
നിലയ്ക്കൽ: സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുംപോലെ നടി ഷീലയുമായി തനി യാതൊരു ബന്ധവുമില്ലെന്നും അതൊക്കെ ഓരോരുത്തർ എഴുതിയുണ്ടാക്കുന്നതാണെന്നും നിലയ്ക്കലിലെ ക്രമസമാധാനച്ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ എസ്.പി. യതീഷ് ചന്ദ്ര. സാമൂഹിക മാധ്യമങ്ങളിൽ ഓരോരോ ആളുകൾ അവർക്ക് തോന്നിയതാണ് പറയുന്നതെന്നും പലതും അവഗണിച്ചു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി യുവതികള്‍ക്ക് ശബരിമല പ്രവേശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് വേണ്ടി പ്രതിരോധിച്ചയാള് എന്ന നിലയില്‍ അടുത്തകാലത്ത് യതീഷ് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ താന്‍ ഒരു ഹിന്ദുവും അയ്യപ്പ ഭക്തനും അതേസമയം തന്നെ രാജ്യത്തിന്റെ നിയമം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനാണെന്നും യതീഷ് പറഞ്ഞു.
വാര്‍ത്തകളില്‍ പതിവായി ഇടം പിടിച്ചതോടെ അനേകര്‍ യതീഷ് ചന്ദ്രനെക്കുറിച്ചും അന്വേഷണം നടത്തി. പ്രമുഖനടി ഷീലയുടെ സഹോദരിയുടെ മകൻ എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചരണവും നടന്നിരുന്നു. എന്നാല്‍ ജനാധിപത്യ രാജ്യമായതിനാല്‍ ആർക്കും എന്തും പറയാമെന്നും പലതും അവഗണിച്ചുവിടുകയാണെന്നും നിയമനടപടി സ്വീകരിക്കേണ്ടതാണെങ്കിൽ സ്വീകരിക്കുമെന്നും യതീഷ്ചന്ദ്ര പറഞ്ഞു.
നേരത്തേ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനേയുമെല്ലാം ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ യതീഷ് ചന്ദ്ര ഏറെ വിവാദത്തില്‍ പെട്ടിരുന്നു. പൊൻ രാധാകൃഷ്ണന്റെ നിറം നോക്കിയാണ് അദ്ദേഹത്തോട് പെരുമാറിയത് എന്നും കറുത്തനിറം ആയതിനാലാണ് അദ്ദേഹത്തെ തടഞ്ഞതെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും നിറം േനാക്കിയല്ല നടപടിെയന്നും ഓരോരുത്തരും അവരവരുടെ നിലവാരത്തിലാണ് ചിന്തിക്കുന്നതെന്നുമായിരുന്നു മറുപടി.
സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ നിന്നും അനുവദിക്കാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രിയോട് ട്രാഫിക്ക് പ്രശ്നത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന് ചോദിച്ചത് വിവാദമായിരുന്നു. ഇക്കാരയത്തില്‍ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് ബി.ജെ.പി. പരാതി നൽകിയിട്ടുള്ളതായിട്ടാണ് വിവരം. ഈ മാസം 30 വരെ ശബരിമലയില്‍ യതീഷ് ചന്ദ്ര ഡ്യൂട്ടിയിലുണ്ട്. നിലവിൽ നിലയ്ക്കൽ ശാന്തമാണെന്നും ആരു നോക്കിയാലും അതിനു മാറ്റം വരുത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ യതീഷ്ചന്ദ്ര അമ്പതിനായിരത്തിലധികം ഭക്തർ തിങ്കളാഴ്ച തൊഴാനെത്തിയത് നല്ല സൂചനയാണെന്നും പറയുന്നു.
താനും ഒരു ഹിന്ദുവാെണന്നും അയ്യപ്പഭക്തനാണെന്നും ചെറുപ്പകാലത്തും ഇപ്പോഴും അയ്യപ്പദർശനം നടത്താറുണ്ടെന്നും സീസണ് അല്ലാത്തപ്പോഴും ശബരിമലയിൽ ദര്‍ശനത്തിന് വരാറുണ്ടെന്നും പറഞ്ഞു. ഇപ്പോൾ എല്ലാ തീർഥാടകർക്കും സുഖമായി മലയിലേക്ക് പോകാനും. ഭഗവാനെ കാണാനും തൊഴാനും കഴിയും. ഭക്തരുടെ ഏതുപ്രശ്നവും തീർത്തുകൊടുക്കാനാണ് പോലീസുള്ളതെന്നും പറഞ്ഞു.






