
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ സെപ്റ്റംബർ ഒന്ന് മുതൽ നടപ്പാക്കാനിരുന്ന വാർഷിക ടോൾ നിരക്ക് വർധന തൽക്കാലം നടപ്പാക്കില്ലെന്ന് കരാർ കമ്പനി. ടോൾ പിരിവിന്റെ ചുമതലയുള്ള ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്.
ടോൾ നിരക്ക് പരിഷ്കരിക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അനുമതി നൽകിയിരുന്നെങ്കിലും, ഹൈക്കോടതിയുടെ മുൻ ഉത്തരവ് നിലനിൽക്കുന്നതിനാലാണ് വർധനയിൽനിന്ന് പിന്മാറുന്നതെന്ന് കമ്പനി വ്യക്തമാക്കി. കരാർ പ്രകാരം അടിസ്ഥാന നിരക്കും മൊത്തവില സൂചികയും അടിസ്ഥാനമാക്കി എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കരയിലെ ടോൾ നിരക്ക് പുതുക്കുന്നത്.
മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുബന്ധ റോഡ് വികസനത്തിലെ അപാകതകളും ചൂണ്ടിക്കാട്ടി നേരത്തെ ഹൈക്കോടതി പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞിരുന്നു. തുടർന്ന് 2025 ഒക്ടോബർ 17ലെ ഉത്തരവിലൂടെ ടോൾ പിരിക്കാൻ അനുമതി നൽകിയെങ്കിലും, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് നിർദേശിച്ചിരുന്നു. ഈ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുള്ളതിനാലാണ് നിരക്ക് വർധന ഒഴിവാക്കിയത്.
എൻഎച്ച്എഐയുടെ അനുമതി പ്രകാരം കാറുകളുടെ ഒരു ഭാഗത്തേക്കുള്ള യാത്രാ നിരക്ക് 90 രൂപയിൽനിന്ന് 100 രൂപയാക്കാനായിരുന്നു തീരുമാനം. ഒന്നിലധികം യാത്രകൾക്കുള്ള പ്രതിദിന നിരക്ക് 140ൽനിന്ന് 145 രൂപയായും ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 160ൽനിന്ന് 170 രൂപയായും ഉയർത്താനായിരുന്നു നിർദേശം.
കമ്പനി നിരക്ക് വർധനയിൽനിന്ന് പിന്മാറിയതോടെ യാത്രക്കാർക്ക് നിലവിലെ നിരക്കിൽ തന്നെ പാലിയേക്കര ടോൾ പ്ലാസയിലൂടെ യാത്ര ചെയ്യാം.
ടോൾ നിരക്ക് പരിഷ്കരിക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അനുമതി നൽകിയിരുന്നെങ്കിലും, ഹൈക്കോടതിയുടെ മുൻ ഉത്തരവ് നിലനിൽക്കുന്നതിനാലാണ് വർധനയിൽനിന്ന് പിന്മാറുന്നതെന്ന് കമ്പനി വ്യക്തമാക്കി. കരാർ പ്രകാരം അടിസ്ഥാന നിരക്കും മൊത്തവില സൂചികയും അടിസ്ഥാനമാക്കി എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കരയിലെ ടോൾ നിരക്ക് പുതുക്കുന്നത്.
മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കും അനുബന്ധ റോഡ് വികസനത്തിലെ അപാകതകളും ചൂണ്ടിക്കാട്ടി നേരത്തെ ഹൈക്കോടതി പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞിരുന്നു. തുടർന്ന് 2025 ഒക്ടോബർ 17ലെ ഉത്തരവിലൂടെ ടോൾ പിരിക്കാൻ അനുമതി നൽകിയെങ്കിലും, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് നിർദേശിച്ചിരുന്നു. ഈ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുള്ളതിനാലാണ് നിരക്ക് വർധന ഒഴിവാക്കിയത്.
എൻഎച്ച്എഐയുടെ അനുമതി പ്രകാരം കാറുകളുടെ ഒരു ഭാഗത്തേക്കുള്ള യാത്രാ നിരക്ക് 90 രൂപയിൽനിന്ന് 100 രൂപയാക്കാനായിരുന്നു തീരുമാനം. ഒന്നിലധികം യാത്രകൾക്കുള്ള പ്രതിദിന നിരക്ക് 140ൽനിന്ന് 145 രൂപയായും ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 160ൽനിന്ന് 170 രൂപയായും ഉയർത്താനായിരുന്നു നിർദേശം.
കമ്പനി നിരക്ക് വർധനയിൽനിന്ന് പിന്മാറിയതോടെ യാത്രക്കാർക്ക് നിലവിലെ നിരക്കിൽ തന്നെ പാലിയേക്കര ടോൾ പ്ലാസയിലൂടെ യാത്ര ചെയ്യാം.







Comments