
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യത്തൊഴിലാളികൾ കടലിൽ കാണാതായ സംഭവത്തിൽ സർക്കാർ അനുനയ നീക്കവുമായി രംഗത്തെത്തി. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ സംസാരിച്ച് തിരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്ന് ഉറപ്പ് നൽകി. പ്രതിഷേധവും വിമർശനവും ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബവുമായി മന്ത്രി സി.പി. ജോൺ നടത്തിയ ചർച്ചയും അവസാനിച്ചു. സർക്കാർ സഹായവുമായി ബന്ധപ്പെട്ട തീരുമാനം ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ, ഡോണിയർ വിമാനം, മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട്, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ എന്നിവയും തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.
തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആരോപണവുമായി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ ഉപരോധിച്ച് കുടുംബങ്ങളും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഫിഷറീസ് വകുപ്പ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം നൽകിയതായും വകുപ്പ് അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കടലിൽ 160 മത്സ്യത്തൊഴിലാളികളെ കാണാതായതായും 469 പേർ മരിച്ചതായും 47,773 പേരെ രക്ഷപ്പെടുത്തിയതായും ഫിഷറീസ് വകുപ്പിന്റെ കണക്കിൽ പറയുന്നു. 2017-18ൽ മാത്രം 79 മരണങ്ങളും 29 പേരെ കാണാതായ സംഭവങ്ങളും രേഖപ്പെടുത്തിയതായും വകുപ്പ് കൂട്ടിച്ചേർത്തു.
മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബവുമായി മന്ത്രി സി.പി. ജോൺ നടത്തിയ ചർച്ചയും അവസാനിച്ചു. സർക്കാർ സഹായവുമായി ബന്ധപ്പെട്ട തീരുമാനം ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.
കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മുതലപ്പൊഴി, വിഴിഞ്ഞം, നീണ്ടകര മേഖലകളിൽ സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ, ഡോണിയർ വിമാനം, മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട്, മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ എന്നിവയും തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.
തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആരോപണവുമായി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ ഉപരോധിച്ച് കുടുംബങ്ങളും പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഫിഷറീസ് വകുപ്പ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25,000 രൂപ വീതം അടിയന്തര ധനസഹായം നൽകിയതായും വകുപ്പ് അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കടലിൽ 160 മത്സ്യത്തൊഴിലാളികളെ കാണാതായതായും 469 പേർ മരിച്ചതായും 47,773 പേരെ രക്ഷപ്പെടുത്തിയതായും ഫിഷറീസ് വകുപ്പിന്റെ കണക്കിൽ പറയുന്നു. 2017-18ൽ മാത്രം 79 മരണങ്ങളും 29 പേരെ കാണാതായ സംഭവങ്ങളും രേഖപ്പെടുത്തിയതായും വകുപ്പ് കൂട്ടിച്ചേർത്തു.







Comments