
തിരുവനന്തപുരം : മാവോയിസ്റ്റ് നേതാവ് രൂപേഷിനെ പൂജപ്പുര ജയിലിലേയ്ക്ക് മാറ്റിയ ഡിജിപി ശ്രീലേഖയുടെ നടപടിയ്ക്കെതിരെ മകള്‍ ആമി രംഗത്ത്.
രൂപേഷിനെ വിയ്യൂര്‍ ജയിലില്‍ നിന്നും പൂജപ്പുര ജയിലിലേക്ക് ട്രാന്സ്ഫെര് ചെയ്തുകൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവില്‍ പ്രതിഷേധിക്കുന്നുവെന്ന് ആമി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ആമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-
കോയമ്പത്തൂര്‍ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന രൂപേഷ് നല്കിയ അപേക്ഷയിന്മേലാണ് 2016 ഡിസംബര്‍ 20 ന് മഞ്ചേരി സെക്ഷന്‍ കോടതി ജഡ്ജ് ശ്രീ.എസ്. എസ് വാസന് വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തന്നെ കാണാനായി തുടര്‍ച്ചയായുള്ള യാത്രകള്‍ കാരണം മക്കള്‍ ബുദ്ധിമുട്ടുകയാണ്. മകള്‍ ആമിയുടെ പഠനം പോലും ഇതുമൂലം തടസപ്പെട്ടു. 76 വയസ്സു പ്രായമായ ഉമ്മക്ക് (ഷൈനയുടെ ഉമ്മ) ദൂരം മൂലം തന്നെ കാണാന്‍ സാധിക്കുന്നില്ല. തനിക്ക് കൂടുതല്‍ കേസുകള്‍ ഉള്ളത് കേരളത്തിലാണെന്നും കേസ് നടത്തിപ്പിന് കേരളത്തിലേക്കുള്ള ട്രാന്‍സ്ഫര്‍ എളുപ്പമായിരിക്കുമെന്നും അതിനാല്‍ കേരളത്തിലേക്ക് തന്നെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നുമായിരുന്നു രൂപേഷ് മഞ്ചേരി സെക്ഷന്‍സ് കോടതിക്ക് മുന്പില് നല്കിയ അപേക്ഷ. മഞ്ചേരി സെക്ഷന്‍ ജഡ്ജ് ശ്രീ.എസ്. എസ് വാസന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഒപ്പം രൂപേഷ് നിരോധിത സംഘടനകളില്‍ അംഗമായത് കുട്ടികളുടെ തെറ്റല്ല, കേരള പോലീസിനും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും രൂപേഷിനുള്ള സുരക്ഷ നല്‍കാനുള്ള ശേഷിയുണ്ട്. ആയതിനാല്‍ സുരക്ഷാ പ്രശ്നം മൂലം ട്രാന്‍സ്ഫര്‍ തടയേണ്ട ആവിശ്യമില്ലായെന്നും ജഡ്ജ്മെന്റില് കൂട്ടിച്ചേര്‍ത്തിരുന്നു.
ജനുവരി 10 നു രൂപേഷിനെ ഈ കോടതി വിധിയെ പ്രഹസനമാക്കിക്കൊണ്ടു രൂപേഷിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഡി.ജി.പി ഉത്തരവിറക്കിയിരുന്നു. (ഏ2 26838/2017/ജഞഒഝ റമലേറ 10.1.2018)വിയ്യൂര്‍ ജയിലിലേക്ക് ട്രാന്‍സ്ഫര്‍ തന്നതിന്റെ പ്രധാന ഉദ്ദേശം 5 മണിക്കൂര്‍ കോയമ്പത്തൂരിലേക്കും തിരിച്ചുമുള്ള 5 മണിക്കൂര്‍ യാത്ര മൂലം ഞങ്ങള്‍ക്കുണ്ടായികൊണ്ടിരിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തതുകൊണ്ടാണ്. എന്നാല്‍ എന്റെ വീട്ടില്‍ നിന്നും 8 മണിക്കൂര്‍ ദൂരെയുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രൂപേഷിനെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലൂടെ പ്രിസണ്‍ ഡി. ജി. പി ശ്രീലേഖ ഐ. പി. എസ് ഉദ്ദേശിക്കുന്നത്? വിയ്യൂര്‍ ജയിലിന് സുരക്ഷാ പ്രശ്നമില്ല എന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല പുതിയതായി നിര്‍മ്മിച്ച അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള അതീവ സുരക്ഷാ ജയിലും വിയ്യൂരിലാണ് ഉള്ളത്. രൂപേഷിന് തെക്കന്‍ കേരളത്തില്‍ 4 കേസുകള്‍ മാത്രമാണ് ഉള്ളത്. വടക്കന്‍ കേരളത്തില്‍ മാത്രം ഇരുപതിലധികം കേസുകള്‍ ഉണ്ട്. പ്രിസണ്‍ ഡി. ജി. പി ശ്രീലേഖ ഐ. പി. എസിന്റെ ഈ നീക്കം തികച്ചും സംശയാസ്പദമാണ്.






