
പൂനെ: പൂനെ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് പോർച്ചുഗലിൽ ജോലിക്കായി പോയ നാഗ്പൂർ സ്വദേശിനിയായ 28 കാരിക്ക് അനുഭവിക്കേണ്ടിവന്നത് കൊടിയ പീഡനം. കടുത്ത പരീക്ഷണങ്ങൾ അതിജീവിച്ച് യുവതി നാട്ടിൽ തിരിച്ചെത്തിയപ്പോൾ, ഭർത്താവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി മനുഷ്യക്കടത്തു സംഘം. അവസാനം അവർ നീതിക്കായി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ ഏജൻസി നടത്തുന്നവർ ഉൾപ്പെടെ എട്ട് പേർക്കെതിരെ പൂനെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇൻസ്റ്റാഗ്രാം വഴിയാണ് പൂനെയിലെ 'വി മൈഗ്രേറ്റ്' എന്ന കൺസൾട്ടൻസിയെക്കുറിച്ച് യുവതി അറിയുന്നത്. പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തിൽ പോർച്ചുഗലിൽ കാഷ്യർ ജോലി നൽകാമെന്നും ദിവസവും എട്ട് മണിക്കൂർ മാത്രമേ ജോലി ഉണ്ടാകൂ എന്നും ഏജൻസി വാഗ്ദാനം ചെയ്തു. വിസയ്ക്കും മറ്റ് നടപടികൾക്കുമായി പല തവണകളായി 11 ലക്ഷം രൂപയാണ് യുവതിയിൽ നിന്ന് ഇവർ തട്ടിയെടുത്തത്.
പോർച്ചുഗലിൽ എത്തിയ ഉടൻ തന്നെ ഏജന്റുമാർ യുവതിയുടെ പാസ്‌പോർട്ട് പിടിച്ചെടുക്കുകയും രണ്ട് ദിവസത്തോളം ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. തുടർന്ന് ഒരു ബിയർ ഷോപ്പ് ഉടമയ്ക്ക് യുവതിയെ വിൽക്കുകയായിരുന്നു. അവിടെ വെച്ച് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് യുവതിക്ക് ഏൽക്കേണ്ടി വന്നത്. പാസ്‌പോർട്ട് തിരികെ ചോദിച്ചപ്പോൾ സംഘം കൂടുതൽ പണം ആവശ്യപ്പെട്ടു.
ഒരു മാസത്തോളം പീഡനങ്ങൾ സഹിച്ചൊടുവിൽ യുവതി അവിടെനിന്നും രക്ഷപ്പെടാൻ പദ്ധതിയിട്ടു. ആദ്യം ബസിൽ ലിസ്ബണിലേക്കും അവിടെനിന്ന് മാഡ്രിഡിലേക്കും രക്ഷപ്പെട്ട യുവതി, ദോഹ വഴി സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തി.
ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ മാൾട്ടയിൽ ജോലി വാഗ്ദാനമെന്ന പേരിൽ മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് തട്ടിപ്പുകാർ വീണ്ടും ഭീഷണിപ്പെടുത്തി. എന്നാൽ പണം നൽകാൻ വിസമ്മതിച്ചതോടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും വ്യാജ കേസുകളിൽ കുടുക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പൂനെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മനുഷ്യക്കടത്ത്, വഞ്ചന, പണം തട്ടൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം വഴിയാണ് പൂനെയിലെ 'വി മൈഗ്രേറ്റ്' എന്ന കൺസൾട്ടൻസിയെക്കുറിച്ച് യുവതി അറിയുന്നത്. പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തിൽ പോർച്ചുഗലിൽ കാഷ്യർ ജോലി നൽകാമെന്നും ദിവസവും എട്ട് മണിക്കൂർ മാത്രമേ ജോലി ഉണ്ടാകൂ എന്നും ഏജൻസി വാഗ്ദാനം ചെയ്തു. വിസയ്ക്കും മറ്റ് നടപടികൾക്കുമായി പല തവണകളായി 11 ലക്ഷം രൂപയാണ് യുവതിയിൽ നിന്ന് ഇവർ തട്ടിയെടുത്തത്.
പോർച്ചുഗലിൽ എത്തിയ ഉടൻ തന്നെ ഏജന്റുമാർ യുവതിയുടെ പാസ്‌പോർട്ട് പിടിച്ചെടുക്കുകയും രണ്ട് ദിവസത്തോളം ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. തുടർന്ന് ഒരു ബിയർ ഷോപ്പ് ഉടമയ്ക്ക് യുവതിയെ വിൽക്കുകയായിരുന്നു. അവിടെ വെച്ച് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് യുവതിക്ക് ഏൽക്കേണ്ടി വന്നത്. പാസ്‌പോർട്ട് തിരികെ ചോദിച്ചപ്പോൾ സംഘം കൂടുതൽ പണം ആവശ്യപ്പെട്ടു.
ഒരു മാസത്തോളം പീഡനങ്ങൾ സഹിച്ചൊടുവിൽ യുവതി അവിടെനിന്നും രക്ഷപ്പെടാൻ പദ്ധതിയിട്ടു. ആദ്യം ബസിൽ ലിസ്ബണിലേക്കും അവിടെനിന്ന് മാഡ്രിഡിലേക്കും രക്ഷപ്പെട്ട യുവതി, ദോഹ വഴി സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തി.
ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ മാൾട്ടയിൽ ജോലി വാഗ്ദാനമെന്ന പേരിൽ മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് തട്ടിപ്പുകാർ വീണ്ടും ഭീഷണിപ്പെടുത്തി. എന്നാൽ പണം നൽകാൻ വിസമ്മതിച്ചതോടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും വ്യാജ കേസുകളിൽ കുടുക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പൂനെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മനുഷ്യക്കടത്ത്, വഞ്ചന, പണം തട്ടൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.







Comments