
ദുബായ്: ഷോപ്പിംഗ് മാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന ദുബായ് പോലീസ് സ്റ്റേഷനില്‍ താമസിപ്പിച്ച ആണ്‍കുട്ടി പ്രവാസിയുടെ മകന്. കുട്ടിയെ എയര്‍പോര്‍ട്ടില്‍ വിട്ട ശേഷം മാതാവ് രാജ്യം വിട്ടെന്നും അവര്‍ പിന്നീട് തിരികെ വന്നിട്ടില്ലെന്നുമാണ് വിവരം. ദുബായിലെ മുറഖബ പോലീസിന്റെ സംരക്ഷണയില്‍ 10 ദിവസം കഴിഞ്ഞ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പയ്യന്റെ ചിത്രം നല്കി വിവരങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു.
സെപ്തംബര്‍ ഏഴിനാണ് കുട്ടിയെ മാളില്‍ ഒറ്റയ്ക്ക് പൊലീസ് കണ്ടെത്തിയത്. ഇംഗ്ലീഷ് മാത്രമായിരുന്നു കുട്ടി സംസാരിച്ചിരുന്നത്. അച്ഛന്റെ പേര് ചോദിക്കുമ്പോള്‍ സൂപ്പര്മാന് എന്നായിരുന്നു കുട്ടിയുടെ മറുപടി. എന്നാല്‍ ദുബായ് പോലീസിന്റെ അഭ്യാര്‍ത്ഥന സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടു പിന്നാലെ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങളും വന്നു തുടങ്ങി ഒന്നര മണിക്കൂറിനുള്ളില്‍ ആദ്യ കോള്‍ ദുബായ് പോലീസിന് കിട്ടി. ഒരു സ്ത്രീയ്ക്കൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത് എന്നായിരുന്നു കിട്ടിയ വിവരം. വിവരങ്ങള്‍ വെച്ച് ഈ സ്ത്രീയെ പോലീസ് കണ്ടെത്തിയെങ്കിലൂം ഇത് അവരുടെ മകനല്ലെന്ന് ബോദ്ധ്യപ്പെട്ടു.
അഞ്ചു വര്‍ഷം മുമ്പ് പ്രസവിച്ച് രണ്ടാം ദിവസം മറ്റൊരു സ്ത്രീ കുഞ്ഞിനെ ഇവരെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് സ്ത്രീ നല്കിയ വിവരം. കുട്ടിക്ക് അഞ്ചു വയസ്സ് പ്രായമായതോടെ വിദ്യാഭ്യാസ ചെലവ് താങ്ങാന്‍ കഴിയാതെയാണ് മാളില്‍ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. കുട്ടിയെ മാളില്‍ ഉപേക്ഷിച്ച ശേഷം മാളില്‍ ഒരു കുട്ടി തനിച്ചിരിക്കുന്നു എന്ന് പോലീസിന് വിവരം കൊടുക്കാനും ഒരു സുഹൃത്താണ് ഈ സ്ത്രീയ്ക്ക് ആശയം കൊടുത്തത്. പയ്യനെ വളര്‍ത്താന്‍ വേണ്ട ചെലവ് താങ്ങാന്‍ കഴിയാതായതോടെ ഈ സ്ത്രീ ചില കൂട്ടുകാരില്‍ നിന്നും സഹായം തേടിയെങ്കിലും അവരും പിന്നീട് ബുദ്ധിമുട്ട് പറഞ്ഞതോടെയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്.
ഇതിനിടയില്‍ പയ്യനെ പല സ്ത്രീകള്‍ നോക്കിയിരുന്നു. പയ്യന്റെ യഥാര്‍ത്ഥ മാതാവ് എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് യുവതി പയ്യനെ ഒപ്പം കൂട്ടിയിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷമായിട്ട് അവര്‍ തിരിച്ചു വന്നിട്ടേയില്ല. തന്നെ കൊണ്ടു പോകാന്‍ സൂപ്പര്മാന് വരുമെന്നാണ് പയ്യനോട് ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടി. അവനെ അവിടെ ഉപേക്ഷിച്ചയാള്‍ പറഞ്ഞു പഠിപ്പിച്ചതാകാം ഇതെന്നായിരുന്നു പോലീസിന്റെ സംശയം. പയ്യനുമായി ബന്ധപ്പെട്ട് ഡിഎന്‍എ പരിശോധനയ്ക്കായി ദുബായി പോലീസ് നാലു സ്ത്രീകളുടെ രക്തസാമ്പിളുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇവരാരും കുട്ടിയുടെ അമ്മയല്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.
സെപ്തംബര്‍ ഏഴിനാണ് കുട്ടിയെ മാളില്‍ ഒറ്റയ്ക്ക് പൊലീസ് കണ്ടെത്തിയത്. ഇംഗ്ലീഷ് മാത്രമായിരുന്നു കുട്ടി സംസാരിച്ചിരുന്നത്. അച്ഛന്റെ പേര് ചോദിക്കുമ്പോള്‍ സൂപ്പര്മാന് എന്നായിരുന്നു കുട്ടിയുടെ മറുപടി. എന്നാല്‍ ദുബായ് പോലീസിന്റെ അഭ്യാര്‍ത്ഥന സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടു പിന്നാലെ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങളും വന്നു തുടങ്ങി ഒന്നര മണിക്കൂറിനുള്ളില്‍ ആദ്യ കോള്‍ ദുബായ് പോലീസിന് കിട്ടി. ഒരു സ്ത്രീയ്ക്കൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത് എന്നായിരുന്നു കിട്ടിയ വിവരം. വിവരങ്ങള്‍ വെച്ച് ഈ സ്ത്രീയെ പോലീസ് കണ്ടെത്തിയെങ്കിലൂം ഇത് അവരുടെ മകനല്ലെന്ന് ബോദ്ധ്യപ്പെട്ടു.
അഞ്ചു വര്‍ഷം മുമ്പ് പ്രസവിച്ച് രണ്ടാം ദിവസം മറ്റൊരു സ്ത്രീ കുഞ്ഞിനെ ഇവരെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് സ്ത്രീ നല്കിയ വിവരം. കുട്ടിക്ക് അഞ്ചു വയസ്സ് പ്രായമായതോടെ വിദ്യാഭ്യാസ ചെലവ് താങ്ങാന്‍ കഴിയാതെയാണ് മാളില്‍ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. കുട്ടിയെ മാളില്‍ ഉപേക്ഷിച്ച ശേഷം മാളില്‍ ഒരു കുട്ടി തനിച്ചിരിക്കുന്നു എന്ന് പോലീസിന് വിവരം കൊടുക്കാനും ഒരു സുഹൃത്താണ് ഈ സ്ത്രീയ്ക്ക് ആശയം കൊടുത്തത്. പയ്യനെ വളര്‍ത്താന്‍ വേണ്ട ചെലവ് താങ്ങാന്‍ കഴിയാതായതോടെ ഈ സ്ത്രീ ചില കൂട്ടുകാരില്‍ നിന്നും സഹായം തേടിയെങ്കിലും അവരും പിന്നീട് ബുദ്ധിമുട്ട് പറഞ്ഞതോടെയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്.
ഇതിനിടയില്‍ പയ്യനെ പല സ്ത്രീകള്‍ നോക്കിയിരുന്നു. പയ്യന്റെ യഥാര്‍ത്ഥ മാതാവ് എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് യുവതി പയ്യനെ ഒപ്പം കൂട്ടിയിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷമായിട്ട് അവര്‍ തിരിച്ചു വന്നിട്ടേയില്ല. തന്നെ കൊണ്ടു പോകാന്‍ സൂപ്പര്മാന് വരുമെന്നാണ് പയ്യനോട് ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടി. അവനെ അവിടെ ഉപേക്ഷിച്ചയാള്‍ പറഞ്ഞു പഠിപ്പിച്ചതാകാം ഇതെന്നായിരുന്നു പോലീസിന്റെ സംശയം. പയ്യനുമായി ബന്ധപ്പെട്ട് ഡിഎന്‍എ പരിശോധനയ്ക്കായി ദുബായി പോലീസ് നാലു സ്ത്രീകളുടെ രക്തസാമ്പിളുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇവരാരും കുട്ടിയുടെ അമ്മയല്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.







Comments