
കോഴിക്കോട്: അധികാരത്തിലിരിക്കേ കൊച്ചി-മംഗലാപുരം ഗെയ്ല് വാതക െപെപ്പ്െലെന് പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത യു.ഡി.എഫ്. പ്രതിപക്ഷത്തായതോടെ രാഷ്ട്രീയ മുതലെടുപ്പിനായി മലക്കംമറിഞ്ഞു. ഗെയ്ല് വിഷയത്തില്‍ സമരസമിതിയെ പിന്തുണച്ചാണു കലക്കവെള്ളത്തില്‍ യു.ഡി.എഫിന്റെ മീന്‍പിടിത്തം. മുന്‍സര്‍ക്കാരിന്റെ കാലത്ത്, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും വ്യവസായമന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയും മുന്െകെയെടുത്താണു ഗെയ്ല് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചത്.
െപെപ്പ് െലെന്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതും അക്കാലത്താണ്. രണ്ടാംഘട്ടത്തില്‍ 505 കിലോമീറ്റര്‍ െപെപ്പ് െലെനാണു സ്ഥാപിക്കേണ്ടത്. അതിനുള്ള ഗസറ്റ് വിജ്ഞാപനവും യു.ഡി.എഫ്. സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഹസര്‍ നടപടികളും പൂര്‍ത്തീകരിച്ചു. നഷ്ടപരിഹാരത്തിനായുള്ള ഭൂമി അളവെടുപ്പ്, ആകെ 505 കിലോമീറ്ററില്‍ 367 കിലോമീറ്റര്‍ (72%) പൂര്‍ത്തിയാക്കിയതും യു.ഡി.എഫ്. സര്‍ക്കാരാണ്. കോഴിക്കോട്ടും മലപ്പുറത്തും മാത്രമാണു ഭൂമി ഏറ്റെടുക്കാന്‍ കഴിയാതിരുന്നത്.
ഗെയ്ല് പദ്ധതി നടപ്പായില്ലെങ്കില്‍ സംസ്ഥാനവികസനത്തെ ബാധിക്കുമെന്നാണ് അന്നു കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞത്. നികുതിയിനത്തില്‍ ലഭിക്കാവുന്ന 1000 കോടി രൂപ നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായിരിക്കേ ഗെയ്ല് വിരുദ്ധ സമരക്കാര്‍ക്കെതിരേ കര്ശനനടപടിയാണു െകെക്കൊണ്ടത്. നിര്‍മാണം തടസപ്പെടുത്തുന്നവര്‍ക്കെതിരേ, ഒരുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന നടപടികള്‍ സ്വീകരിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ യു.ഡി.എഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായിരുന്നു. എന്നാല്‍, യു.ഡി.എഫ്. എന്നും സമരക്കാര്‍ക്കൊപ്പമാണെന്നാണ് ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് അവകാശപ്പെട്ടത്. ഗെയ്ല് പദ്ധതികൊണ്ട് എന്തു നേട്ടമാണു സംസ്ഥാനത്തിനുണ്ടായതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. അപാരതൊലിക്കട്ടിയോടെ ഗെയ്ലിനെ രാഷ്ട്രീയ ആയുധമാക്കാന്‍ യു.ഡി.എഫ്. രംഗത്തിറങ്ങിയതോടെ സമരക്കാരുമായി ചര്‍ച്ചനടത്താന്‍ സര്‍ക്കാരും തയാറായി.






