
''അവര്‍ ഒരു വെള്ളം കുടിക്കാന്‍ നല്‍കിപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ എന്റെ വസ്ത്രങ്ങള്‍ നനഞ്ഞിരിക്കുകയായിരുന്നു.'' മദ്രസയ്ക്കുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ട 12 വയസ്സുകാരി പോലീസിന് നല്കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തലുകള്‍. അക്രമികള്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ മദ്രസയിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്നും പെണ്‍കുട്ടി പറഞ്ഞു.
മദ്രസയുടെ നടത്തിപ്പുകാരനായിരുന്നു ഭീഷണിപ്പെടുത്തിയത്. തന്റെ ഫോണും പിടിച്ചു വാങ്ങിയതായി പറഞ്ഞു. ഏപ്രില്‍ 21 ന് കടയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം പോലീസ് നടത്തിയ സിസിടിവി പരിശോധനയില്‍ പെണ്‍കുട്ടിയെ ഒരാള്‍ കൊണ്ടുപോകുന്നത് കണ്ടെത്തി. ഈ കണ്ടെത്തലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തട്ടിക്കൊണ്ടു പോകലിനും ബലാത്സംഗത്തിനും ഇരയായെന്ന സൂചനയ്ക്ക് കാരണമായത്. പിന്നീട് ഏപ്രില്‍ 22 ന് തെളിവുകള്‍ പിന്തുടര്ന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും കുറ്റവാളിയെ കയ്യോടെ പിടികൂടുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ ജസ്റ്റീസ് ഹോമിലേക്ക് അയച്ചിട്ടുണ്ട്.
കേസിലെ പ്രധാനപ്രതിയായ ഇസ്ളാമിക പുരോഹിതനെ പോലീസ് പൊക്കിയത് ഏപ്രില്‍ 27 നായിരുന്നു. ഗുലാം ഷാഹിദ് എന്ന 34 കാരനായ മൗലവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരപരാധിയാണെന്നാണ് ഇയാളുടെ വാദമെങ്കിലും പോക്സോ പ്രകാരം ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്തുവയുടെയും ഉത്തര്‍പ്രദേശിലെ ഉന്നാവോ സംഭവത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ കേസും ഉയര്‍ന്നു വന്നിരിക്കുന്നത്. കശ്മീരില്‍ കത്തുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തട്ടിക്കൊണ്ടു പോകലിന് ഇരയാകുകയും മയക്കുമരുന്ന് നല്കി ഉറക്കിയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ക്ഷേത്രത്തോട് ചേര്‍ന്ന കെട്ടിടത്തിനുള്ളിലായിരുന്നു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഈ സംഭവത്തിലെയും പ്രധാന പ്രതി ക്ഷേത്രം പൂജാരിയും മകനും മരുമകനുമായിരുന്നു.
കത്തുവ ബലാത്സംഗക്കേസില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ എന്ന ബിജെപി എംഎല്‍എ ആയിരുന്നു പ്രതി. ജനപ്രതിനിധിക്കെതിരേ കേസ് കൊടുത്തതിന് ഇരയുടെ പിതാവിന് പോലീസ് കസ്റ്റഡിയില്‍ മരണം സംഭവിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്.






