
ന്യൂഡല്‍ഹി: പതിനായിരക്കണക്കിനു കോടികള്‍ ആവിയാക്കിയ നീരവ് മോഡിയെപ്പോലുള്ള ഉപയോക്താക്കളുടെ പേരിലാണു പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍, അതീവ സത്യസന്ധരായ ഉപയോക്താക്കളായിരുന്നു നേരത്തേ ഈ ബാങ്കിന്റെ െകെമുതല്‍. അതിലൊരു പേരാണ് ലാല്‍ ബഹാദൂര്‍ ശാസ്ത്രി- മുന്‍ പ്രധാനമന്ത്രി! സ്വന്തമായി ഒരു കാര്‍ വേണമെന്നു കുടുംബാംഗങ്ങള്‍ ആഗ്രഹിച്ചപ്പോള്‍ ആ പ്രധാനമന്ത്രി വായ്പയ്ക്കായി ആശ്രയിച്ചത് ഈ ബാങ്കിനെയാണ്.
തിരിച്ചടവ് തീരുന്നതിനു മുമ്പ് അദ്ദേഹം താഷ്‌കെന്റില്‍ ആകസ്മികമായി മരിച്ചതിനു ശേഷം, അദ്ദേഹത്തിന്റെ പെന്‍ഷന്‍ തുകയില്‍നിന്നു ഭാര്യ വായ്പ തിരിച്ചടച്ചു. അതേപ്പറ്റി അദ്ദേഹത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രി പറയുന്നത് ഇങ്ങനെ:-ഞങ്ങള്‍ കുതിരവണ്ടിയിലാണ് സെന്റ് കൊളംബസ് സ്‌കൂളിലേക്കു പോയിരുന്നത്. ചിലപ്പോഴൊക്കെ ഓഫീസ് കാറില്‍ പോയിരുന്നെങ്കിലും ഔദ്യോഗികവാഹനം സ്വകാര്യ ആവശ്യത്തിനു പതിവായി ഉപയോഗിക്കേണ്ടെന്നായിരുന്നു അച്ഛന്റെ നിലപാട്.
അതോടെ വീട്ടിലേക്കായി ഒരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. 1964-ലായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ അസിസ്റ്റന്റായിരുന്ന വി.എസ്. വെങ്കട്ടരാമന്‍ കാറിനെപ്പറ്റി അന്വേഷിച്ചു. ഫിയറ്റ് കാറിന് 12,000 രൂപയാകുമെന്നറിഞ്ഞു. പക്ഷേ, കുടുംബത്തിന്റെ അക്കൗണ്ടില്‍ 7,000 രൂപയേ ഉണ്ടായിരുന്നുള്ളൂ. അതോടെ 5,000 രൂപ വായ്പയ്ക്ക് അപേക്ഷിച്ചു. അത് അന്നുതന്നെ അനുവദിക്കപ്പെടുകയും ചെയ്തു. ക്രീം നിറമുള്ള പുത്തന്‍ ഫിയറ്റ് അങ്ങനെ വീട്ടിലെത്തി. പിന്നീട് ഔദ്യോഗിക ആവശ്യത്തിനായി താഷ്‌കെന്റിലേക്കു പോയ പ്രധാനമന്ത്രി 1966 ജനുവരി 11-ന് അന്തരിച്ചു. അച്ഛന്റെ മരണശേഷം അനുവദിച്ച പെന്‍ഷനില്‍നിന്നാണ് അമ്മ ശേഷിച്ച വായ്പത്തുക തിരിച്ചടച്ചതെന്ന് അനില്‍ ശാസ്ത്രി പറഞ്ഞു.
ഡി.എല്‍.ഇ-6 നമ്പറിലുള്ള ഈ കാര്‍ ഇപ്പോള്‍ ഡല്‍ഹി മോത്തിലാല്‍ മാര്‍ഗില്‍ ശാസ്ത്രി സ്മാരകമായ ഒന്നാം നമ്പര്‍ ബംാവിലുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സ്വദേശി ബാങ്ക് എന്ന ആശയമുള്‍ക്കൊണ്ട് 1894-ലാണു പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥാപിതമായത്. ആദ്യകാല ഡയറക്ടര്‍ ബോര്‍ഡില്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു ഇതിഹാസവ്യക്തിത്വവുമുണ്ടായിരുന്നു- ലാലാ ലജ്പത് റായി!
തിരിച്ചടവ് തീരുന്നതിനു മുമ്പ് അദ്ദേഹം താഷ്‌കെന്റില്‍ ആകസ്മികമായി മരിച്ചതിനു ശേഷം, അദ്ദേഹത്തിന്റെ പെന്‍ഷന്‍ തുകയില്‍നിന്നു ഭാര്യ വായ്പ തിരിച്ചടച്ചു. അതേപ്പറ്റി അദ്ദേഹത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രി പറയുന്നത് ഇങ്ങനെ:-ഞങ്ങള്‍ കുതിരവണ്ടിയിലാണ് സെന്റ് കൊളംബസ് സ്‌കൂളിലേക്കു പോയിരുന്നത്. ചിലപ്പോഴൊക്കെ ഓഫീസ് കാറില്‍ പോയിരുന്നെങ്കിലും ഔദ്യോഗികവാഹനം സ്വകാര്യ ആവശ്യത്തിനു പതിവായി ഉപയോഗിക്കേണ്ടെന്നായിരുന്നു അച്ഛന്റെ നിലപാട്.
അതോടെ വീട്ടിലേക്കായി ഒരു കാര്‍ വാങ്ങാന്‍ തീരുമാനിച്ചു. 1964-ലായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ അസിസ്റ്റന്റായിരുന്ന വി.എസ്. വെങ്കട്ടരാമന്‍ കാറിനെപ്പറ്റി അന്വേഷിച്ചു. ഫിയറ്റ് കാറിന് 12,000 രൂപയാകുമെന്നറിഞ്ഞു. പക്ഷേ, കുടുംബത്തിന്റെ അക്കൗണ്ടില്‍ 7,000 രൂപയേ ഉണ്ടായിരുന്നുള്ളൂ. അതോടെ 5,000 രൂപ വായ്പയ്ക്ക് അപേക്ഷിച്ചു. അത് അന്നുതന്നെ അനുവദിക്കപ്പെടുകയും ചെയ്തു. ക്രീം നിറമുള്ള പുത്തന്‍ ഫിയറ്റ് അങ്ങനെ വീട്ടിലെത്തി. പിന്നീട് ഔദ്യോഗിക ആവശ്യത്തിനായി താഷ്‌കെന്റിലേക്കു പോയ പ്രധാനമന്ത്രി 1966 ജനുവരി 11-ന് അന്തരിച്ചു. അച്ഛന്റെ മരണശേഷം അനുവദിച്ച പെന്‍ഷനില്‍നിന്നാണ് അമ്മ ശേഷിച്ച വായ്പത്തുക തിരിച്ചടച്ചതെന്ന് അനില്‍ ശാസ്ത്രി പറഞ്ഞു.
ഡി.എല്‍.ഇ-6 നമ്പറിലുള്ള ഈ കാര്‍ ഇപ്പോള്‍ ഡല്‍ഹി മോത്തിലാല്‍ മാര്‍ഗില്‍ ശാസ്ത്രി സ്മാരകമായ ഒന്നാം നമ്പര്‍ ബംാവിലുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സ്വദേശി ബാങ്ക് എന്ന ആശയമുള്‍ക്കൊണ്ട് 1894-ലാണു പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥാപിതമായത്. ആദ്യകാല ഡയറക്ടര്‍ ബോര്‍ഡില്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു ഇതിഹാസവ്യക്തിത്വവുമുണ്ടായിരുന്നു- ലാലാ ലജ്പത് റായി!







Comments