
ന്യുഡല്‍ഹി: നിയമവിരുദ്ധമായി ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിപ്പിച്ചു എന്ന കേസില്‍ മുന്‍ ടെലികോംമന്ത്രി ദയാനിധി മാരനും സഹോദരന് കലാനിധിമാരനും വിചാരണ നേരിടണമെന്ന സുപ്രീം കോടതി. ഇവരെ കേസില്‍ നിന്ന് ഒഴിവാക്കിയ വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
സഹോദരന്റെ ടെലിവിഷന്‍ ചാനലിന് വേണ്ടി അനധികൃതമായി ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം ഉപയോഗിച്ചു എന്ന ആരോപണമാണ് ഉള്ളതെന്നും അതിനാല്‍ വിചാരണ നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മാര്‍ച്ചിലാണ് പ്രത്യേക സിബിഐ കോടതി മാരന് സഹോദരന്മാരെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയത്. എന്നാല്‍ വിധി റദ്ദാക്കിയ ഹൈക്കോടതി എല്ലാവരും വിചാരണ നേരിടണമെന്നാണ് ഉത്തരവിട്ടത്. സണ്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഇവര്‍ക്കെതിരെ 12 ആഴ്ചകള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. ഈ വിധിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
ദയാനിധി മാരന് ടെലികോം മന്ത്രിയായിരിക്കേ 2004-06 വര്‍ഷങ്ങളില്‍ ചെന്നൈയിലെ സ്വന്തം വീട്ടില്‍ അനധികൃത ടെലികോം എക്സ്ചേഞ്ച് സ്ഥാപിച്ചതുവഴി സര്‍ക്കാരിന് 1.78 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചുവെന്നാണ് കേസ്. ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ സഹായത്തോടെ 700 ഹൈ സ്പീഡ് ടെികമ്മ്യുണിക്കേഷന് ലൈനുകളാണ് സ്ഥാപിച്ചത്. ടണ്‍ ടിവിക്ക് ഇടപാടുകള്‍ നടത്തുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനുമായിരുന്നു ഇതെന്നാണ് കേസ്.






