാണ് വന്ദേമാതരം ആലപിക്കേണ്ടത്. അതിന് ശേഷം ദേശീയ ഗാനം ആലപിക്കണം. സംസ്ഥാന ഗീതം ഇല്ലാത്ത ചടങ്ങുകളിൽ ആദ്യം വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കണമെന്നാണ് നിർദേശം.
വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് കേന്ദ്ര നിർദേശം. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കൻഡുമാണ്.
ദേശീയ ഗാനം ആലപിക്കുമ്പോൾ അതിന്റെ വരികളും ചിഹ്നങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച മാർഗനിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു.
സംസ്ഥാനങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ഇതനുസരിച്ചുള്ള നിർദേശങ്ങൾ നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരള ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്.
പുതിയ മാർഗനിർദേശം അനുസരിച്ച് സംസ്ഥാന ഗീതത്തിന് ശേഷമാണ് വന്ദേമാതരം ആലപിക്കേണ്ടത്. അതിന് ശേഷം ദേശീയ ഗാനം ആലപിക്കണം. സംസ്ഥാന ഗീതം ഇല്ലാത്ത ചടങ്ങുകളിൽ ആദ്യം വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കണമെന്നാണ് നിർദേശം.
വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് കേന്ദ്ര നിർദേശം. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കൻഡുമാണ്.
ദേശീയ ഗാനം ആലപിക്കുമ്പോൾ അതിന്റെ വരികളും ചിഹ്നങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച മാർഗനിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു.
സംസ്ഥാനങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ഇതനുസരിച്ചുള്ള നിർദേശങ്ങൾ നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരള ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്.







Comments